വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ആര് നേടും പരമ്പര?, സൂപ്പര്‍ സണ്‍ഡേയില്‍ തീപാറും, പ്രിവ്യൂ, സാധ്യതാ 11

അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ ടീമുകള്‍ 2-2 എന്ന നിലയിലാണ്

1

ബംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം നാളെ ബംഗളൂരുവില്‍. അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ ടീമുകള്‍ 2-2 എന്ന നിലയിലാണ്. അതുകൊണ്ട് തന്നെ അവസാന മത്സരം ജയിക്കുന്ന ടീമാവും പരമ്പര സ്വന്തമാക്കുക. ഇന്ത്യയെ സംബന്ധിച്ച് നാട്ടില്‍ പരമ്പര തോല്‍ക്കുകയെന്നത് വലിയ നാണക്കേടാവും. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും പരമ്പര നേടാനുറച്ചാവും റിഷഭ് പന്തും സംഘവും ഇറങ്ങുക.

ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഇന്ത്യയില്‍ പരമ്പര പിടിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തിയത്. ബംഗളൂരുവില്‍ ജയിച്ച് പരമ്പര നേടാന്‍ ഇന്ത്യക്കാവുമോ അതോ ദക്ഷിണാഫ്രിക്ക ജയിച്ച് പരമ്പര നേടുമോയെന്നത് കാത്തിരുന്ന് കാണാം.

സഞ്ജു ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണോ?, വേണ്ടെന്ന് ഉറപ്പിച്ച് പറയാം, കാരണങ്ങളിതാസഞ്ജു ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണോ?, വേണ്ടെന്ന് ഉറപ്പിച്ച് പറയാം, കാരണങ്ങളിതാ

ആത്മവിശ്വാസത്തോടെ ആതിഥേയര്‍

ആത്മവിശ്വാസത്തോടെ ആതിഥേയര്‍

ആദ്യ രണ്ട് മത്സരത്തിലെ തോല്‍വിയില്‍ ശരിക്കും ഇന്ത്യ ഞെട്ടിയെങ്കിലും ആതിഥേയരുടെ മികവ് കാട്ടിയാണ് പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ഇന്ത്യ ജയിച്ച് കയറിയത്. ഇന്ത്യയുടെ ബൗളിങ് നിര ഫോമിലേക്കുയര്‍ന്നതാണ് ടീമിന് കരുത്തായത്. പേസര്‍മാരും സ്പിന്നര്‍മാരും ഒരുപോലെ തിളങ്ങുന്നു. സ്പിന്‍ നിരയില്‍ ആദ്യ രണ്ട് മത്സരത്തിലും തല്ല് വാങ്ങിയ യുസ്‌വേന്ദ്ര ചഹാല്‍ ഫോമിലേക്കെത്തിയത് ടീമിന് കരുത്തായി. അക്ഷര്‍ പട്ടേലും മികച്ച പിന്തുണ നല്‍കുന്നു.

പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ തുടക്കത്തിലേ സൃഷ്ടിച്ച് നല്‍കുന്ന സമ്മര്‍ദ്ദം അതേ നിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആവേഷ് ഖാനും ഹര്‍ഷല്‍ പട്ടേലിനും സാധിക്കുന്നു. നേരത്തെ സ്പിന്നിനെ കളത്തിലിറക്കുന്ന നായകന്‍ റിഷഭ് പന്തിന്റെ തന്ത്രവും അവസാന രണ്ട് മത്സരത്തിലും ടീമിന് ഗുണം ചെയ്തു. നിലവിലെ ഫോമില്‍ മുന്‍തൂക്കം ഇന്ത്യക്ക് തന്നെയാണ്.

ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

പരിക്കില്‍ വലഞ്ഞ് ദക്ഷിണാഫ്രിക്ക

പരിക്കില്‍ വലഞ്ഞ് ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക മികച്ച പ്രകടനമാണ് ആദ്യ രണ്ട് മത്സരത്തിലും കാഴ്ചവെച്ചതെങ്കിലും അവസാന രണ്ട് മത്സരത്തിലും തീര്‍ത്തും നിരാശപ്പെടുത്തി. ബാറ്റിങ് നിരയും ബൗളിങ് നിരയും അവസരത്തിനൊത്ത് ഉയരുന്നില്ല. പ്രധാനമായും പരിക്കാണ് ദക്ഷിണാഫ്രിക്കയെ വേട്ടയാടുന്നത്. കഗിസോ റബാഡ, വെയ്ന്‍ പാര്‍ണല്‍ എന്നീ പേസര്‍മാര്‍ക്ക് പരിക്കേറ്റു. ഇതോടെ ഇരുവരും നാലാം മത്സരം കളിച്ചില്ല. അഞ്ചാം മത്സരത്തിലും ടീമിലുണ്ടാകാന്‍ സാധ്യത കുറവാണ്.

സ്പിന്നര്‍ തബ്രൈസ് ഷംസിക്ക് കാര്യമായൊന്നും ചെയ്യാനാവുന്നില്ല. കേശവ് മഹാരാജിന്റെ കാര്യവും അത് തന്നെ. നാലാം ടി20ക്കിടെ നായകന്‍ ടെംബ ബാവുമക്ക് പരിക്കേറ്റിരുന്നു. അവസാന മത്സരം അദ്ദേഹം കളിക്കുമോയന്ന കാര്യത്തില്‍ വ്യക്തതയില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡീകോക്ക് ഫോമിലേക്കെത്താത്തതും സന്ദര്‍ശകരെ സംബന്ധിച്ച് തിരിച്ചടിയാണ്.

'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

പിച്ച് റിപ്പോര്‍ട്ട്

പിച്ച് റിപ്പോര്‍ട്ട്

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ബാറ്റിങ് റെക്കോഡ് അത്ര മികച്ചതല്ല. ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ് ഇവരിലേറെയും. 2019ല്‍ ഈ വേദിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഒരു തവണ ഇതിന് മുമ്പ് നേരിട്ടിട്ടുണ്ട്. അന്ന് ദക്ഷിണാഫ്രിക്കയാണ് വിജയിച്ചത്. അഞ്ച് മത്സരത്തില്‍ രണ്ട് തവണയാണ് ഇന്ത്യക്ക് ജയിക്കാനായത്. മൂന്ന് മത്സരം തോറ്റു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിലെ ഉയര്‍ന്ന ടോട്ടല്‍ 202 റണ്‍സാണ്. കുറഞ്ഞ ടോട്ടല്‍ 122 റണ്‍സും. 106 റണ്‍സാണ് ഉയര്‍ന്ന കൂട്ടുകെട്ട്. രണ്ട് ടീമിന്റെയും ബാറ്റിങ് കരുത്ത് പരീക്ഷിക്കപ്പെടുന്ന മത്സരമായിരിക്കും ഇതെന്ന് ഉറപ്പ്.

സാധ്യതാ പ്ലേയിങ് 11

സാധ്യതാ പ്ലേയിങ് 11

ഇന്ത്യ- റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, ആവേഷ് ഖാന്‍

ദക്ഷിണാഫ്രിക്ക- റീസ ഹെന്‍ റിക്വസ്/ ടെംബ ബാവുമ, ക്വിന്റന്‍ ഡീകോക്ക്, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മാര്‍ക്കോ യാന്‍സന്‍, കഗിസോ റബാഡ/ ലൂങ്കി എന്‍ഗിഡി, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, ആന്‍ റിച്ച് നോക്കിയേ

Story first published: Saturday, June 18, 2022, 10:13 [IST]
Other articles published on Jun 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X