വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാലാം ടെസ്റ്റ്: ഇംഗ്ലണ്ടിനെ 246ന് എറിഞ്ഞിട്ടു... ഇന്ത്യ വിക്കറ്റ് പോവാതെ 19 റണ്‍സ്

ഇന്ത്യക്കു വേണ്ടി ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തി

1
42377

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യക്കു മേല്‍ക്കൈ. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 246 റണ്‍സിലൊതുക്കുകയായിരുന്നു. മറുപടി ബാറ്റിങില്‍ ആദ്യംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍സെടുത്തിട്ടുണ്ട്. ലോകേഷ് രാഹുലും (11*) ശിഖര്‍ ധവാനുമാണ് (3*) ക്രീസില്‍. മുഴുവന്‍ വിക്കറ്റുകളും ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനി 227 റണ്‍സ് കൂടി വേണം.

1

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ തീരുമാനം പിഴയ്ക്കുകയായിരുന്നു. ഉജ്ജ്വലമായി പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ ആതിഥേയരെ അക്ഷരാര്‍ഥത്തില്‍ വരിഞ്ഞുകെട്ടി. ആറു വിക്കറ്റിന് 86 റണ്‍സെന്ന നിലയിവേേലക്കു വീണ ഇംഗ്ലണ്ടിനെ വാലറ്റക്കാരാണ് വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 78 റണ്‍സെടുത്ത സാം കറെനാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. മോയിന്‍ അലി 40 റണ്‍സെടുത്തു. മറ്റുള്ളവരൊന്നും 25 റണ്‍സ് തികച്ചില്ല.

മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബബുംറയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും ആര്‍ അശ്വിനും രണ്ടു വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ഹര്‍ദിക് പാണ്ഡ്യക്കു ഒരു വിക്കറ്റ് ലഭിച്ചു.

2

മൂന്നാം ടെസ്റ്റിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യ ഈ മല്‍സരത്തിനിറങ്ങിയത്. പരിക്കുള്ള ആര്‍ അശ്വിന്‍ കളിച്ചേക്കില്ലെന്നു നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ താരത്തെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. കോലി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരേ ടീമിന തന്നെ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ ഇറക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ടെസ്റ്റ് ഏറെ നിര്‍ണായകമാണ്. അഞ്ചു മല്‍സങ്ങളുടെ പരമ്പരയില്‍ 2-2ന് ഒപ്പമെത്താന്‍ നാലാം ടെസ്റ്റില്‍ ഇന്ത്യക്കു ജയിച്ചേ തീരൂ. ആദ്യ രണ്ടു ടെസ്റ്റുകളിലും കനത്ത തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയവുമായി ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

Story first published: Thursday, August 30, 2018, 23:50 [IST]
Other articles published on Aug 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X