വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: വാഷിങ്ടണ്‍ സുന്ദര്‍ നേടിയ 22 റണ്‍സ് ഞങ്ങള്‍ക്ക് സ്വര്‍ണ്ണംപോലെ- റിഷഭ് പന്ത്

മുംബൈ: ഇത്തവണത്തെ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ പരമ്പര നേട്ടത്തിന് മാറ്റേറും. കാരണം വിരാട് കോലിയെന്ന വജ്രായുധവും പരിക്കിന്റെ വെല്ലുവിളികളും മറികടന്നാണ് ഇന്ത്യ പരമ്പര നേട്ടം സ്വന്തമാക്കിയത്. യുവതാരങ്ങളുടെ ഗംഭീര പ്രകടനമാണ് പരമ്പര നേട്ടത്തില്‍ ഇന്ത്യക്ക് കരുത്തായത്. റിഷഭ് പന്തിന്റെ മാസ്മരിക ബാറ്റിങ്ങും ഇന്ത്യയെ തുണച്ചു. 1988ന് ശേഷം ഓസ്‌ട്രേലിയ തോല്‍വി അറിയാത്ത ഗാബയില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ ഓള്‍റൗണ്ട് മികവ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായിരുന്നു. ഇപ്പോഴിതാ വാഷിങ്ടണ്‍ സുന്ദറിന്റെ പ്രകടനം സ്വര്‍ണ്ണംപോലെ ടീമിന് മൂല്യമുള്ളതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് റിഷഭ് പന്ത്.

'വാഷിങ്ടണുമായി ബാറ്റ് ചെയ്യുമ്പോള്‍ വിജയിക്കണമെന്ന ഉറച്ച് നിലപാടായിരുന്നു ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഉണ്ടായിരുന്നത്. എന്റെ ശൈലിയില്‍ത്തന്നെ കളിക്കാനാണ് ഡ്രസിങ് റൂമില്‍ നിന്ന് എനിക്ക് നിര്‍ദേശം ലഭിച്ചത്. സമ്മര്‍ദ്ദ ഘട്ടത്തിനിടെ വാഷി എന്നോച് പറഞ്ഞത് മച്ചാ ഞാന്‍ ലക്ഷ്യത്തിലേക്ക് പോവുകയാണെന്നാണ്. ഞാനും അത് തന്നെ അവനോട് പറഞ്ഞു. ഇതിന് ശേഷം ബാറ്റിങ് വേഗത കൂട്ടാന്‍ തീരുമാനിച്ചു. അവന്‍ വേഗത്തില്‍ 20 റണ്‍സിലധികം നേടി. ആ സമയത്തെ അവന്റെ പ്രകടനത്തിന് സ്വര്‍ണ്ണത്തിന്റെ വിലയാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്'- പന്ത് സ്‌പോര്‍ട്‌സ് ടുഡെയോട് പറഞ്ഞു.

washingtonsundar-pant

ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റതോടെ അപ്രതീക്ഷിതമായാണ് വാഷിങ്ടണ്‍ സുന്ദര്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. ഇന്ത്യക്കുവേണ്ടി ടി20 മാത്രം കളിച്ചിട്ടുള്ള വാഷിങ്ടണിനെ ടെസ്റ്റ് കളിപ്പിക്കാനുള്ള തീരുമാനം പലരേയും ഞെട്ടിച്ചെങ്കിലും വാഷിങ്ടണ്‍ പ്രകടന മികവ് കൊണ്ട് എല്ലാവരെയും ഞെട്ടിച്ചു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നപ്പോള്‍ ഏഴാം വിക്കറ്റില്‍ ശര്‍ദുല്‍ ഠാക്കൂറുമാണ് 123 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാന്‍ സുന്ദറിനായി.

144 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 62 റണ്‍സാണ് വാഷിങ്ടണ്‍ സുന്ദര്‍ നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 29 പന്തില്‍ 22 റണ്‍സും നേടി. യുവതാരങ്ങളുടെ അതിവേഗ ബാറ്റിങ്ങാണ് സമ്മര്‍ദ്ദത്തില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. ആദ്യ ഇന്നിങ്‌സില്‍ സ്റ്റീവ് സ്മിത്തിന്റെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് വീഴ്്ത്തിയ സുന്ദര്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റും നേടി.

പുറത്താവാതെ 89 റണ്‍സ് നേടിയ റിഷഭിന്റെ ബാറ്റിങ്ങാണ് ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമായത്. ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച റിഷഭാണ് പരമ്പരയിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പരിക്കേറ്റിട്ടും പെയ്ന്‍ കില്ലര്‍ ഉപയോഗിച്ചാണ് ബാറ്റിങ് തുടര്‍ന്നതെന്ന് റിഷഭ് പറഞ്ഞു. വിദേശ മൈതാനത്തെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പര്‍ താനാണെന്ന് റിഷഭ് ഒരിക്കല്‍ക്കൂടി തെളിയിച്ചു.

Story first published: Monday, January 25, 2021, 15:27 [IST]
Other articles published on Jan 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X