വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: എന്തൊരു ചെയ്ഞ്ച്? അവസാന കളിയിലെ 10 പേരും ഇന്ത്യന്‍ ടീമില്‍ ഇല്ല!

ശ്രീലങ്കയുമായിട്ടാണ് അവസാന മല്‍സരം കളിച്ചത്

വലിയൊരു ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീം കളിച്ച ഏകദിനമാണ് സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള ആദ്യ മല്‍സരം. കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കു ശേഷം ഇന്ത്യയുടെ ആദ്യത്തെ ഏകദിന പരമ്പരയെന്ന പ്രത്യേകതയും ഈ മല്‍സരത്തിനുണ്ട്. അന്നത്തെ പരമ്പരയ്ക്കു ശേഷം കൂടുതലും ടി20, ടെസ്റ്റ് മല്‍സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്.

1

വിരാട് കോലിക്കു കീഴിലുള്ള പ്രധാന ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തവെയായിരുന്നു രണ്ടാംനിര ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയത്. ശിഖര്‍ ധവാനായിരുന്നു ടി20, ഏകദിന പരമ്പരകളില്‍ ഇന്ത്യയെ നയിച്ചത്. ടീമിനെ പരിശീലിപ്പിച്ചതാവട്ടെ താല്‍ക്കാലിക കോച്ചായ രാഹുല്‍ ദ്രാവിഡായിരുന്നു. അന്നു അവസാന ഏകദിനത്തില്‍ കളിച്ച ടീമില്‍ 10 പേരെയും മാറ്റിയാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ഇറങ്ങിയത്.

2

ഓപ്പണര്‍ ശിഖര്‍ ധവാന്‍ മാത്രമാണ് അന്നത്തെ മല്‍സരത്തിലും സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലുമുള്ള ഏക താരം. ലങ്കയ്‌ക്കെതിരേ ക്യാപ്റ്റന്റെ റോളായിരുന്നു ധവാനെങ്കില്‍ ഇത്തവണ ഓപ്പണര്‍ മാത്രമാണ് അദ്ദേഹം. ലങ്കയ്‌ക്കെതിരേ ധവാന്റെ ഓപ്പണിങ് പങ്കാളി പൃഥ്വ ഷായായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ നായകന്‍ കൂടിയായ കെഎല്‍ രാഹുലാണ് ധവാന്റെ ബാറ്റിങ് പങ്കാളി.

3

മനീഷ് പാണ്ഡെയ്ക്കു പകരം മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ കളിക്കുന്നത്. സൂര്യകുമാര്‍ യാദവിനു പകരം ശ്രേയസ് അയ്യര്‍ക്കു നറുക്കുവീണു. ലങ്കയ്‌ക്കെതിരേ മലയാളി താരം സഞ്ജു സാംസണായിരുന്നു വിക്കറ്റ് കാത്തതെങ്കില്‍ ഇത്തവണ റിഷഭ് പന്താണ് വിക്കറ്റ് കീപ്പറായത്.

4

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിനു പുറത്തായപ്പോള്‍ പകരം പുതുമുഖവും മധ്യപ്രദേശില്‍ നിന്നുള്ള ഓള്‍റൗണ്ടറുമായ വെങ്കടേഷ് അയ്യര്‍ ടീമിലേക്കു വന്നു. നിതീഷ് റാണയ്ക്കു പകരം കളിച്ചത് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ്. കെ ഗൗതമിനു പകരം പരിചയസമ്പന്നനായ ആര്‍ അശ്വിന്‍ സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്തു. രാഹുല്‍ ചാഹറിനു പകരം യുസ്വേന്ദ്ര ചഹല്‍ ടീമിലെ രണ്ടാമത്തെ സ്പിന്നറായി. നവദീപ് സെയ്‌നിക്കു പകരം ജസ്പ്രീത് ബുംറയും ചേതന്‍ സക്കരിയക്കു പകരം ഭുവനേശ്വര്‍ കുമാറും കളിക്കുകയും ചെയ്തു.

5

ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ അവസാനത്തെ മല്‍സരം പക്ഷെ പരാജയത്തില്‍ കലാശിച്ചിരുന്നു. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം മൂന്നു വിക്കറ്റിനായിരുന്നു ലങ്കന്‍ വിജയം. മഴയെ തുടര്‍ന്നു 43 ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സിനു പുറത്തായി. ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും തന്നെ ഫിഫ്റ്റി തികയ്ക്കാനായില്ല.

6

49 റണ്‍സെടുത്ത പൃഥ്വി ഷായാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായത്. 49 ബോളില്‍ എട്ടു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സഞ്ജു സാംസണ്‍ 46 റണ്‍സും സൂര്യകുമാര്‍ 40 റണ്‍സും നേടി. സഞ്ജു 46 ബോളില്‍ അഞ്ചു ബൗണ്ടരിയും ഒരു സിക്‌സറുമടിച്ചപ്പോള്‍ സൂര്യ 37 ബോളില്‍ ഏഴു ബൗണ്ടറികള്‍ നേടി.

7

മറുപടി ബാറ്റിങില്‍ 39 ഓവറില്‍ ഏഴു വിക്കറ്റിനു ലങ്ക ലക്ഷ്യത്തിലെത്തുകയായിരുന്നു. അവിഷ്‌ക ഫെര്‍ണാണ്ടോ (76), ഭാനുക രാജപക്ഷ (65) എന്നിവരാണ് ലങ്കയുടെ വിജയത്തിനു അടിത്തറയിട്ടത്. ഇന്ത്യക്കു വേണ്ടി രാഹുല്‍ ചാഹര്‍ മൂന്നും ചേതന്‍ സക്കരിയ രണ്ടും വിക്കറ്റുകളെടുത്തു.

സൗത്താഫ്രിക്കയ്ക്കെതിരേ ഇന്ത്യന്‍ ഇലവന്‍

സൗത്താഫ്രിക്കയ്ക്കെതിരേ ഇന്ത്യന്‍ ഇലവന്‍

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

Story first published: Wednesday, January 19, 2022, 23:07 [IST]
Other articles published on Jan 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X