വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: കോലിയെത്തും, കൂടുതല്‍ കരുത്തോടെ ഇന്ത്യ രണ്ടാംടെസ്റ്റിന്- ശ്രേയസ് കളിക്കുമോ? സാധ്യതാ ടീം

വെള്ളിയാഴ്ച മുതല്‍ മുംബൈയിലാണ് ടെസ്റ്റ്

മുംബൈ: ഒന്നാം ടെസ്റ്റില്‍ കൈയെത്തുംദൂരത്ത് വഴുതിപ്പോയ വിജയത്തിന്റെ കണക്കുതീര്‍ക്കാന്‍ കൂടുതല്‍ കരുത്തോടെ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നു. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് വെള്ളിയാഴ്ച മുതല്‍ മുംബൈയില്‍ ആരംഭിക്കും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മല്‍സരം. രാവിലെ 9 മണിക്കാണ് ടോസ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും തല്‍സമയ സംപ്രേക്ഷണമുണ്ടാവും.

നിലവില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ആര്‍ക്കും മുന്‍തൂക്കമില്ലാത്തതിനാല്‍ മുംബൈയില്‍ പോരാട്ടം പൊടിപാറുമെന്നുറപ്പാണ്. ദിവസങ്ങള്‍ക്കു മുമ്പ് കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയത്തിന്റെ വക്കില്‍ നിന്നും ഇന്ത്യക്കു സമനില സമ്മതിക്കേണ്ടി വന്നിരുന്നു. അവസാന വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യ കിണഞ്ഞു ശ്രമിച്ചിട്ടും സാധിക്കാതിരുന്നതോടെയാണ് കളി സമനിലയായത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ തിരിച്ചുവരവ് മുംബൈ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയിരുന്നു. പകരം അജിങ്ക്യ രഹാനെയായിരുന്നു കാണ്‍പൂരില്‍ ടീമിന്റെ ക്യാപ്റ്റന്‍.

 ടീമില്‍ മാറ്റമുണ്ടാവും

ടീമില്‍ മാറ്റമുണ്ടാവും

ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും ഇന്ത്യയിറങ്ങുക. കോലിയുടെ മടങ്ങിവരവോടെ കാണ്‍പൂരില്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന ഒരാള്‍ക്കു പുറത്തു പോവേണ്ടി വരും. അത് ആരായിരിക്കുമെന്നതാണ് ചോദ്യം. ശ്രേയസ് അയ്യര്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നീ മൂന്നു പേരില്‍ ഒലാളെ ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത. ഇവരില്‍ ആരെ ഒഴിവാക്കുമെന്നതു ടീം മാനേജ്‌മെന്റിനു തലവേദനയാവും.
ആദ്യടെസ്റ്റിലൂടെ അരങ്ങേറിയ ശ്രേയസിനെ ഒഴിവാക്കാന്‍ ഇന്ത്യ ആഗ്രഹിക്കില്ല. കാരണം അഞ്ചാമനായി ഇറങ്ങിയ അദ്ദേഹം ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയുമടിച്ചിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ശ്രേയസിനായിരുന്നു. കന്നി ടെസ്റ്റില്‍ ഇത്രയും നന്നായി പെര്‍ഫോം ചെയ്തിട്ടും ശ്രേയസിനെ ഒഴിവാക്കിയാല്‍ അതു താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിച്ചേക്കും.
രഹാനെ, പുജാര എന്നിവരിലൊരാളെ ഒഴിവാക്കുന്നതാവും ഇന്ത്യക്കു കൂടുതല്‍ എളുപ്പം. കാരണം രണ്ടു പേരും ഇപ്പോള്‍ മോശം ഫോമിലാണ്. അതുകൊണ്ടു തന്നെ ഇവരിലൊരാളെ മാറ്റി നിര്‍ത്തിയാല്‍ അതു ടീമിനെ കാര്യമായി ബാധിക്കുകയുമില്ല. എങ്കിലും ഏറെ അനുഭവസമ്പത്തുള്ള രണ്ടു പേരില്‍ ആരെ ഒഴിവാക്കുമെന്നതും ഇന്ത്യക്കു തലവേദനയാവും.

 സിറാജ് കളിച്ചേക്കും

സിറാജ് കളിച്ചേക്കും

ഇന്ത്യന്‍ ബൗളിങ് ലൈനപ്പിലായിരിക്കും മറ്റൊരു മാറ്റമുണ്ടാവാന്‍ സാധ്യത. ആദ്യടെസ്റ്റില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിക്കാതെ പോയ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയെ ഒഴിവാക്കി പകരം മുഹമ്മദ് സിറാജിനെ ഇന്ത്യ കളിപ്പിച്ചേക്കും. ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഇഷാന്തിനു വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പേസ് ബൗളിങ് പങ്കാളിയായ ഉമേഷ് യാദവ് മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിരുന്നു. രണ്ടിന്നിങ്‌സുകളിലും ഓരോ നിര്‍ണായക വിക്കറ്റുകള്‍ യാദവ് വീഴ്ത്തിയിരുന്നു.
എന്നാല്‍ സ്പിന്‍ ബൗളിങില്‍ ഇന്ത്യ അഴിച്ചുപണി നടത്താന്‍ സാധ്യതയില്ല. മൂന്നു സ്പിന്നര്‍മാരെയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇറക്കിയത്. ഈ പരീക്ഷണം വിജയിക്കുകയും ചെയ്തിരുന്നു. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരായിരുന്നു സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്.

 മുംബൈയിലേക്കു ടെസ്റ്റ് തിരിച്ചെത്തുന്നു

മുംബൈയിലേക്കു ടെസ്റ്റ് തിരിച്ചെത്തുന്നു

അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വാംഖഡെ സ്റ്റേഡിയത്തിലേക്കു ടെസ്റ്റ് മല്‍സരം തിരിച്ചെത്തുന്നത്. നേരത്തേ പല ത്രസിപ്പിക്കുന്ന പോരാട്ടങ്ങളും നടന്നിട്ടുള്ള വേദിയാണിത്. അവസാനമായി 2016ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഇന്ത്യ അവസാനമായി മുംബൈയില്‍ ടെസ്റ്റ് കളിച്ചത്. ഇന്നു ഇന്നിങ്‌സിനും 36 റണ്‍സിനും ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു.
വാംഖഡെയില്‍ നേരത്തേ രണ്ടു തവണയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും ടെസ്റ്റില്‍ ഏറ്റുമുട്ടിയത്. ഇരുടീമുകളും ഓരോ ജയം വീതം പങ്കിടുകയായിരുന്നു. 1976ല്‍ നടന്ന ടെസ്റ്റില്‍ കിവികളെ 162 റണ്‍സിനു ഇന്ത്യ തകര്‍ത്തുവിട്ടിരുന്നു. എന്നാല്‍ 88ല്‍ ഇന്ത്യയെ 136 റണ്‍സിനു തോല്‍പ്പിച്ചു കിവികള്‍ ഈ തോല്‍വിക്കു കണക്കുതീര്‍ത്തു.
മുംബൈയില്‍ ഇതുവരെ 25 ടെസ്റ്റുകളിലാണ് ഇന്ത്യ കളിച്ചത്. ഇതില്‍ 11 എണ്ണത്തില്‍ ജയിച്ചപ്പോള്‍ ഏഴു ടെസ്റ്റുകളില്‍ സമനിലയിലും ഏഴെണ്ണത്തില്‍ തോല്‍വിയുമേറ്റുവാങ്ങി.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ/ ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, വൃധിമാന്‍ സാഹ/ കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ/ മുഹമ്മദ് സിറാജ്.

ന്യൂസിലാന്‍ഡ്- ടോം ലാതം, വില്‍ യങ്, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലെന്‍ഡല്‍, രചിന്‍ രവീന്ദ്ര, കൈല്‍ ജാമിസണ്‍, ടിം സൗത്തി, വില്ല്യം സോമര്‍വില്ലെ, അജാസ് പട്ടേല്‍.

Story first published: Wednesday, December 1, 2021, 13:38 [IST]
Other articles published on Dec 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X