വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്ടര്‍ 19 ലോകകപ്പ്: ഏഴു റണ്ണിനിടെ നാലു വിക്കറ്റ്... ഓസീസിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്

പൊക്കെഫ്‌സ്ട്രൂം: അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ നാടകീയ വിജയവുമായി നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ സെമി ഫൈനലിലേക്കു കുതിച്ചു. ആദ്യ ക്വാര്‍ട്ടറില്‍ 74 റണ്‍സിനാണ് മൂന്നു തവണ ചാംപ്യന്‍മാരായ കംഗാരുപ്പടയെ പ്രിയം ഗാര്‍ഗ് നയിച്ച ഇന്ത്യ കെട്ടുകെട്ടിച്ചത്. തുടര്‍ച്ചയായ രണ്ടാമത്തെ ലോകകപ്പിലാണ് ഓസീസിനെതിരേ ഇന്ത്യന്‍ യുവനിര വെന്നിക്കൊടി പാറിച്ചത്. 2018ലെ കഴിഞ്ഞ ജൂനിയര്‍ ലോകകപ്പില്‍ ഓസീസിന്റെ കഥ കഴിച്ചായിരുന്നു ഇന്ത്യയുടെ നാലാം കിരീടനേട്ടം.

1

ടോസിനു ശേഷം ബാറ്റിങിനയക്കപ്പെട്ട ഇന്ത്യയെ ഒമ്പത് വിക്കറ്റിന് 233 റണ്‍സിലൊതുക്കാന്‍ ഓസീസിനു കഴിഞ്ഞു. മറുപടിയില്‍ ഉജ്ജ്വല ബൗളിങിലൂടെ ഓസീസിനെ ഇന്ത്യ വരിഞ്ഞുകെട്ടി. 43.3 ഓവറില്‍ വെറും 159 റണ്ണിന് കംഗാരുക്കൂട്ടത്തെ ഇന്ത്യ എറിഞ്ഞിട്ടു. മുന്‍നിരയെ കാര്‍ത്തിക് ത്യാഗി തീര്‍ത്തപ്പോള്‍ വാലറ്റത്തിന്റെ കഥ കഴിച്ചത് ആകാഷ് സിങായിരുന്നു. ത്യാഗി നാലു വിക്കറ്റ് കൊയ്തപ്പോള്‍ ആകാഷ് മൂന്നു വിക്കറ്റ് നേടി.

3

ഓപ്പണര്‍ സാം ഫാനിങ് (75), ലിയാം സ്‌കോട്ട് (35), പാട്രിക്ക് റോ (21) എന്നിവര്‍ മാത്രമേ ഓസീസ് നിരയില്‍ രണ്ടക്കം കടന്നുള്ളൂ. ത്യാഗിയാണ് മാന്‍ ഓഫ് ദി മാച്ച്. 40 ഓവര്‍ കഴിയുമ്പോള്‍ ഒസീസ് അഞ്ചു വിക്കറ്റിന് 149 റണ്‍സെന്ന നിലയിലായിരുന്നു. അപ്പോഴും ഓസീസിനു വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഏഴു റണ്‍സിനിടെ നാലു വിക്കറ്റ് കൊയ്ത് ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു. 41ാം ഓവറില്‍ രവി ബിഷ്‌നോയ് ഒരു വിക്കറ്റ് നേടിയപ്പോള്‍ തൊട്ടടുത്ത ആകാഷ് സിങിന്റെ ഓവറില്‍ തുടരെ മൂന്നു പന്തുകളില്‍ ഇന്ത്യ വിക്കറ്റ് നേടി. ആദ്യത്തേത് ക്യാച്ചായിരുന്നെങ്കില്‍ രണ്ടാമത്തേത് റണ്ണൗട്ടും മൂന്നാമത്തേത് ബൗള്‍ഡുമായിരുന്നു.

2

നേരത്തേ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (62), വാലറ്റത്ത് അതര്‍വ്വ അന്‍കൊലേക്കര്‍ (55*) എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യയെ മാന്യമായയ സ്‌കോറിലെത്തിച്ചത്. ഒരു ഘട്ടത്തില്‍ ഇന്ത്യ 200 കടക്കുമോയെന്ന കാര്യം പോലും സംശയത്തിലായിരുന്നു. എന്നാല്‍ വാലറ്റക്കാരുടെ രക്ഷാപ്രവര്‍ത്തനം ഇന്ത്യയെ കരകയറ്റി. 82 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. 54 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് അതര്‍വ്വ പുറത്താവാതെ 55 റണ്‍സെടുത്തത്. രവി ബിഷ്‌നോയ് (30), സിദ്ദേഷ് വീര്‍ (25) എന്നിവരും വിലപ്പെട്ട സംഭാവനകള്‍ നല്‍കി.

ഇത്തവണ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് പ്രിയം ഗാര്‍ഗ് നയിക്കുന്ന ഇന്ത്യ ക്വാര്‍ട്ടറിലേക്കു കുതിച്ചത്. കളിച്ച മൂന്നു മല്‍സരങ്ങളിലും വലിയ മാര്‍ജിനിലാണ് ഇന്ത്യന്‍ ടീമിന്റെ ജയം. അയല്‍ക്കാരായ ശ്രീലങ്കയെ 90 റണ്‍സിനു തകര്‍ത്ത് കുതിപ്പ് തുടങ്ങിയ ഇന്ത്യ പിന്നീട് ജപ്പാനെ പത്ത് വിക്കറ്റിനും ന്യൂസിലാന്‍ഡിനെ മഴ നിയമപ്രകാരം 44 റണ്‍സിനും തുരത്തിയിരുന്നു. മറുഭാഗത്ത് ഗ്രൂപ്പുഘട്ടത്തില്‍ ആദ്യത്തെ കളിയില്‍ തോറ്റ ശേഷമാണ് തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളും ജയിച്ച് മുന്‍ ജേതാക്കളായ ഓസീസ് ക്വാര്‍ട്ടറിലെത്തിയത്.

4

ടി20 ലോകകപ്പ്: ധോണിയില്ലാത്ത ഇന്ത്യ!! എല്ലാം തീരുമാനിച്ചു... വെളിപ്പെടുത്തി ബാറ്റിങ് കോച്ച്ടി20 ലോകകപ്പ്: ധോണിയില്ലാത്ത ഇന്ത്യ!! എല്ലാം തീരുമാനിച്ചു... വെളിപ്പെടുത്തി ബാറ്റിങ് കോച്ച്

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, ദിവ്യാന്‍ഷ് സക്‌സേന, തിലക് വര്‍മ, പ്രിയം ഗാര്‍ഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍, സിദ്ദേഷ് വീര്‍, അതര്‍വ്വ അന്‍കൊലേക്കര്‍, രവി ബിഷ്‌നോയ്, സുഷാന്ത് മിശ്ര, കാര്‍ത്തിക് ത്യാഗി, ആകാഷ് സിങ്.

ഓസ്‌ട്രേലിയ- സാം ഫാന്നിങ്, ജെയ് ഫ്രെയ്‌സര്‍ മക്‌ഗേര്‍ക്ക്, മക്കെന്‍സി ഹാര്‍വി (ക്യാപ്റ്റന്‍), ലാക്ലന്‍ ഹെര്‍നെ, ഒലിവര്‍ ഡേവിസ്, പാട്രിക്ക് റോവ്, കോറി കെല്ലി, കോണര്‍ സുള്ളി, തന്‍വീര്‍ സങ്ക, ടോഡ് മര്‍ഫി, മാത്യു വില്ല്യംസ്.

Story first published: Tuesday, January 28, 2020, 21:18 [IST]
Other articles published on Jan 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X