വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാംസ്ഥാനക്കാരായി ഇന്ത്യ വരുന്നു, ലക്ഷ്യം ലോകിരീടം തന്നെ- കിവീസ് കരുതിയിരുന്നോ!

ജൂണ്‍ 18 മുതല്‍ 22 വരെയാണ് കലാശപ്പോരാട്ടം

ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച് രാജകീയമായിത്തന്നെ ഇന്ത്യ ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു ടിക്കറ്റെടുത്തു. ഫൈനലുറപ്പിക്കാന്‍ സമനില മാത്രം മതിയായിരുന്നെങ്കിലും ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിച്ചിരുന്നില്ല. വെറും മൂന്നു ദിവസം കൊണ്ട് ഇംഗ്ലണ്ടിന്റെ കഥ കഴിച്ച് ഇന്ത്യ പരമ്പര വിജയത്തോടെ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനിലേക്കും മാര്‍ച്ച് ചെയ്യുകയായിരുന്നു.

1

കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡാണ് കലാശപ്പോരില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. ലണ്ടനിലെ പ്രശസ്തമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ ജൂണ്‍ 18 മുതല്‍ 22 വരെയാണ് ടെസ്റ്റിലെ ലോക ചാംപ്യന്‍മാരെ കണ്ടെത്താനുള്ള കലാശക്കളി. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനോടു അവരുടെ നാട്ടിലേറ്റ 0-2ന്റെ ടെസ്റ്റ് പരമ്പര തോല്‍വിക്കു കണക്കുതീര്‍ക്കാന്‍ ഇന്ത്യക്കു ലഭിച്ച അവസരം കൂടിയാണ് ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍.

2

നാലാം ടെസ്റ്റില്‍ നേടിയ ആധികാരിക വിജയത്തോടെ ഇന്ത്യ ഐസിസി ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ഫൈനലിലേക്കു മുന്നേറിയത്. ഇന്ത്യക്കു 72.2 ശതമാനം പോയിന്റ് ലഭിച്ചപ്പോള്‍ 70 ശതമാനം പോയിന്റുമായി ന്യൂസിലാന്‍ഡ് രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തു.

ആറു പരമ്പരകളിലായി 17 ടെസ്റ്റുകളാണ് ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പില്‍ കളിച്ചത്. ഇതില്‍ 12ലും ജയിച്ച ഇന്ത്യ നാലു ടെസ്റ്റുകളിലാണ് പരാജയപ്പെട്ടത്. ഒരു മല്‍സരം സമനിലയില്‍ പിരിഞ്ഞു. ന്യൂസിലാന്‍ഡിനെതിരേ രണ്ടു ടെസ്റ്റുകളില്‍ പരാജയപ്പെട്ട ഇന്ത്യ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരോട് ഓരോ മല്‍സരങ്ങളിലും പരാജയം സമ്മതിച്ചു.

നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തുവിട്ടത്. ഇതോടെ പരമ്പര 3-1ന് ഇന്ത്യ കൈക്കലാക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ശേഷമാണ് ഇന്ത്യ പരമ്പരയിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയത്. ഒന്നാം ടെസ്റ്റിലേറ്റ തോല്‍വി ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ നാലാംസ്ഥാനത്തേക്കു പിന്തള്ളിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ ജയിച്ച് ഇന്ത്യ ഒന്നാംസ്ഥാനത്തേക്കും ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കും യോഗ്യത നേടുകയായിരുന്നു.

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിനു മുമ്പ് ഇരുടീമുകള്‍ക്കുമൊപ്പം ഓസ്‌ട്രേലിയയും ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്തിനായി രംഗത്തുണ്ടായിരുന്നു. പരമ്പര ഏതു മാര്‍ജിനില്‍ ജയിച്ചാലും ഇന്ത്യക്കു ഫൈനലിലെത്താമായിരുന്നു. ഇംഗ്ലണ്ടിനാവട്ടെ 3-1ന് പരമ്പര ജയിക്കേണ്ടിയിരുന്നു. എന്നാല്‍ പരമ്പര സമനിലയില്‍ കലാശിച്ചാല്‍ ഓസീസ് ഫൈനലിലെത്തുമായിരുന്നു. പക്ഷെ ഇംഗ്ലണ്ടിന്റെയും ഓസീസിന്റെയും മോഹങ്ങള്‍ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ ഇടം നേടുകയായിരുന്നു.

Story first published: Saturday, March 6, 2021, 16:33 [IST]
Other articles published on Mar 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X