വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളി മാറിയത് കോലിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍, ഞെട്ടല്‍ മാറാതെ ദക്ഷിണാഫ്രിക്ക — വീഡിയോ

Virat Kohli takes a stunning catch to dismiss Quinton de Kock

മൊഹാലി: മൊഹാലിയില്‍ കത്തിക്കയറാന്‍ തുടങ്ങിയതായിരുന്നു ദക്ഷിണാഫ്രിക്ക. നായകന്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ആത്മവിശ്വാസം കണ്ടപ്പോള്‍ പ്രോട്ടീസ് സംഘം സ്‌കോര്‍ബോര്‍ഡില്‍ കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിച്ചു. പവര്‍പ്ലേ ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ഡി കോക്കും ടെമ്പ ബവൂമയും ബാറ്റിങ് വെടിക്കെട്ടിന് മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷെ നായകന്‍ കോലിയുടെ അസാമാന്യ മെയ്‌വഴക്കവും ആ ക്യാച്ചും ദക്ഷിണാഫ്രിക്കയുടെ ഇടനെഞ്ചില്‍ കൊണ്ടു.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20: പന്തിന് നിര്‍ത്തിക്കൂടെ, സഞ്ജു വരട്ടെ... പൊങ്കാലയിട്ട് ആരാധകര്‍ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20: പന്തിന് നിര്‍ത്തിക്കൂടെ, സഞ്ജു വരട്ടെ... പൊങ്കാലയിട്ട് ആരാധകര്‍

കണക്കുകൂട്ടലുകൾ തെറ്റി

പതിനൊന്നാം ഓവര്‍ വരെ ദക്ഷിണാഫ്രിക്കയുടെ വഴിക്കായിരുന്നു കാര്യങ്ങള്‍. നാലാം ഓവറില്‍ ഓപ്പണര്‍ റീസാ ഹെന്‍ഡ്രിക്‌സ് പുറത്തായതൊഴിച്ചാല്‍ അതുവരെ ദക്ഷിണാഫ്രിക്ക കളിയില്‍ ആധിപത്യം പുലര്‍ത്തി.ക്രീസില്‍ ഡി കോക്കും ബവൂമയും. പന്ത്രണ്ടാം ഓവര്‍ എറിയാന്‍ കോലി പന്തേല്‍പ്പിച്ചത് നവ്ദീപ് സെയ്‌നിയെ. ടോപ് ഗിയറിലേക്ക് കടക്കാന്‍ കോപ്പുകൂട്ടിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇവിടെ കണക്കുകൂട്ടലുകള്‍ തെറ്റി.

ഡി കോക്കിന്റെ പ്രകടനം

രണ്ടാം പന്തില്‍ സെയ്‌നിയുടെ തലയ്ക്ക് മുകളിലൂടെ ഷോട്ട് പായിക്കാന്‍ ശ്രമിച്ച ഡി കോക്ക് കോലിയെ കണ്ടിരുന്നു. എന്നാല്‍ മിഡ് ഓഫില്‍ മുപ്പതുവാര സര്‍ക്കിളിനകത്ത് നിന്ന കോലിക്ക് പന്തില്‍ പിടിമുറുക്കാനാവുമെന്ന് പ്രോട്ടീസ് നായകന്‍ കരുതിയില്ല. 141.2 കിലോമീറ്റര്‍ വേഗത്തില്‍ ചീറിയെത്തിയ ഷോട്ട് ലെങ്ത് ഡെലിവറി ഡി കോക്ക് ഉയര്‍ത്തിയടിക്കുകയായിരുന്നു.

കോലിയുടെ ക്യാച്ച്

ക്യാച്ച് സാധ്യത കണ്ട് തെല്ല് ദൂരം ഓടിയ കോലി അവസാന നിമിഷം ഇരു കൈയ്യും നീട്ടി ഡൈവ് ചെയ്തു. വീഴുന്നതിന് തൊട്ടുമുന്‍പ് ഇടതുകൈകൊണ്ട് താരം പന്തില്‍ പിടിമുറുക്കി. ഫലമോ, അപകടകാരിയായ ഡി കോക്ക് പുറത്ത്. 37 പന്തില്‍ 52 റണ്‍സെടുത്ത് റണ്‍സെടുത്ത് നില്‍ക്കെയാണ് ഡി കോക്കിന്റെ ഇന്നിങ്‌സിന് തിരശ്ശീല വീണത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയായി ഇതു മാറി.

വിജയലക്ഷ്യം

നേരത്തെ, മൊഹാലിയില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗംഭീര തുടക്കം നേടിയെങ്കിലും ഡി കോക്ക് പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ പോരാട്ട വീര്യം പാടെ ചോര്‍ന്നു. ഇരുപതോറവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് പ്രോട്ടീസ് സംഘം കുറിച്ചത്. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി അടങ്ങിയ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് വിജയലക്ഷ്യം കഠിനമായി തോന്നിയതുമില്ല.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20: ഹിറ്റ്മാന്‍ ഇനി സിക്‌സര്‍മാന്‍... റെക്കോര്‍ഡ്, റെയ്‌നയെ പിന്തള്ളി

ദക്ഷിണാഫ്രിക്കയുടെ താളം തെറ്റി

നാലോവറില്‍ 22 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ദീപക് ചഹാര്‍ ദക്ഷിണാഫ്രിക്കയെ വരിഞ്ഞുകെട്ടിയതില്‍ നിര്‍ണായക പങ്കുവഹിച്ചു. രണ്ടാം വിക്കറ്റില്‍ ഡി കോക്കും ബവൂമയും ചേര്‍ന്ന് 57 റണ്‍സിന്റെ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. എന്നാല്‍ ഡി കോക്ക് ക്രീസ് വിട്ടതിന് ശേഷം ദക്ഷിണാഫ്രിക്ക നിറംമങ്ങി. പിന്നാലെ വന്ന ഡസ്സനെ രവീന്ദ്ര ജഡേജ പെട്ടെന്നുതന്നെ മടക്കി.

സ്‌കോറിങ് നിരക്കുയര്‍ത്താന്‍ ബവൂമ ശ്രമിച്ചെങ്കിലും ചഹാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വില്ലനായി. 43 പന്തില്‍ 49 റണ്‍സെടുത്ത് നില്‍ക്കെയാണ് ചഹാറിന്റെ പന്തില്‍ ബവൂമ പുറത്തായത്. എന്തായാലും അവസാന ഓവറില്‍ സെയ്‌നിയെ പ്രിറ്റോറിയസും ഫെലുക്‌വായോയും ചേര്‍ന്ന് കടന്നാക്രമിച്ചു; 16 റണ്‍സാണ് 20 ആം ഓവറില്‍ ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ഞായറാഴ്ച്ച ബെംഗളൂരുവിലാണ് പരമ്പരയിലെ മൂന്നാം ട്വന്റി-20 മത്സരം.

Story first published: Thursday, September 19, 2019, 13:09 [IST]
Other articles published on Sep 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X