വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ലോകത്തിലെ ഒന്നാം നമ്പര്‍ ടീം'; സാനിയയുടെ ഇന്ത്യയെ പുകഴ്ത്തി പാക് താരം മാലിക്

ദുബായ്: ഇന്ത്യ കളിക്കളത്തിനകത്തും രാഷ്ട്രീയമായും പാക്കിസ്ഥാന്റെ ശത്രുവാണെങ്കിലും പാക് താരം ഷൊയബ് മാലിക്കിന് ഇന്ത്യയോട് ഏറെ ഇഷ്ടമുണ്ട്. ഭാര്യ സാനിയ മിര്‍സ ഇന്ത്യക്കാരി ആതുകൊണ്ട് മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കളിയില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്നാണ് താരം പറയുന്നത്. ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയോട് രണ്ടുവട്ടം തോല്‍ക്കുകയും പിന്നാലെ ബംഗ്ലാദേശിനോട് തോറ്റ് പുറത്താകുകയും ചെയ്തു പാക്കിസ്ഥാന്‍.

എന്നാല്‍, ഇന്ത്യയോട് മാലിക്കിന് വിരോധമൊന്നുമില്ല. മറിച്ച് ഇന്ത്യന്‍ ടീമില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും തയ്യാറാണ്. ടീമിനെതിരെ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങളോട് മാലിക്കിന് യോജിപ്പില്ല. ഒരു കെട്ടിടം പണിയുമ്പോള്‍ സമയമെടുക്കും. അതുപോലെ ഒരു ടീമിനെ ഒരുക്കിക്കൊണ്ടുവരുവാനും സമയം വേണ്ടിവരും. ടീം അംഗങ്ങളെ മാറ്റിയതുകൊണ്ട് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും താരം പറഞ്ഞു.

shoaibmalik

ഇന്ത്യന്‍ ടീമില്‍നിന്നും നമ്മള്‍ ഏറെ പഠിക്കാനുണ്ട്. കളിക്കാരെ അവര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന രീതി അനുകരണീയമാണ്. അവരാണ് ലോകത്തിലെ ഒന്നാം നമ്പര്‍ ടീം. നമ്മുടെ കളിക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കേണ്ടതുണ്ട്. കളിക്കുശേഷം ഡ്രസ്സിങ് റൂമിലെത്തിയ പിസിബി ചെയര്‍മാന്‍ കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കാനെത്തി. തോറ്റെങ്കിലും ഇത് കളിയുടെ ഭാഗമാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മാലിക് വ്യക്തമാക്കി.

ഭവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ തുടങ്ങിയ കളിക്കാരില്‍നിന്നും പാക്കിസ്ഥാന്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. വളരെയധികം പരിചസമ്പത്തുള്ള ടീമാണ് ഇന്ത്യയുടേത്. പാക്കിസ്ഥാന് പരിചയസമ്പന്നത കുറവാണ്. കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളില്‍ നിന്നും കാര്യങ്ങള്‍ പഠിക്കേണ്ടവരാണ് പാക് യുവതാരങ്ങള്‍. അവര്‍ക്ക് വിജയവഴിയില്‍ തിരിച്ചെത്താന്‍ കഴിയുമെന്നും മാലിക് പറഞ്ഞു. ഏഷ്യ കപ്പില്‍ പാക്കിസ്ഥാനുവേണ്ടി മികച്ച രീതിയില്‍ കളിച്ചത് മാലിക് മാത്രമാണ്. മറ്റു താരങ്ങള്‍ക്കൊന്നും പ്രതീക്ഷിച്ച നിലവാരത്തിലുള്ള കളി കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല.

Story first published: Thursday, September 27, 2018, 11:54 [IST]
Other articles published on Sep 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X