വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: 'ഈ ആണ്‍കുട്ടികളെയോര്‍ത്ത് അഭിമാനം, തോറ്റുകൊടുക്കാത്ത മനസാണവര്‍ക്ക്'- ധവാന്‍

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ നാല് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 38 റണ്‍സിന് ജയിച്ച ആത്മവിശ്വാസത്തില്‍ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. ഇതോടെ മൂന്ന് മത്സര പരമ്പര 1-1 സമനിലയിലുമായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്ക രണ്ട് പന്ത് ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

സൂപ്പര്‍ താരങ്ങള്‍ ഐസൊലേഷനിലായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇപ്പോഴിതാ തോല്‍വിയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകനായ ശിഖര്‍ ധവാന്‍. 'ഞങ്ങള്‍ക്ക് ഒരു ബാറ്റ്‌സ്മാന്‍ കുറവായിരുന്നു. എന്നിട്ടും മികച്ച രീതിയില്‍ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ക്കായി. എന്നാല്‍ പ്രതീക്ഷിച്ചതിലും 10-15 റണ്‍സ് കുറവായിരുന്നു. അതാണ് തിരിച്ചടിയായത്. ഈ ആണ്‍കുട്ടികളെക്കുറിച്ചോര്‍ത്ത് അഭിമാനം.തോല്‍ക്കാന്‍ മനസില്ലാത്ത മനോഭാവമാണ് അഭിമാനം. അവസാന ഓവര്‍ വരെ മത്സരം എത്തിച്ചതിന് ചുണക്കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍'-ധവാന്‍ പറഞ്ഞു.

dhawan

പൃഥ്വി ഷാ,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,മനീഷ് പാണ്ഡെ,ഹര്‍ദിക് പാണ്ഡ്യ,കൃഷ്ണപ്പ ഗൗതം തുടങ്ങിയവരെല്ലാം കോവിഡ് നിരീക്ഷണത്തിലായതോടെ നാല് അരങ്ങേറ്റക്കാരുമായാണ് ഇന്ത്യ ഇറങ്ങിയത്. ബാറ്റിങ് നിരയില്‍ ശിഖര്‍ ധവാനും സഞ്ജു സാംസണും മാത്രമായിരുന്നു പരിചയസമ്പന്നര്‍. ബാക്കിയുള്ള മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ക്കും അരങ്ങേറ്റ മത്സരമായിരുന്നു.

സ്പിന്‍ കെണിയൊരുക്കി സ്ലോ ബോളുകളിലൂടെ ഇന്ത്യയെ ശ്രീലങ്ക വീഴ്ത്തി. ശിഖര്‍ ധവാനും (40),റുതുരാജും (21) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 49 റണ്‍സ് അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്പിന്നര്‍മാര്‍ പിടിമുറുക്കിയതോടെ ഇന്ത്യക്ക് റണ്‍സുയര്‍ത്താനായില്ല. 24 ബോളുകള്‍വരെ ബൗണ്ടറി നേടാനാവാതെ ഇന്ത്യ കളിച്ചു. ഏഴ് ഫോറും ഒരു സിക്‌സുമാണ് ഇന്ത്യ ആകെ നേടിയത്.

ദേവ്ദത്ത് പടിക്കല്‍ (29) ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ സഞ്ജു സാംസണും (7),നിധീഷ് റാണയും (9) നിരാശപ്പെടുത്തി. അമിത പ്രതിരോധത്തിന് ശ്രമിച്ചതാണ് ഇരുവര്‍ക്കും തിരിച്ചടിയായത്. അതേ സമയം ഇത്രയും കുറവ് സ്‌കോറായിട്ടും അവസാന ഓവറിന്റെ നാലാം പന്തുവരെ വിജയം നേടുന്നതിനെ തടുത്ത് നിര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി.

അതേ സമയം രണ്ടാം മത്സരത്തിനിടെ പേസര്‍ നവദീപ് സൈനിക്ക് പരിക്കേറ്റിരുന്നു. താരത്തിന് മൂന്നാം മത്സരം നഷ്ടമായ റിസര്‍വ് താരങ്ങളില്‍ നിന്ന് ആരെയെങ്കിലും പരിഗണിക്കേണ്ടതായി വരും. ഇന്ന് നടക്കുന്ന മൂന്നാം മത്സരത്തില്‍ ജയിക്കുന്ന ടീമാവും പരമ്പര സ്വന്തമാക്കുക. ഇന്ത്യക്കെതിരേ ഇതുവരെ ടി20 പരമ്പര നേടാത്ത ശ്രീലങ്കയ്ക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്.

Story first published: Thursday, July 29, 2021, 13:21 [IST]
Other articles published on Jul 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X