വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ് ഇന്ത്യക്കു തന്നെ... ത്രില്ലിങ് ഫൈനലില്‍ ഇന്ത്യ നേടി, ഏഴാം കിരീടവിജയം

അവസാന പന്തിലാണ് ഇന്ത്യ വിജയറണ്‍സ് നേടിയത്

By Manu
1
44058

ദുബായ്: ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഇന്ത്യന്‍ മുത്തം. മറ്റൊരു ഫൈനലില്‍ കൂടി ബംഗ്ലാ കടുവകളുടെ കഥ കഴിച്ച് ഇന്ത്യക്കു കിരീടമധുരം. ഏഴാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് സ്വന്തമാക്കുന്നത്. ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമും ഇന്ത്യ തന്നെ. അവസാന പന്ത് വരെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ, കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കലാശക്കളിയില്‍ മൂന്നു വിക്കറ്റിനാണ് ബംഗ്ലാദേശിനെ ഇന്ത്യ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 48.3 ഓവറില്‍ 222 റണ്‍സിന് എറിഞ്ഞുവീഴ്ത്തിയപ്പോള്‍ ഇന്ത്യ അനായാസം ജയിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നു. എന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ബംഗ്ലാ കടുവകള്‍ ഓരോ റണ്‍സിനായും ഇന്ത്യയെ വെള്ളം കുടിപ്പിക്കുക തന്നെ ചെയ്തു. അവസാന പന്തില്‍ ഇന്ത്യക്കു ഒരു റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. മഹമ്മൂദുള്ളയുടെ പന്തില്‍ സിംഗിളെടുത്ത് കേദാര്‍ ജാദവ് ഇന്ത്യന്‍ ഹീറോയാവുകയായിരുന്നു.

1

48 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ദിനേഷ് കാര്‍ത്തിക് (37), എംഎസ് ധോണി (36), ജാദവ് (23*), രവീന്ദ്ര ജഡേജ
(23), ഭുവനേശ്വര്‍ കുമാര്‍ (21), ശിഖര്‍ ധവാന്‍ (15) എന്നിവരെല്ലാം ബാറ്റിങില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാനും റൂബെല്‍ ഹുസൈനും രണ്ടു വിക്കറ്റ് വീതമെടുത്തു.

2

നേരത്തേ ഇന്ത്യയെ വിറപ്പിച്ചു കൊണ്ടാണ് ബംഗ്ലാ കടുവകള്‍ തുടങ്ങിയതെങ്കിലും പിന്നീട് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 48.3 ഓവറില്‍ 222 റണ്‍സിന് ബംഗ്ലാദേശിനെ ഇന്ത്യ എറിഞ്ഞിട്ടു. ഓപ്പണര്‍ ലിറ്റണ്‍ ദാസിന്റെ (121) കന്നി ഏകദിന സെഞ്ച്വറിയാണ് ബംഗ്ലാ ഇന്നിങ്‌സിന് കരുത്തായത്. 117 പന്തില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ലിറ്റണിനെക്കൂടാതെ സൗമ്യ സര്‍ക്കാര്‍ (33), മെഹ്ദി ഹസന്‍ (32) എന്നിവര്‍ മാത്രമേ ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്നുള്ളൂ. സ്പിന്നര്‍മാരുടെ പ്രകടനവും തകര്‍പ്പന്‍ ഫീല്‍ഡിങുമാണ് ബംഗ്ലാദേശിനെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്. മൂന്നു പേരെയാണ് ഇന്ത്യ റണ്ണൗട്ടാക്കിയത്. രണ്ടു പേരെ ധോണിയും സ്റ്റംപ് ചെയ്ത് പുറത്താക്കി. മൂന്നു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും രണ്ടു വിക്കറ്റെടുത്ത കേദാര്‍ ജാദവുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്.

വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സെന്ന മികച്ച രീതിയില്‍ തുടങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 300നു മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന സൂചനയാണ് നല്‍കിയത്. ടീം സ്‌കോര്‍ 120ല്‍ വച്ച് ആദ്യ ബ്രേക്ത്രൂ നേടിയ ഇന്ത്യ പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ബംഗ്ലാദേശിന് കടിഞ്ഞാണിടുകയായിരുന്നു.

Sep 29, 2018, 1:26 am IST

അവസാന പന്തില്‍ സിംഗിളെടുത്ത് ഇന്ത്യ നേടി. ത്രസിപ്പിക്കുന്ന വിജയം. ഇന്ത്യയുടെ ഏഴാമത് ഏഷ്യാ കപ്പ് കിരീടനേട്ടമാണിത്‌

Sep 29, 2018, 1:22 am IST

അഞ്ചാമത്തെ പന്തില്‍ ഒരു റണ്‍സ്. അവസാന പന്തില്‍ വേണ്ടത് ഒരു റണ്‍സ്‌

Sep 29, 2018, 1:22 am IST

നാലാമത്തെ പന്തില്‍ റണ്‍സില്ല, രണ്ട് പന്തില്‍ വേണ്ടത് രണ്ട് റണ്‍സ്‌

Sep 29, 2018, 1:21 am IST

ആദ്യ രണ്ടു പന്തില്‍ സിംഗിള്‍ മൂന്നാമത്തെ പന്തില്‍ ഡബിള്‍. ഇനി മൂന്ന് പന്തില്‍ രണ്ട് റണ്‍സ് കൂടി വേണം

Sep 29, 2018, 1:16 am IST

ഇന്ത്യ 49 ഓവറില്‍ ഏഴിന് 217. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ്‌

Sep 29, 2018, 1:12 am IST

ഇന്ത്യയുടെ ഏഴാം വിക്കറ്റ് വീണു. 49ാം ഓവറിലെ ആദ്യ പന്തില്‍ മുസതഫിസുറാണ് ഭുവിയെ (21) വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുറിന് സമ്മാനിച്ചത്. ഇന്ത്യ ഏഴിന് 214. 11 പന്തില്‍ ജയിക്കാന്‍ വേണ്ടത് 9 റണ്‍സ്‌

Sep 29, 2018, 1:07 am IST

പരിക്കിനെ തുടര്‍ന്ന് നേരത്തേ ക്രീസ് വിട്ട ജാദവ് ക്രീസില്‍ തിരിച്ചെത്തി.

Sep 29, 2018, 1:06 am IST

ജഡേജ (23) പുറത്ത്. ജയിക്കാന്‍ 16 പന്തില്‍ റണ്‍സ് വേണമെന്നിരിക്കെയാണ് ജഡേജ ക്രീസ് വിട്ടത്. റൂബെലിന്റെ ബൗളിങില്‍ ജഡേജയെ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ പിടികൂടുകയായിരുന്നു

Sep 29, 2018, 12:52 am IST

45 ഓവറില്‍ ഇന്ത്യ അഞ്ചിന് 197. ഇനി 30 പന്തില്‍ വേണ്ടത് 26 റണ്‍സ്

Sep 29, 2018, 12:47 am IST

കാണികള്‍ക്കു പിരിമുറുക്കത്തിന്റെ നിമിഷങ്ങള്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലക്ഷ്യം കൂടുതല്‍ ദുഷ്‌കരമാവുന്നു. 44 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ അഞ്ചിന് 191 റണ്‍സെന്ന നിലയിലാണ്. 36 പന്തില്‍ ജയിക്കാന്‍ 32 റണ്‍സ് വേണം. ജഡേജ (17*), ഭുവനേശ്വര്‍ (6*)

Sep 29, 2018, 12:29 am IST

40 ഓവര്‍ കഴിഞ്ഞു. ഇന്ത്യ അഞ്ചിന് 172. 58 പന്തില്‍ 50 റണ്‍സാണ് ഇനി ജയിക്കാന്‍ വേണ്ടത്. ജഡേജയും (6*) ഭുവനേശ്വറും (1*) ക്രീസില്‍

Sep 29, 2018, 12:21 am IST

പരിക്കിനെ തുടര്‍ന്ന് കേദാര്‍ ജാദവ് കളംവിട്ടു. പേസര്‍ ഭുവനേശ്വര്‍ കുമാറാണ് പകരക്കാരനായി ക്രീസിലെത്തിയത്. ലക്ഷ്യത്തിലേക്ക് ഇന്ത്യക്ക് ഇനിയും 55 റണ്‍സ് കൂടി വേണം. 67 പന്തുകളാണ് ബാക്കിയുള്ളത്.

Sep 29, 2018, 12:12 am IST

ഇന്ത്യന്‍ വിജയസാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ച് ധോണി (36) പുറത്ത്. 37ാം ഓവറില്‍ മുസ്തഫിസുറിന്റെ ആദ്യ പന്തില്‍ ധോണിയെ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ സിംപിള്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ഇന്ത്യ അഞ്ചിന് 160.

Sep 28, 2018, 11:51 pm IST

ഇന്ത്യന്‍ സ്‌കോര്‍ 150ലെത്തി. 33.3 ഓവറിലാണ് ഇന്ത്യ 150 തികച്ചത്. ധോണി (33*), കേദാര്‍ ജാദവ് (10*) ക്രീസില്‍

Sep 28, 2018, 11:37 pm IST

കാര്‍ത്തികിനെ (37) പുറത്താക്കി ബംഗ്ലാദേശ് കളിയിലേക്കു തിരിച്ചുവന്നു. 31ാം ഓവറിലെ നാലാമത്തെ പന്തില്‍ കാര്‍ത്തികിനെ മഹമ്മൂദുള്ള വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഇന്ത്യ നാലിന് 137.

Sep 28, 2018, 11:25 pm IST

ധോണി (28*) , കാര്‍ത്തിക് (37*) സഖ്യം ഇന്ത്യയെ മുന്നോട്ട് നയിക്കുന്നു. 28 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ മൂന്നിന് 130 റണ്‍സ്. 132 പന്തില്‍ 94 റണ്‍സാണ് ഇനി ഇന്ത്യക്കു വേണ്ടത്.

Sep 28, 2018, 11:06 pm IST

ഇന്ത്യയുടെ സ്‌കോര്‍ 100 കടന്നു. 24 ഓവറില്‍ മൂന്നിന് 105. കാര്‍ത്തികിന് (25*) കൂട്ടായി ധോണിയാണ് (12*) ക്രീസിലുള്ളത്. ജയിക്കാന്‍ ഇന്ത്യക്കു ഇനിയും 118 റണ്‍സ് വേണം

Sep 28, 2018, 10:34 pm IST

ഇന്ത്യ പതറുന്നു. മൂന്നാം വിക്കറ്റും നഷ്ടം. ക്യാപ്റ്റന്‍ രോഹിത് (48) പുറത്ത്. റൂബെല്‍ ഹുസൈന്റെ ബൗളിങില്‍ രോഹിത്തിനെ നസ്മുല്‍ ഇസ്ലാം പിടികൂടുകയായിരുന്നു. ഇന്ത്യ മൂന്നിന് 83

Sep 28, 2018, 10:25 pm IST

15 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 79 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് (47*), കാര്‍ത്തിക് (13*) ക്രീസില്‍. 144 റണ്‍സ് കൂടിയാണ് ഇനി ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത്.

Sep 28, 2018, 10:02 pm IST

10 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ രണ്ടിന് 57. രോഹിത് (36*), കാര്‍ത്തിക് (2*) ക്രീസില്‍

Sep 28, 2018, 9:49 pm IST

അമ്പാട്ടി റായുഡു പുറത്ത്. ബംഗ്ലാ ക്യാപ്റ്റന്‍ മൊര്‍ത്താസയുടെ ബൗളിങില്‍ റായുഡു (2) വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീമിന് അനാാസ ക്യാച്ച് നല്‍കി. മികച്ച തുടക്കത്തിനു ശേഷം ഇന്ത്യ പതറുന്നു. രണ്ടിന് 46

Sep 28, 2018, 9:38 pm IST

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ധവാന്‍ (15) പുറത്ത്. നസ്മുല്‍ ഇസ്ലാമിന്റെ ബൗളിങില്‍ ധവാനെ സൗമ്യ സര്‍ക്കാര്‍ പിടികൂടുകയായിരുന്നു. ഇന്ത്യ അഞ്ചോവറില്‍ ഒന്നിന് 35. രോഹിത് (20*), റായുഡു (0)

Sep 28, 2018, 9:18 pm IST

ഇന്ത്യയുടെ റണ്‍ചേസിന് തുടക്കം. ആദ്യ ഓവര്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് പോവാതെ 10 റണ്‍സ്. ധവാന്‍ (5*), രോഹിത് (5*)

Sep 28, 2018, 8:41 pm IST

ഫൈനലില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

Sep 28, 2018, 8:30 pm IST

ഇതേ ഓവറിലെ മൂന്നാമത്തെ പന്തില്‍ റൂബെല്‍ ഹുസൈനെ (0) ക്ലീന്‍ ബൗള്‍ഡാക്കി ബുംറ ബംഗ്ലാ ഇന്നിങ്‌സിന് തിരശീലയിട്ടു. 48.3 ഓവറില്‍ 222 റണ്‍സിന് ബംഗ്ലാദേശ് പുറത്ത്. ഇന്ത്യന്‍ ലക്ഷ്യം 223 റണ്‍സ്.

Sep 28, 2018, 8:28 pm IST

സൗമ്യ സര്‍ക്കാര്‍ (33) റണ്ണൗട്ട്. 49ാം ഓവറിലെ ആദ്യ പന്തിലാണ് റായുഡുവിന്റെ ത്രോയില്‍ സൗമ്യയെ ധോണി പുറത്താക്കിയത്. ബംഗ്ലാദേശ് ഒമ്പതിന് 222

Sep 28, 2018, 8:17 pm IST

നസ്മുല്‍ ഇസ്ലാം (7) റണ്ണൗട്ട്. പകരക്കാരനായി ഇറങ്ങിയ മനീഷ് പാണ്ഡെയാണ് നസ്മുലിനെ പുറത്താക്കിയത്. 47ാം ഓനറിലെ നാലാമത്തെ പന്തില്‍ ബുംറയ്‌ക്കെതിരേ സിംഗിളെടുക്കാന്‍ ശ്രമിച്ച നസ്മുല്‍ പകുതി വരെ ഓടി തിരികെയോടിയെങ്കിലും പാണ്ഡെ അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കി. ബംഗ്ലാദേശ് 47 ഓവറില്‍ എട്ടിന് 213.

Sep 28, 2018, 8:05 pm IST

തകര്‍പ്പന്‍ ബൗളിങിലൂടെ ബംഗ്ലാദേശിനെ ഇന്ത്യ വരിഞ്ഞു മുറുക്കുന്നു. 45 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ബംഗ്ലാദേശ് ഏഴിന് 202. സൗമ്യ (23*), നസ്മുല്‍ ഇസ്ലാം (1*) ക്രീസില്‍.

Sep 28, 2018, 7:55 pm IST

മഷ്‌റഫെ മൊര്‍ത്താസ (7) പുറത്ത്. കുല്‍ദീപിന്റെ ബൗളിങില്‍ ക്രീസിനു പുറത്തേക്ക് ഇറങ്ങി ഷോട്ടിനു ശ്രമിച്ച മൊര്‍ത്താസയെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കി. ബംഗ്ലാദേശ് ഏഴിന് 196.

Sep 28, 2018, 7:49 pm IST

സെഞ്ച്വറിവീരന്‍ ലിറ്റണ്‍ (121) പുറത്ത്. 41ാം ഓവറിലെ അവസാന പന്തില്‍ കുല്‍ദീപിനെതിരേ ക്രീസിന് പുറത്തേക്ക് ഇറങ്ങി ഷോട്ട് കളിക്കാന്‍ ശ്രമിച്ച ലിറ്റണിനെ ധോണി മിന്നല്‍ വേഗത്തില്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. 41 ഓവറില്‍ ബംഗ്ലാദേശ് ആറിന് 188.

Sep 28, 2018, 7:42 pm IST

40 ഓവര്‍ പൂര്‍ത്തിയായി. ബംഗ്ലാദേശ് അഞ്ചു വിക്കറ്റിന് 178. ലിറ്റണ്‍ (111*), സൗമ്യ (18*) ക്രീസില്‍

Sep 28, 2018, 7:24 pm IST

35 ഓവര്‍ കഴിയുമ്പോള്‍ ബംഗ്ലാദേശ് അഞ്ചിന് 160. ലിറ്റണ്‍ (107*), സൗമ്യ (4*)

Sep 28, 2018, 7:13 pm IST

മഹമ്മൂദുള്ളയും (4) പുറത്ത്. ഇന്ത്യന്‍ ബൗളര്‍മാരുടെ തുടര്‍ച്ചയായ സമ്മര്‍ദ്ദം ഫലം കണ്ടു. 33ാം ഓവറിലെ രണ്ടാമത്തെ പന്തില്‍ കുല്‍ദീപിനെതിരേ സിക്‌സറിനു ശ്രമിച്ച മഹമ്മൂദുള്ളയെ ഡീപ്പ് മിഡ് വിക്കറ്റിനരികെ മികച്ചൊരു ക്യാച്ചിലൂടെ ബുംറ പുറത്താക്കി. 33 ഓവറില്‍ ബംഗ്ലാദേശ് അഞ്ചിന് 152. ലിറ്റണ്‍ (104*), സൗമ്യ സര്‍ക്കാര്‍ (0)

Sep 28, 2018, 7:05 pm IST

ബംഗ്ലാദേശ് 30 ഓവറില്‍ നാലിന് 149 റണ്‍സ്. ലിറ്റണ്‍ (101*), മഹമ്മൂദുള്ള (4*)

Sep 28, 2018, 6:59 pm IST

ലിറ്റണിന് കന്നി ഏകദിന സെഞ്ച്വറി. 87 പന്തുകളില്‍ നിന്നാണ് താരം മൂന്നക്കം തികച്ചത്. 29 ഓവറില്‍ ബംഗ്ലാദേശ് നാലിന് 145. ലിറ്റണ്‍ (100*), മഹമ്മൂദുള്ള (1*)

Sep 28, 2018, 6:57 pm IST

മിതുന്‍ റണ്ണൗട്ട് (2), ജഡേജയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ്. എക്‌സ്ട്രാ കവറില്‍ മുഴുനീളെ ഡൈവ് ചെയ്ത് പന്ത് പിടിയിലൊതുക്കി ജഡേജ നല്‍കിയ ത്രോയില്‍ ചഹലാണ് മിതുനിനെ റണ്ണൗട്ടാക്കിയത്. ബംഗ്ലാദേശ് 28 ഓവറില്‍ നാലിന് 139.

Sep 28, 2018, 6:48 pm IST

അപകടകാരിയായ മുഷ്ഫിഖുര്‍ പുറത്ത് (5). ജാദവിന്റെ ബൗളിങില്‍ വമ്പനടിക്കു ശ്രമിച്ച മുഷ്ഫിഖുറിനെ മിഡ് വിക്കറ്റില്‍ ബുംറ പിടികൂടി. 27 ഓവര്‍ കഴിഞ്ഞപ്പോള്‍ ബംഗ്ലാദേശ് മൂന്നിന് 138. ലിറ്റണ്‍ (95*), മുഹമ്മദ് മിതുന്‍ (1*) ക്രീസില്‍

Sep 28, 2018, 6:42 pm IST

25 ഓവറില്‍ ബംഗ്ലാദേശ് രണ്ടിന് 133. ലിറ്റണ്‍ (92), മുഷ്ഫിഖുര്‍ റഹീം (4*) ക്രീസില്‍

Sep 28, 2018, 6:36 pm IST

ബംഗ്ലാദേശിന്റെ രണ്ടാം വിക്കറ്റും വീണു. ഖയസിനെ (2) 24ാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ ചഹല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. റഫറിയുടെ തീരുമാനത്തിനെതിരേ ബംഗ്ലാദേശ് റിവ്യു പോയെങ്കിലും തേര്‍ഡ് അംപയറും ഔട്ട് വിധിക്കുകയായിരുന്നു.

Sep 28, 2018, 6:26 pm IST

കേദാര്‍ ജാദവിലൂടെ ഇന്ത്യക്ക് ആദ്യ വിക്കറ്റ്. മെഹ്ദിയെ (32) ജാദവിന്റെ ബൗളിങില്‍ കവര്‍ പോയിന്റില്‍ റായുഡു പിടികൂടി. 21ാം ഓവറിലെ അഞ്ചാമത്തെ പന്തിലാണ് മെഹ്ദിയുടെ മടക്കം. ജാദവിന്റെ കന്നി ഓവര്‍ കൂടിയായിരുന്നു ഇത്. 21 ഓവറില്‍ ബംഗ്ലാദേശ് ഒന്നിന് 120. ലിറ്റണ്‍ (86*), ഇംറുല്‍ ഖയസ് (0)

Sep 28, 2018, 6:23 pm IST

ആദ്യ ബ്രേക്ക് ത്രൂവിനായി ഇന്ത്യയുടെ കാത്തിരിപ്പ് നീളുന്നു. 20 ഓവര്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് പോവാതെ 116. ലിറ്റണ്‍ (85*), മെഹ്ദി (29*)

Sep 28, 2018, 6:08 pm IST

ഇന്ത്യ സമ്മര്‍ദ്ദത്തില്‍. ബംഗ്ലാദേശ് കൂറ്റന്‍ സ്‌കോറിലേക്ക്... 17 ഓവറില്‍ വിക്കറ്റ് പോവാതെ 97. ലിറ്റണ്‍ (69*), മെ്ഹ്ദി (26*)

Sep 28, 2018, 5:49 pm IST

ലിറ്റണിന് ഫിഫ്റ്റി. താരത്തിന്റെ കരിയറിലെ കന്നി ഏകദിന ഫിഫ്റ്റിയാണിത്. 33 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു

Sep 28, 2018, 5:45 pm IST

10 ഓവര്‍ കഴിഞ്ഞപ്പോള്‍ ബംഗ്ലാദേശ് വിക്കറ്റ് പോവാതെ 65 റണ്‍സ്. ലിറ്റണ്‍ (47*), മെഹ്ദി (16*)

Sep 28, 2018, 5:34 pm IST

ബംഗ്ലാദേശ് അടിച്ചു തകര്‍ക്കുന്നു. എട്ടോവറില്‍ 58. ലിറ്റണ്‍ 26 പന്തില്‍ 41*, മെഹ്ദി 15*

Sep 28, 2018, 5:23 pm IST

ബംഗ്ലാദേശിന് മികച്ച തുടക്കം. അഞ്ചോവര്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് പോവാതെ 33 റണ്‍സ്. ലിറ്റണ്‍ (22*), മെഹ്ദി (9*)

Sep 28, 2018, 5:10 pm IST

രണ്ടോവര്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് പോവാതെ 8 റണ്‍സ്. മെഹ്ദി (5*), ലിറ്റണ്‍ (3*)

Sep 28, 2018, 5:02 pm IST

ഫൈനല്‍ പോരാട്ടത്തിന് തുടക്കം... ആദ്യ ഓവര്‍ ബൗള്‍ ചെയ്യുന്നത് ഭുവി. ലിറ്റണ്‍ ദാസ്, മെഹ്ദി ഹസന്‍ ക്രീസില്‍

Sep 28, 2018, 4:56 pm IST

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ ലിസ്റ്റും ടോസും

Sep 28, 2018, 4:54 pm IST

ഫൈനലിനായി യാത്ര തിരിക്കുന്ന ഇന്ത്യന്‍ ടീം

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ്തി രഞ്ഞെടുക്കുകയായിരുന്നു. അഫ്ഗാനിസ്താനെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ വിശ്രമം അനുവദിക്കപ്പെട്ട അഞ്ചു പേരും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ രോഹിത്തിനെക്കൂടാതെ ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരും കഴിഞ്ഞ മല്‍സരത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരേ ജയിച്ച കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ബംഗ്ലാദേശ് ഇറങ്ങിയത്. മൊമിനുള്‍ ഹഖിനു പകരം നസ്മുല്‍ ഇസ്ലാം പ്ലെയിങ് ഇലവനിലെത്തി.

റെക്കോര്‍ഡുകള്‍ തകര്‍ന്നുവീണ ഏഷ്യാ കപ്പ്... കുല്‍ദീപിന് അഭിമാനം, മലിങ്കയ്ക്ക് അപമാനം!!റെക്കോര്‍ഡുകള്‍ തകര്‍ന്നുവീണ ഏഷ്യാ കപ്പ്... കുല്‍ദീപിന് അഭിമാനം, മലിങ്കയ്ക്ക് അപമാനം!!

ആരാവും ഏഷ്യയുടെ താരം? സാധ്യത ഇവരിലൊരാള്‍ക്ക്... ഇന്ത്യന്‍ സാന്നിധ്യം ഒരാള്‍ മാത്രം ആരാവും ഏഷ്യയുടെ താരം? സാധ്യത ഇവരിലൊരാള്‍ക്ക്... ഇന്ത്യന്‍ സാന്നിധ്യം ഒരാള്‍ മാത്രം

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍.

ബംഗ്ലാദേശ്- മഷ്‌റഫെ മൊര്‍ത്താസ (ക്യാപ്റ്റന്‍), മെഹ്ദി ഹസന്‍, റൂബെല്‍ ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, നസ്മുല്‍ ഇസ്ലാം, മുഷ്ഫിഖുര്‍ റഹീം, മുഹമ്മദ് മിതുന്‍, ഇംറുല്‍ ഖയസ്, മഹമ്മുദുള്ള.

Story first published: Saturday, September 29, 2018, 2:10 [IST]
Other articles published on Sep 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X