വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: കിവികളുടെ ചിറകരിഞ്ഞ് ബൗളര്‍മാര്‍- ഇന്ത്യക്കു മിന്നും ജയം, പരമ്പര

എട്ടു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം

റായ്പൂര്‍: ലോക ഒന്നാം നമ്പര്‍ ടീമായ ന്യൂസിലാന്‍ഡിനെ നാണംകെടുത്തി ഇന്ത്യക്കു വീണ്ടുമൊരു പരമ്പര നേട്ടം. തികച്ചും ഏകപക്ഷീയമായ രണ്ടാമങ്കത്തില്‍ കിവികളെ രോഹിത് ശര്‍മയും സംഘവും വാരിക്കളയുകയായിരുന്നു. എട്ടു വിക്കറ്റിന്റെ വമ്പന്‍ വിജയമാണ് മെന്‍ ഇന്‍ ബ്ലൂ കൈകക്ലാക്കിയത്.

കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച കിവി ബാറ്റിങ് നിര ഇത്തവണ നിഷ്പ്രഭരായി. ന്യൂസിലാന്‍ഡിന്റെ ബാറ്റിങ് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യന്‍ വിജയമുറപ്പായിരുന്നു. എത്ര ഓവറില്‍ കളി ജയിക്കുമെന്നതു മാത്രമേ അറിയാനുണ്ടായിരുന്നു. കാരണം ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ന്യൂസിലാന്‍ഡിനെ വെറും 108 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിട്ടു.

Also Read: ടി20യില്‍ സൂര്യ കിങ് തന്നെ, ഏകദിനത്തില്‍ സഞ്ജുവിനോളമെത്തില്ല! എന്നിട്ടും ടീമിന് പുറത്ത്Also Read: ടി20യില്‍ സൂര്യ കിങ് തന്നെ, ഏകദിനത്തില്‍ സഞ്ജുവിനോളമെത്തില്ല! എന്നിട്ടും ടീമിന് പുറത്ത്

റണ്‍ചേസില്‍ നായകന്റെ ഇന്നിങ്‌സ് കളിച്ച രോഹിത് (51) ഫിഫ്റ്റിയുമായി മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ ഇന്ത്യ അനായാസം ജയിച്ചുകയറി. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡും നേടിയിരിക്കുകയാണ്. സ്‌കോര്‍- ന്യൂസിലാന്‍ഡ് 34.3 ഓവറില്‍ 108. ഇന്ത്യ ഓവറില്‍ 20.1 ഓവറില്‍ രണ്ടിന് 110.

തരിപ്പണമായി കിവികള്‍

തരിപ്പണമായി കിവികള്‍

ഇന്ത്യന്‍ ബൗളര്‍മാര്‍ എല്ലാവരും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ന്യൂസിലാന്‍ഡ് നിസ്സഹായരാവുകയായിരുന്നു. കുറച്ചു കാലമായ അത്ര മികച്ച ഫോമില്‍ അല്ലാത്തതിന്റെ പേരില്‍ പഴി കേട്ട മുഹമ്മദ് ഷമി ഈ കുറവ് തീര്‍ക്കുന്ന പ്രകടനമാണ് ഈ കളിയില്‍ കാഴ്ചവച്ചത്.

ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളില്‍ ഫിന്‍ അലെനെ പൂജ്യത്തിനു ബൗള്‍ഡാക്കിക്കൊണ്ട് തുടങ്ങിയ ഷമി പിന്നീട് ഇതു നിര്‍ത്തിയില്ല. മറ്റു ബൗളര്‍മാരും ഇതു ഏറ്റെടുത്തതോടെ കിവികളുടെ ഇന്നിങ്‌സ് 34.3 ഓവറില്‍ 108 റണ്‍സില്‍ അവസാനിച്ചു. ടോപ്പ് ഫൈവിലെ ആരും തന്നെ രണ്ടക്കം കണ്ടില്ല.

ഗ്ലെന്‍ ഫിലിപ്‌സ് (36), കഴിഞ്ഞ മല്‍സരത്തിലെ സെഞ്ച്വറി വീരന്‍ (22), മിച്ചെല്‍ സാന്റ്‌നര്‍ (27) എന്നിവരുടെ പ്രകടനമാണ് കിവികളെ 100 റണ്‍സ് കടത്തിയത്.

Also Read: IPL 2023: റോയല്‍സ് ഇവരെ പുറത്താക്കില്ല, എല്ലാ കളിയിലും കാണാം- അറിയാം

ചുക്കാന്‍ പിടിച്ച് ഷമി

ചുക്കാന്‍ പിടിച്ച് ഷമി

ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത് മുഹമ്മദ് ഷമിയായിരുന്നു. ആറോവറില്‍ ഒരു മെയ്്ഡനടക്കം 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത ഹാര്‍ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറു ഷമിക്കു മികച്ച പിന്തുണ നല്‍കി. മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

അനായാസം ഇന്ത്യ

അനായാസം ഇന്ത്യ

109 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യക്കു ഒരു ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്തിയില്ല. നായകന്‍ രോഹിത് ശര്‍മയുടെ (51) ഫിഫ്റ്റി ഇന്ത്യന്‍ വിജയം അനായാസമാക്കുകയും ചെയ്തു. 20.1 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- ഗില്‍ ജോടി 72 റണ്‍സ് ടീം സ്‌കോറിലക്കു കൂട്ടിച്ചേര്‍ത്തപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു.

50 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് രോഹിത് ടീമിന്റെ അമരക്കാരനായത്. വിരാട് കോലി (11) പെട്ടെന്നു മടങ്ങിയെങ്കിലും ശുഭ്മാന്‍ ഗിഗില്ലും (40*) ഇഷാന്‍ കിഷനും (8*) ചേര്‍ന്ന് വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

Also Read: കളിയില്‍ സൂപ്പര്‍, വരുമാനത്തിലോ? ശുഭ്മാന്‍ ഗില്ലിനു കോടികള്‍ ആസ്തി!

ബൗളിങ് തിരഞ്ഞെടുത്ത് രോഹിത്

ബൗളിങ് തിരഞ്ഞെടുത്ത് രോഹിത്

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ ജയിച്ച അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ന്യൂസിലാന്‍ഡ് ടീമിലും മാറ്റമില്ല.

ആദ്യ കളിയില്‍ ആധികാരികമായിരുന്നില്ല ഇന്ത്യന്‍ വിജയം. ടോസിനു ശേഷം ബാറ്റ് ചെയ്ത ഇന്ത്യ 349 എന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും ഈ സ്‌കോര്‍ സേഫായിരുന്നില്ല.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഉമ്രാന്‍ മാലിക്ക്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ന്യൂസിലാന്‍ഡ്-ഫിന്‍ അലന്‍, ഡെവന്‍ കോണ്‍വേ, ഹെന്‍ഡ്രി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാതം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍, ഹെന്‍ഡ്രി ഷിപ്ലി/ ഡഗ് ബ്രേസ്വെല്‍, ലോക്കി ഫെര്‍ഗൂസന്‍, ബ്ലെയര്‍ ടിക്ക്‌നര്‍.

Story first published: Saturday, January 21, 2023, 12:11 [IST]
Other articles published on Jan 21, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X