വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: പ്ലെയര്‍ ഓഫ് ദി മാച്ച് രാഹുലോ? കിട്ടാന്‍ ഒറ്റ ലോജിക്ക് മാത്രം! ചോദ്യം ചെയ്ത് ഫാന്‍സ്

രാഹുല്‍ 57 റണ്‍സാണ് കളിയില്‍ നേടിയത്

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ നടന്ന റണ്ണൊഴുകിയ രണ്ടാം ടി20യില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കെഎല്‍ രാഹുലിനു നല്‍കിയതിനെ ചോദ്യം ചെയ്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 57 റണ്‍സായിരുന്നു കളിയില്‍ അദ്ദേഹം നേടിയത്. 28 ബോളുകള്‍ നേരിട്ട രാഹുല്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ ഇന്നിങ്‌സിലെ ടോപ്‌സ്‌കോററായത് സൂര്യകുമാര്‍ യാദവായിരുന്നു. വെറും 22 ബോളില്‍ 61 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുമടക്കമായിരുന്നു ഇത്.

Also Read: നീ പേടിക്കേണ്ട, ഞാനേറ്റു! ക്രീസിലേക്കു പോകവെ യുവരാജിന്റെ വാക്കുകളെക്കുറിച്ച് മുന്‍ ടീമംഗംAlso Read: നീ പേടിക്കേണ്ട, ഞാനേറ്റു! ക്രീസിലേക്കു പോകവെ യുവരാജിന്റെ വാക്കുകളെക്കുറിച്ച് മുന്‍ ടീമംഗം

മില്ലറും സൂര്യയും തിളങ്ങി

മില്ലറും സൂര്യയും തിളങ്ങി

പിന്നീട് റണ്‍ചേസില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി ഡേവിഡ് മില്ലര്‍ (106*) അപരാജിത സെഞ്ച്വറിയും നേടിയിരുന്നു. മല്‍സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. സൂര്യ, മില്ലര്‍ എന്നിവരിലൊരാളായിരിക്കും പ്ലെയര്‍ ഓഫ് ദി മാച്ചെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചിരുന്നത്. പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായി രാഹുലിനാണ് പുരസ്‌കാരം ലഭിച്ചത്. ഈ തീരുമാനത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്.

രാഹുലിന് എങ്ങനെ കിട്ടി

രാഹുലിന് എങ്ങനെ കിട്ടി

കെഎല്‍ രാഹുലിന് എങ്ങനെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചത്? ഒരുപക്ഷെ അദ്ദേഹത്തിനു വലിയ പേര് ഇല്ലാത്തതു കൊണ്ടാവാം. സണ്ണി ജിയാണ് (സുനില്‍ ഗവാസ്‌കര്‍) വിജയിയെ തീരുമാനിച്ചതെന്നു തോന്നുന്നു. ഓപ്പണിങ് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നു അദ്ദേഹത്തിനു തോന്നുന്നുണ്ടാവുമെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

സ്‌കൈ, ഡേവിഡ് മില്ലര്‍ എന്നിവരെ മറികടന്ന് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കെഎല്‍ രാഹുലിനോ? ആരെങ്കിലും എനിക്ക് ഇതൊന്നു വിശദീകരിച്ചു തരൂ, പ്ലീസ് എന്നായിരുന്നു ഒരു പ്രതികരണം.

Also Read: T20 World Cup 2022: ഇന്ത്യയുടെ പോക്ക് ശരിയല്ല! ലോകകപ്പില്‍ പണി കിട്ടും, മുന്നറിയിപ്പുമായി ചോപ്ര

ഒരു ലോജിക്ക് മാത്രം

ഒരു ലോജിക്ക് മാത്രം

സൂര്യകുമാര്‍ യാദവായിരിക്കും പ്ലെയര്‍ ഓഫ് ദി സീരീസെന്നു അവര്‍ തീരുമാനിച്ചിട്ടുണ്ടാവും. കെഎല്‍ രാഹുലിനു പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നല്‍കാന്‍ ഈയൊരു ലോജിക്ക് മാത്രമേ ഞാന്‍ കാണുന്നുള്ളൂയെന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.
കെഎല്‍ രാഹുല്‍ ഇന്ത്യക്കായി മികച്ച ഇന്നിങ്‌സ് പോലും കളിച്ചിട്ടില്ല. അതു സൂര്യകുമാര്‍ യാദവിന്റെ വകയായിരുന്നുവെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

മില്ലറോ, ചഹറോ നേടണമായിരുന്നു

മില്ലറോ, ചഹറോ നേടണമായിരുന്നു

പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഡേവിഡ് മില്ലര്‍ക്കോ, ദീപക് ചാഹറിനോയായിരുന്നു നല്‍കേണ്ടിയിരുന്നത്. എല്ലാ ബൗളര്‍മാരുെ 11ന് മുകളില്‍ ഇക്കോണമി റേറ്റില്‍ റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ചാഹര്‍ വെറും 6.1 ഇക്കോണമി റേറ്റിലാണ് ബൗള്‍ ചെയ്തതെന്നു ഒരു യൂസര്‍ നിരീക്ഷിച്ചു.
സ്‌കൈ കൊള്ളയടിക്കപ്പെട്ടിരിക്കുകയാണെന്ന് മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു.
ഇന്നു എന്തുകൊണ്ടാണ് കെഎല്‍ രാഹുലിനു പ്ലെയര്‍ ഓഫ് ദി മാച്ച് ലഭിച്ചത്? ഡേവിഡ് മില്ലര്‍ക്കായിരുന്നു ഈ കളി അവകാശപ്പെട്ടതെന്നു വ്യക്തമാണ്. ജയിക്കുന്ന ടീമിലെയാള്‍ക്കു പ്ലെയര്‍ ഓഫ് ദി മാച്ച് നല്‍കണമെന്നു താന്‍ കരുതുന്നില്ലെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

Also Read: മിഷന്‍ ഇംപോസിബിള്‍! റിസ്വാന്‍ സൂപ്പര്‍, പക്ഷെ, ധോണിയുടെ ഈ റെക്കോര്‍ഡുകള്‍ കിട്ടില്ല

ട്രോള്‍ ചെയ്യപ്പെടാത്ത ദിവസം

ട്രോള്‍ ചെയ്യപ്പെടാത്ത ദിവസം

ട്രോള്‍ ചെയ്യപ്പെടാത്ത ഒരു ദിവസമായിരുന്നു കെഎല്‍ രാഹുലിന് ഇത്. അതുകൊണ്ടു അത് നശിപ്പിക്കാന്‍ വേണ്ടിയാണ് കമന്റേറ്റര്‍മാര്‍ അദ്ദേഹത്തിനു പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നല്‍കിയതെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
സൂര്യയു മില്ലറുമല്ല. കെഎല്‍ രാഹുലാണ് പ്ലെയര്‍ ഓഫ് ദി മാച്ചായിരിക്കുന്നത്. ഇതു പ്രചോദനം നല്‍കുന്നതിനു വേണ്ടിയാണോ? നിങ്ങള്‍ക്കു എന്താണ് തോന്നുന്നതെന്നു ഒരു യൂസര്‍ ചോദിച്ചു.

ആശ്ചര്യം തോന്നിയതായി രാഹുല്‍

ആശ്ചര്യം തോന്നിയതായി രാഹുല്‍

പ്ലെയര്‍ ഓഫ് ദി മാച്ചായി തന്നെ തിരഞ്ഞെടുത്തില്‍ കെഎല്‍ രാഹുലും പ്രതികരിച്ചിരുന്നു. സത്യസന്ധമായി പറയുകയാണെങ്കില്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ എനിക്ക് വലിയ ആശ്ചര്യമാണ് തോന്നിയത്. സൂര്യ ബാറ്റ് ചെയ്ത രീതി പരിഗണിക്കുമ്പോള്‍ അവനാണ് ഗെയിമില്‍ വലിയ ഇംപാക്ടുണ്ടാക്കിയത്. സൂര്യ ഗെയിം തന്നെ മാറ്റിമറിക്കുകയും ചെയ്തു. ഓപ്പണിങ് ബാറ്റര്‍മാരെന്ന നിലയില്‍ ഞങ്ങളുടെ ജോലി കടുപ്പമാണെന്നു എല്ലായ്‌പ്പോഴും ചിന്തിച്ചിരുന്നു. പക്ഷെ ഏകദിനത്തില്‍ കുറച്ച് ഇന്നിങ്‌സുകളില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്തപ്പോള്‍ അതും ബുദ്ധിമുട്ടാണെന്ന് താന്‍ തിരിച്ചറിഞ്ഞതായും രാഹുല്‍ വ്യക്തമാക്കി.

Story first published: Monday, October 3, 2022, 12:40 [IST]
Other articles published on Oct 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X