വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലീഡ്‌സിലും ഇംഗ്ലീഷ് ആധിപത്യം, ടീം ഇന്ത്യക്ക് ദയനീയ തോല്‍വി... പരമ്പര ആതിഥേയര്‍ക്ക്

എട്ടു വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തുരത്തിയത്

By Manu
1
42373

ലീഡ്‌സ്: ട്വന്റി20 പരമ്പരയില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 2-1നു സ്വന്തമാക്കിയാണ് ടി20യിലെ 1-2ന്റെ കണക്ക് ആതിഥേയര്‍ തീര്‍ത്തത്. ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് ഇന്ത്യയെ നിസ്സഹായരാക്കി. പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യ തകര്‍പ്പന്‍ ജയത്തോടെയാണ് തുടങ്ങിയതെങ്കിലും പിന്നീടുള്ള രണ്ടു കളികളിലും ഇംഗ്ലീഷ് കരുത്തിനു മുന്നില്‍ വിരാട് കോലിയും സംഘവും പൊരുതാന്‍ പോലുമാവാതെയാണ് കീഴടങ്ങിയത്.

1

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സില്‍ ഒതുക്കിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് പാതി ജയം ഉറപ്പിച്ചിരുന്നു. മറുപടി ബാറ്റിങില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ നിറഞ്ഞാടുന്നതാണ് കണ്ടത്. പേരുകേട്ട ഇന്ത്യന്‍ ബൗളിങ് ആക്രമണത്തെ ഒരു കൂസലുമില്ലാതെ നേരിട്ട ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 44.3 ഓവറില്‍ ലക്ഷ്യം മറികടന്നു.

മൂന്നാം വിക്കറ്റില്‍ ജോ റൂട്ടും ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനും ചേര്‍ന്നു പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്. ജോ റൂട്ട് പുറത്താവാതെ 100 റണ്‍സെടുത്തപ്പോള്‍ 88 റണ്‍സോടെ മോര്‍ഗന്‍ ഒപ്പമുണ്ടായിരുന്നു. 120 പന്തില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു റൂട്ടിന്റെ ഇന്നിങ്‌സ്. മോര്‍ഗന്‍ 108 പന്തില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 88 റണ്‍സ് നേടിയത്. ജോണി ബെയര്‍‌സ്റ്റോ (13 പന്തില്‍ 30), ജെയിംസ് വിന്‍സ് (27) എന്നിവരെ മാത്രമാണ് ഇന്ത്യക്കു പുറത്താക്കാനായത്.

2

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ എട്ടു വിക്കറ്റിന് 256 റണ്‍സ് നേടുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധസെഞ്ച്വറിയാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്. കോലി 71 റണ്‍സെടുത്ത് പുറത്തായി. 72 പന്തില്‍ എട്ടു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.

ഓപ്പണര്‍ ശിഖര്‍ ധവാനും (44) എംഎസ് ധോണിയുമാണ് (42) ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. രോഹിത് ശര്‍മ (2), ദിനേഷ് കാര്‍ത്തിക് (21), സുരേഷ് റെയ്‌ന (1), ഹര്‍ദിക് പാണ്ഡ്യ (21) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. വാലറ്റത്ത് ഭുവനേശ്വര്‍ കുമാറും (21) ശര്‍ദ്ദുല്‍ താക്കൂറും (22*) നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയുടെ സ്‌കോര്‍ 250 കടത്തിയത്. സ്പിന്നര്‍ ആദില്‍ റഷീദ് ഇംഗ്ലണ്ടിനു വേണ്ടി മൂന്നു വിക്കറ്റെടുത്തു. ഡേവിഡ് വില്ലിക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

ലോര്‍ഡ്‌സില്‍ നടന്ന തൊട്ടുമുമ്പത്തെ കൡയില്‍ പരാജയപ്പെട്ട ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ലോകേഷ് രാഹുല്‍, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ് എന്നിവര്‍ക്കു പകരം ദിനേഷ് കാര്‍ത്തിക്, ശര്‍ദ്ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമിലെത്തുകയായിരുന്നു.

Story first published: Wednesday, July 18, 2018, 0:42 [IST]
Other articles published on Jul 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X