വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതകളുടെ ടി20 ലോകകപ്പ്: കിവികളെയും വീഴ്ത്തി... ഹാട്രിക് ജയം, ഇന്ത്യക്കു സെമി യോഗ്യത

നാലു റണ്‍സിനാണ് ഇന്ത്യയുടെ വിജയം

മെല്‍ബണ്‍: വനിതകളുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പടയോട്ടം തുടരുന്നു. ഹാട്രിക് വിജയത്തോടെ ഇന്ത്യ സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തു. ഇത്തവണ സെമിയിലേക്കു യോഗ്യത നേടിയ ആദ്യത്തെ ടീം കൂടിയായി ഇന്ത്യ മാറി. ഗ്രൂപ്പ് എയില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ കരുത്തരായ ന്യൂസിലാന്‍ഡിനെയാണ് ഇന്ത്യ നാലു റണ്‍സിന് മറികടന്നത്.

1

ബൗളര്‍മാര്‍ തന്നെയാണ് ഇത്തവണയും ഇന്ത്യക്കു വിജയമൊരുക്കിയത്. എത്ര ചെറിയ സ്‌കോറും പ്രതിരോധിച്ചു ജയിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നു കിവീസിനെതിരേയും ഇന്ത്യ തെളിയിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ അഞ്ചു വിക്കറ്റിന് 133 റണ്‍സാണ് നേടിയത്. മറുപടിയില്‍ ആറു വിക്കറ്റിന് 129 റണ്‍സ് നേടാനേ കിവികള്‍ക്കായുള്ളൂ.

അവസാനത്തെ രണ്ടോവറില്‍ 34 റണ്‍സായിരുന്നു ന്യൂസിലാന്‍ഡിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. പൂനം യാദവെറിഞ്ഞ 19ാം ഓവറില്‍ നാലു ബൗണ്ടറികളടക്കം 18 റണ്‍സ് അവര്‍ വാരിക്കൂട്ടി. ഇതോടെ അവസാന ഓവറില്‍ ജയത്തിനായി വേണ്ടത് 16 റണ്‍സ്. എന്നാല്‍ ശിഖ പാണ്ഡെയുടെ ഉജ്ജ്വല ബൗളിങ് അവരെ ജയത്തില്‍ നിന്നു തടഞ്ഞു. 11 റണ്‍സാണ് കിവീസിന് നേടാനായത്. 19 പന്തില്‍ നിന്നും ആറു ബൗണ്ടറികളോടെ 34 റണ്‍സോടെ പുറത്താവാതെ നിന്ന അമേലിയ കേറിന്റെ ഇന്നിങ്‌സാണ് ഒരു ഘട്ടത്തില്‍ കിവികളെ ജയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചത്. ടീമിന്റെ ടോപ്‌സ്‌കോററും അമലിയ തന്നെയായിരുന്നു. കെയ്റ്റി മാര്‍ട്ടിന്‍ 25ഉം മേഡി ഗ്രീന്‍ 24ഉം റണ്‍സെടുത്ത് പുറത്തായി.

2

നേരത്തേ തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലും കൗമാര ഓപ്പണര്‍ ഷഫാലി വര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യക്കു തുണയായത്. ഒന്നിലേറെ തവണ ജീവന്‍ തിരിച്ചുകിട്ടിയ ഷഫാലി 46 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി. 34 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഷഫാലിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

3

താനിയ ഭാട്ടിയ (23), രാധ യാദവ് (14), സ്മൃതി മന്ദാന (11), ജെമിമ റോഡ്രിഗസ്, ശിഖ പാണ്ഡെ (ഇരുവരും 10 റണ്‍സ്) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ന്യൂസിലാന്‍ഡിനായി റോസ്‌മേരി മെയ്‌റും അമേലിയ കേറും രണ്ടും വിക്കറ്റ് വീതമെടുത്തു. ഒരു ഘട്ടത്തില്‍ 150ന് മുകളില്‍ അനായാസം നേടുമെന്ന തരത്തില്‍ മുന്നേറിയ ഇന്ത്യയെ കിവീസ് തുടരെ വിക്കറ്റുകളെടുത്ത് പിടിച്ചുനിര്‍ത്തുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- സ്മൃതി മന്ദാന, ഷഫാലി വര്‍മ, താനിയ ഭാട്ടിയ, ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, വേദ കൃഷ്ണമൂര്‍ത്തി, ശിഖ പാണ്ഡെ, രാധ യാദവ്, പൂനം യാദവ്, രാജേശ്വരി ഗെയ്ക്ക്വാദ്.

ന്യൂസിലാന്‍ഡ്- സോഫി ഡെവിന്‍ (ക്യാപ്റ്റന്‍), റേച്ചല്‍ പ്രീസ്റ്റ്, സൂസി ബേറ്റ്‌സ്, മാഡി ഗ്രീന്‍, കേയ്റ്റി മാര്‍ട്ടിന്‍, അമേലിയ കേര്‍, ഹെയ്‌ലി ജെന്‍സണ്‍, അന്ന പ്രെസ്റ്റണ്‍, ലെയ് കാസ്‌പെറക്ക്, ലിയ തഹുഹു, റോസ്‌മേരി മെയര്‍.

Story first published: Thursday, February 27, 2020, 12:48 [IST]
Other articles published on Feb 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X