വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ ഇന്ത്യയെക്കാള്‍ മികച്ച ബാറ്റിങ് നിര ഓസ്‌ട്രേലിയയുടേത്,തുറന്ന് പറഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഡിസംബര്‍ 17ന് ആരംഭിക്കുകയാണ്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം രാത്രി പകലായാണ് നടക്കുന്നത്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയതിനാല്‍ത്തന്നെ അഭിമാന പോരാട്ടമാണ് ഇരു കൂട്ടര്‍ക്കും ടെസ്റ്റ് പരമ്പര. ആവേശ പോരാട്ടത്തില്‍ ഇന്ത്യയെക്കാള്‍ ബാറ്റിങ് കരുത്ത് ഓസ്‌ട്രേലിയക്കാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

അതിനുള്ള കാരണമായി സച്ചിന്‍ പറയുന്നത് ഓസീസ് നിരയിലെ മൂന്ന് താരങ്ങളുടെ സാന്നിധ്യമാണ്. സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാര്‍ണര്‍,മാര്‍നസ് ലാബുഷാനെ എന്നിവരുടെ വരവോടെ ഓസീസ് കൂടുതല്‍ കരുത്തരായെന്നാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്. 2019ലെ ടീമിനെക്കാളും ശക്തമാണ് ഇന്നത്തെ ഓസീസ് ടീമെന്നും അതിനാല്‍ മികച്ച പോരാട്ടം തന്നെ കാണാമെന്നും സച്ചിന്‍ പറഞ്ഞു.

sachin

എന്നാല്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇന്ത്യന്‍ ടീം തയ്യാറാണെന്നും മികച്ച മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മായങ്ക് അഗര്‍വാളിന്റെ ഓപ്പണിങ്ങിലെ പ്രകടനം നിര്‍ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മിത്തും വാര്‍ണറും ലാബുഷാനെയും സമീപകാലത്തായി മിന്നും ഫോമിലാണ്. തട്ടകത്തില്‍ അവര്‍ കൂടുതല്‍ അപകടകാരികളാണെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. 2019ലെ തോല്‍വിക്ക് മറുപടി പറയാന്‍ കംഗാരുക്കള്‍ കാത്തിരിക്കുന്നതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.

ഇന്ത്യയെ സംബന്ധിച്ച് നിരവധി തിരിച്ചടികള്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ടീം നേരിട്ട് കഴിഞ്ഞു. പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ ടെസ്റ്റ് പരമ്പരയ്ക്കുണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലായിരുന്നു ഇഷാന്ത്. പരിശീലനം പുനരാരംഭിച്ചിരുന്നെങ്കിലും കായിക ക്ഷമത വീണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ പരമ്പര നഷ്ടപ്പെടുകയായിരുന്നു. ആദ്യ ടെസ്റ്റിന് ശേഷം നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങുമെന്നതാണ് മറ്റൊരു തിരിച്ചടി. തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായാണ് കോലിയുടെ മടക്കം.

കോലിക്ക് പകരക്കാരനായി രോഹിത് ശര്‍മയെ പരിഗണിക്കാമെന്നാണ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇപ്പോള്‍ രോഹിത് കളിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് ടെസ്റ്റ് പരമ്പര കളിക്കുമോയെന്ന് ഡിസംബര്‍ 11ന് നടക്കുന്ന പരിശോധനയില്‍ വ്യക്തമാകും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയും പരിക്കിന്റെ പിടിയിലാണെന്നതാണ് ഇന്ത്യയുടെ ആശങ്കകള്‍ ഉയര്‍ത്തുന്നത്.

Story first published: Friday, November 27, 2020, 12:06 [IST]
Other articles published on Nov 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X