വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഡ്‌ലെയ്ഡില്‍ അടിപൊളി തിരിച്ചുവരവ്... കോലി, പിന്നെ ധോണി, ഓസീസിനെ തകര്‍ത്ത് ഇന്ത്യ

പേസര്‍ മുഹമ്മദ് സിറാജ് ഇന്ത്യക്കു വേണ്ടി അരങ്ങേറി

By Manu
അഡ്‌ലെയ്ഡില്‍ അടിപൊളി തിരിച്ചുവരവ് | Oneindia Malayalam
1
43629

അഡ്‌ലെയ്ഡ്: തകര്‍പ്പന്‍ ജയവുമായി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേക്ക് ടീം ഇന്ത്യയുടെ തിരിച്ചുവരവ്. നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ ആറു വിക്കറ്റിനാണ് കംഗാരുപ്പടയെ കോലിയും സംഘവും തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഒമ്പതു വിക്കറ്റിന് 298 റണ്‍സാണ് നേടിയത്. മറുപടിയില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ച്വറിയും (104) മുന്‍ നായകന്‍ എംഎസ് ധോണിയുടെ (55*) ഉജ്ജ്വല ഇന്നിങ്‌സും നാലു പന്തും ആറു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

112 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് കോലിയുടെ ഇന്നിങ്‌സ്. ആദ്യ ഏകദിനത്തിലെ വേഗം കുറഞ്ഞ ഇന്നിങ്‌സിന്റെ പേരില്‍ വിമര്‍ശനം നേരിട്ട ധോണി ഇത്തവണ വിമര്‍ശകരുടെ വായടപ്പിക്കുന്ന ഇന്നിങ്‌സാണ് കളിച്ചത്. 54 പന്തില്‍ രണ്ടു സിക്‌സറുകളുടെ അകമ്പടിയോടെയാണ് ധോണി 55 റണ്‍സ് നേടിയത്. രോഹിത് ശര്‍മ (43), ശിഖര്‍ ധവാന്‍ (32) എന്നിവരും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തി.

പതിയെ തുടങ്ങിയ ഓസീസ് അവസാന 20 ഓവറില്‍ തകര്‍ത്തടിച്ചാണ് ഒമ്പതു വിക്കറ്റിന് 298 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിയത്. ഒരു ഘട്ടത്തില്‍ 300നു മുകളില്‍ ഓസീസ് സ്‌കോര്‍ ചെയ്യുമെന്ന് കരുതിയെങ്കിലും അവസാന അഞ്ചോവറില്‍ ഇന്ത്യ മികച്ച ബൗളിങിലൂടെ തിരിച്ചടിക്കുകയായിരുന്നു. ഷോണ്‍ മാര്‍ഷിന്റെ (131) ഉജ്ജ്വല സെഞ്ച്വറിയാണ് ഓസീസിനെ 300നു മുകളില്‍ നേടാന്‍ സഹായിച്ചത്. 123 പന്തുകള്‍ നേരിട്ട മാര്‍ഷിന്റെ ഇന്നിങ്‌സില്‍ 11 ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ (48) വെടിക്കെട്ട് ഇന്നിങ്‌സും ഓസീസ് സ്‌കോറിന് കരുത്തേകി. 37 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ നാലു വിക്കറ്റെടുത്തപ്പോള്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി മികച്ച പിന്തുണയേകി.

ടോസ് ലഭിച്ച ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം ഏകദിനത്തിലാണ് ഓസീസ് ആദ്യം ബാറ്റ് ചെയ്യുന്നത്. ഇന്ത്യ പരാജയപ്പെട്ട ആദ്യ ഏകദിനത്തിലും ടോസിനു ശേഷം ആതിഥേയര്‍ ബാറ്റിങ് തിരഞ്ഞെടുത്തിരുന്നു. പേസര്‍ മുഹമ്മദ് സിറാജ് ഈ മല്‍സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. ഖലീല്‍ അഹമ്മദിന്റെ പകരക്കാരനായാണ് ഇന്ത്യ പ്ലെയിങ് ഇലവനില്‍ സിറാജിനെ ഉള്‍പ്പെടുത്തിയത്. സിറാജ് ടീമിലെത്തിയതൊഴിച്ചാല്‍ ആദ്യ മല്‍സരത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അലെക്‌സ് കറേ, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, നതാന്‍ ലിയോണ്‍, പീറ്റര്‍ സിഡ്ല്‍, ജൈ റിച്ചാര്‍ഡ്‌സന്‍, ജാസണ്‍ ബെറന്‍ഡോര്‍ഫ്

ഫിഞ്ചിനെ ഫ്യൂസാക്കി വീണ്ടും ഭുവി

ഫിഞ്ചിനെ ഫ്യൂസാക്കി വീണ്ടും ഭുവി

തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ ഇന്ത്യക്കു സാധിച്ചു. ആദ്യ കളിയിലെ റീപ്ലേ പോലെയാണ് ഫിഞ്ച് ഇത്തണയും ഔട്ടായത്. ആറു റണ്‍സെടുത്ത താരം ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങില്‍ ക്ലീന്‍ബൗള്‍ഡായി ക്രീസ് വിടുകയായിരുന്നു. ആദ്യ കളിയിലും ഫിഞ്ചിനെ ഭുവി ബൗള്‍ഡാക്കിയിരുന്നു. ഓസീസ് ഒരു വിക്കറ്റിന് 20 റണ്‍സ്.

തൊട്ടുപിന്നാലെ കറേ

തൊട്ടുപിന്നാലെ കറേ

ഫിഞ്ച് പുറത്തായി തൊട്ടുപിന്നാലെ മറ്റൊരു ഓപ്പണറായ അലെക്‌സ് കറേയെയും ഇന്ത്യ മടക്കി. ടീം സ്‌കോറിലേക്ക് ആറു റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെയാണ് കറേ പുറത്തായത്. മുഹമ്മദ് ഷമിക്കാണ് വിക്കറ്റ്.
27 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 18 റണ്‍സെടുത്ത കറേയെ ഷമിയുടെ ബൗളിങില്‍ ശിഖര്‍ ധവാന്‍ പിടികൂടുകയായിരുന്നു.

സൂപ്പര്‍ റണ്ണൗട്ട്

സൂപ്പര്‍ റണ്ണൗട്ട്

മൂന്നാം വിക്കറ്റില്‍ ഉസ്മാന്‍ ഖവാജ- ഷോണ്‍ മാര്‍ഷ് സഖ്യം മികച്ച കൂട്ടുകെട്ടുണ്ടാക്കി മുന്നേറവെയാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. 56 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ ജോടി കരുത്താര്‍ജിക്കവെയാണ് ജഡേജ ഇന്ത്യയുടെ രക്ഷകനായത്.
21 റണ്‍സെടുത്ത ഖവാജയെ ജഡേജ മികച്ച ഫീല്‍ഡിങിലൂടെ റണ്ണൗട്ടാക്കി. 23 പന്തില്‍ മൂന്നു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ഖവാജയുടെ ഇന്നിങ്‌സ്. ഓസീസ് മൂന്നിന് 82

ഹാന്‍ഡ്‌സോംബ് പുറത്ത്

ഹാന്‍ഡ്‌സോംബ് പുറത്ത്

ഓസീസ് നിരയിലെ അപകടകാരിയായ കതാരങ്ങളിലൊരാളായ ഹാന്‍ഡ്‌സോംബിനെ അധികനേരം ക്രീസില്‍ നില്‍ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 20 റണ്‍സെടുത്ത ഹാന്‍ഡ്‌സോംബിനെ ജഡേജയുടെ ബൗളിങില്‍ ധോണി സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു. ടീം സ്‌കോര്‍ 134ല്‍ വച്ചാണ് ഹാന്‍ഡ്‌സോംബിന്റെ മടക്കം.

കൂട്ടുകെട്ട് തകര്‍ത്ത് ഷമി

കൂട്ടുകെട്ട് തകര്‍ത്ത് ഷമി

അഞ്ചാം വിക്കറ്റില്‍ മാര്‍ഷ്- സ്റ്റോയ്ണിസ് ജോടി 55 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കവെയാണ് ഷമി ടീമിന് ബ്രേക്ക്ത്രൂ നല്‍കുന്നത്. 29 റണ്‍സെടുത്ത സ്‌റ്റോയ്ണിസിനെ ഷമി ധോണിയുടെ കൈകളിലെത്തിക്കുകയായിരുന്നു. 36 പന്തുകള്‍ നേരിട്ട സ്റ്റോയ്ണിസിന്റെ ഇന്നിങ്‌സില്‍ മൂന്നു ബൗണ്ടറികളുള്‍പ്പെട്ടിരുന്നു.

മാര്‍ഷ്- മാക്‌സ്‌വെല്‍ സഖ്യം

മാര്‍ഷ്- മാക്‌സ്‌വെല്‍ സഖ്യം

ആറാം വിക്കറ്റില്‍ മാര്‍ഷിന് കൂട്ടായി മാക്‌സ്‌വെല്‍ എത്തിയതോടെ ഓസീസ് സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിച്ചു. ആക്രമിച്ചു കളിച്ച മാക്‌സ്‌വെല്‍ ഇന്ത്യയുടെ ഒരു ബൗളര്‍മാരെയും വെറുതെവിട്ടില്ല. ഈ സഖ്യം 94 റണ്‍സ് വാരിക്കൂട്ടി മുന്നേറിയപ്പോള്‍ ഓസീസ് 320നു മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന പ്രതീതിയുണ്ടാക്കി. എന്നാല്‍ മാക്‌സ്‌വെല്ലിനെയും മാര്‍ഷിനെയും ഒരേ ഓവറില്‍ പുറത്താക്കി ഭുവി
ഇന്ത്യയെ രക്ഷിക്കുകയായിരുന്നു

ഇന്ത്യക്കു മികച്ച തുടക്കം

ഇന്ത്യക്കു മികച്ച തുടക്കം

299 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കു മികച്ച തുടക്കമാണ് ഓപ്പണര്‍മായാ രോഹിത് ശര്‍മയും ശിഖര്‍ ധവാനും നല്‍കിയത്. ആദ്യ ഏകദിനത്തില്‍ ഗോള്‍ഡന്‍ ഡെക്കായി മടങ്ങേണ്ടി വന്ന ധവാന്‍ തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു. അര്‍ധസെഞ്ച്വറി കൂട്ടുകെട്ടിന് മൂന്നു റണ്‍സ് മാത്രമകലെ വച്ച് ധവാനെ പുറത്താക്കി ബെറന്‍ഡോര്‍ഫാണ് ഇന്ത്യന്‍ കുതിപ്പിന് ബ്രേക്കിട്ടത്. 28 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 32 റണ്‍സെടുത്ത ധവാന്‍ ഖവാജയ്ക്കു ക്യാച്ച് നല്‍കുകയായിരുന്നു

ഹിറ്റ്മാന്റെ ഊഴം

ഹിറ്റ്മാന്റെ ഊഴം

ധവാന്‍ പുറത്തായതോടെ ഇന്ത്യ ആക്രമണത്തിന്റെ ഉത്തരവാദിത്വം രോഹിത് ഏറ്റെടുക്കുകയായിരുന്നു. ഓസീസ് ബൗളര്‍മാരെ ഒരു കൂസലുമില്ലാതെയാണ് ഹിറ്റ്മാന്‍ നേരിട്ടത്. രണ്ടാം വിക്കറ്റില്‍ രോഹിതും ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്ന് 54 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു.
52 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 42 റണ്‍സെടുത്ത രോഹിത്തിനെ സ്‌റ്റോയ്ണിസിന്റെ ബൗളിങില്‍ ഹാന്‍ഡ്‌സോംബ് പിടികൂടുകയായിരുന്നു.

വീണ്ടും മികച്ച കൂട്ടുകെട്ട്

വീണ്ടും മികച്ച കൂട്ടുകെട്ട്

മൂന്നാം വിക്കറ്റില്‍ കോലിയും അമ്പാട്ടി റായുഡുവും ചേര്‍ന്ന് മറ്റൊരു അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് കൂടി പടുത്തുയര്‍ത്തി. വലിയ ഷോട്ടുകള്‍ക്കു മുതിരാതെ സിംഗിളും ഡബിളുമെടുത്താണ് ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ടു നയിച്ചത്.
മാക്‌സ്‌വെല്ലാണ് ഈ സഖ്യത്തെ വേര്‍പിരിച്ചത്.
59 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ സഖ്യത്തിനായിരുന്നു. 24 റണ്‍സെടുത്ത റായുഡുവിനെ മാക്‌സ്‌വെല്ലിന്റെ ബൗളിങില്‍ സ്‌റ്റോയ്ണിസ് പുറത്താക്കി.

Story first published: Tuesday, January 15, 2019, 17:12 [IST]
Other articles published on Jan 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X