വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: സൂര്യയെ കണ്ടു പഠിക്കണം, ഇന്ത്യയുടെ 360 പ്ലെയര്‍- കൈയടിച്ച് പൊള്ളാര്‍ഡ്

പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

ഇന്ത്യന്‍ മധ്യനിരയിലെ സെന്‍സേഷനായി മാറിയിരിക്കുന്ന സൂര്യകുമാര്‍ യാദവിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കരെണ്‍ പൊള്ളാര്‍ഡ്. ഇന്ത്യയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ തൂത്തുവാരപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലെ തന്റെ സഹതാരം കൂടിയായ സൂര്യയെ ലോകോത്തര ബാറ്ററെന്നാണ് പൊള്ളാര്‍ഡ് വിശേഷിപ്പിച്ചത്.

ഇന്ത്യ 17 റണ്‍സിനു വിജയിച്ച മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുന്നതിനൊപ്പം പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും സൂര്യയെ തേടിയെത്തിയിരുന്നു.

1

ഐപിഎല്ലില്‍ 2018 മുതല്‍ മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ച് കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളാണ് സൂര്യകുമാര്‍ യാദവും കരെണ്‍ പൊള്ളാര്‍ഡും. മുംബൈയ്ക്കു വേണ്ടി ഇരുവരും പല മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ മെഗാ ലേലത്തിനു മുമ്പ് മുംബൈ നിലനിലിര്‍ത്തിയ നാലു താരങ്ങളുടെ ലിസ്റ്റില്‍ സൂര്യയും പൊള്ളാര്‍ഡുമുണ്ടായിരുന്നു.

2

സൂര്യകുമാര്‍ യാദവ് ലോകോത്തര താരമാണ്. 2011വല്‍ ആദ്യമായി മുംബൈയിലെത്തിയതു മുതല്‍ അവനോടൊപ്പം കളിക്കാന്‍ എനിക്കു അവസരം ലഭിച്ചിട്ടുണ്ട്. അതിനു ശേഷമുള്ള സൂര്യയുടെ വളര്‍ച്ച കാണുമ്പോള്‍ സന്തോഷമുണ്ട്. 360 ഡിഗ്രി പ്ലെയെന്ന നിലയില്‍ സൂര്യ സ്വയം തനിക്കു വേണ്ടിയും ഇന്ത്യക്കു വേണ്ടിയും മഹത്തായ കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. എല്ലാ ബാറ്റര്‍മാരും സൂര്യയുടെ ബുക്കില്‍ നിന്നും ഓരോ പേജ് വീതം എടുക്കാവുന്നതാണെന്നും കരെണ്‍ പൊള്ളാര്‍ഡ് വ്യക്തമാക്കി.

3

അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ചെയ്തതു ആവര്‍ത്തിക്കാനാണ് അവസാനത്തെ കളിയിലും താന്‍ ശ്രമിച്ചതെന്നായിരുന്നു മല്‍സരശേഷം സൂര്യകുമാര്‍ യാദവ് പറഞ്ഞത്. രോഹിത് ശര്‍മ പുറത്തായ ശേഷം കുറച്ചു സമയം ക്രീസില്‍ തുടരേണ്ടത് ആവശ്യമായിരുന്നു, അതോടൊപ്പം ടീമിനെ പൊരുതാവുന്ന ടോട്ടലില്‍ എത്തിക്കുകയും ചെയ്യേണ്ടിയിരുന്നു.

4

കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ച് ടീം മീറ്റിങില്‍ ഞങ്ങള്‍ ദൈര്‍ഘ്യമേറിയ ചര്‍ച്ച നടത്തിയിരുന്നു. അതു ഈ മല്‍സരത്തില്‍ മികച്ച ഫലം തരുകയും ചെയ്തു. കാര്യങ്ങള്‍ സിംപിളാക്കി നിര്‍ത്താനാണ് ഞാന്‍ ശ്രമിച്ചത്. നെറ്റ്‌സില്‍ നിങ്ങളോടു തന്നെ സ്വയം പരുക്കനായി പെരുമാറുന്നതിനൊപ്പം എല്ലാ ബോളുകളിലും ആഞ്ഞടിക്കാതിരിക്കേണ്ടതും പ്രധാനമാണ്. അടുത്ത പരമ്പരയ്ക്കായി ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നും സൂര്യ വിശദമാക്കിയിരുന്നു.

5

വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ 31 ബോളില്‍ 65 റണ്‍സാണ് സൂര്യകുമാര്‍ യാദവ് അടിച്ചെടുത്തത്. ഇന്നിങ്‌സിലെ അവസാനത്തെ ബോളിലാണ് താരം പുറത്തായത്. സൂര്യയും വെങ്കടേഷ് അയ്യരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 91 റണ്‍സ് അടിച്ചെടുത്തു. ഇതില്‍ 86 റണ്‍സും അവസാനത്തെ അഞ്ചോവറിലായിരുന്നു. കളിയില്‍ വഴിത്തിരിവായതും ഈ കൂട്ടുകെട്ടായിരുന്നു.
ടി20 പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്ണെടുത്ത താരം സൂര്യയാണ്. 53.50 ശരാശരിയില്‍ 194.55 സ്‌ട്രൈക്ക് റേറ്റോടെ 107 റണ്‍സാണ് അദ്ദേഹം നേടിയത്. ഇനി ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലാണ് സൂര്യ കളിക്കുക. 24നാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്.

Story first published: Monday, February 21, 2022, 17:42 [IST]
Other articles published on Feb 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X