വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ക്ലീന്‍ ബൗള്‍ഡ്, എന്നിട്ടും ഡിആര്‍എസ് എടുത്തു- അശ്വിനെ കളിയാക്കി മുന്‍ ഓസീസ് താരം

ഗോള്‍ഡന്‍ ഡെക്കായാണ് താരം പുറത്തായത്

1

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്ലീന്‍ ബൗള്‍ഡായിട്ടും ഇതിനെതിരേ ഡിആര്‍എസ് എടുത്ത ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ കളിയാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. രണ്ടാംദിനം സ്പിന്നര്‍ അജാസ് പട്ടേലിന്റെ ബോളില്‍ ഗോള്‍ഡന്‍ ഡെക്കായിട്ടാണ് അശ്വിന്‍ ക്രീസ് വിട്ടത്. വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയെയും പുതുതായി ക്രീസിലെത്തിയ അശ്വിനെയും അടുത്തടുത്ത ബോളുകളായിരുന്നു അജാസ് മടക്കിയത്. സാഹ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്നായിരുന്നു അശ്വിനെത്തിയത്. പക്ഷെ ആദ്യ ബോള്‍ മുന്നോട്ട് കയറി പ്രതിരോധിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിനു പിഴച്ചു. ബോള്‍ വിക്കറ്റിനു അഗ്രത്തില്‍ പതിക്കുകയും ബെയ്ല്‍സ് തെറിക്കുകയുമായിരുന്നു. അമ്പരന്നു പോയ അശ്വിന്‍ ഉടന്‍ തന്നെ ഡിആര്‍എസും വിളിച്ചു.

എന്താണ് സംഭവിച്ചതെന്നു പോലും മനസ്സിലാവാതെയാണ് അശ്വിന്‍ റിവ്യു വിളിച്ചെന്നു വ്യക്തമായിരുന്നു. തന്നെ സ്റ്റംപ് ചെയ്യുകയോ, വിക്കറ്റ് കീപ്പര്‍ ക്യാച്ച് ചെയ്യുകയോ ചെയ്തതായിരിക്കുമെന്നാണ് അദ്ദേഹം ചിന്തിച്ചതെന്നു ഈ തീരുമാനത്തില്‍ നിന്നും വ്യക്തമായിരുന്നു. പക്ഷെ തേര്‍ഡ് അംപയര്‍ക്കു വിധി പ്രഖ്യാപിക്കാന്‍ കുറഞ്ഞ സമയം മാത്രമേ വേണ്ടി വന്നുള്ളൂ. കാരണം ബാറ്റിനിടയിലൂടെ ബോള്‍ സ്റ്റംപില്‍ പതിക്കുന്നത് റീപ്ലേയില്‍ വളരെ വ്യക്തമായിരുന്നു.

2

ട്വിറ്ററിലൂടെയായിരുന്നു പുറത്താവലിനെതിരേ ഡിആര്‍എസ് എടുത്ത അശ്വിന്റെ തീരുമാനത്തെ ഹോഗ് കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്തത്. ബൗള്‍ഡായിട്ടും അശ്വിന്‍ റിവ്യു ചെയ്തിരിക്കുന്നുവെന്നായിരുന്നു ചോദ്യചിഹ്നത്തോടെ ഹോഗ് തമാശരൂപേണ ട്വീറ്റ് ചെയ്തത്. മറ്റൊരു ട്വീറ്ററിലൂടെ അദ്ദേഹം തീരുമാനത്തെ കളിയാക്കുകയും ചെയ്തു. അശ്വിന്‍ ബൗള്‍ഡായതിനെതിരേ റിവ്യു എടുത്തതോടെ ഇന്ത്യ ഉറപ്പായിട്ടും ഒരു റിവ്യു നഷ്ടപ്പെടുത്തിയിരിക്കുകയാണ്. നിങ്ങള്‍ എന്തുകൊണ്ട് ഔട്ടായി എന്നതില്‍ ഉറപ്പില്ലെങ്കില്‍ നിങ്ങളുടെ ബാറ്റിങ് പങ്കാളിയുടെ കൂടി ഉപദേശം തേടണം. അംപയറില്‍ നിന്നും ഒരു സൂചനയും ലഭിക്കില്ലെന്നും ഹോഗ് ട്വിറ്ററില്‍ കുറിച്ചു.

നേരത്തേ കാണ്‍പൂരില്‍ സമനിലയില്‍ കലാശിച്ച ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും 30 പ്ലസ് സ്‌കോര്‍ ചെയ്യാനും രണ്ടിന്നിങ്‌സുകളിലും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്താനും അശ്വിനായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തില്‍ നിന്നും ബാറ്റിങില്‍ മോശമല്ലാത്ത സംഭാവന ഇന്ത്യ മുംബൈയിലും പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ ഗോള്‍ഡന്‍ ഡെക്കായി താന്‍ പുറത്തായത് അശ്വിനും ഷോക്കായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഡെക്കായ നാലാമത്തെ താരം കൂടിയാണ് അശ്വിന്‍. നേരത്തേ ചേതേശ്വര്‍ പുജാര, നായകന്‍ വിരാട് കോലി, ഉമേഷ് യാദവ് എന്നിവര്‍ക്കും റണ്ണൊന്നും നേടാനായിരുന്നില്ല. ഉമേഷ് റണ്ണെടുക്കാനാവാതെ പുറത്താവാതെ നില്‍ക്കുകയായിരുന്നു.

ഇന്ത്യക്കു മേല്‍ക്കൈ

ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ സമ്പൂര്‍ണ ആധിപത്യം നേടിയിരിക്കുകയാണ്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 325 റണ്‍സിനു മറുപടിയില്‍ ന്യൂസിലാന്‍ഡ് വെറും 62 റണ്‍സിനു കൂടാരം കയറി. 263 റണ്‍സിന്റെ വമ്പന്‍ ലീഡ് ഇന്ത്യക്കു ലഭിക്കുകയും ചെയ്തു. ഈ ലീഡുമായി വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ഏഴോവറില്‍ വിക്കറ്റ് നഷ്മില്ലാതെ 25 റണ്‍സെടുത്തിട്ടുണ്ട്.
ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 325ലെത്തിച്ചത് ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ (150) തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു. 311 ബോൡ 17 ബൗണ്ടറികളും നാലു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അക്ഷര്‍ പട്ടേലും (52) ഇന്ത്യന്‍ നിരയില്‍ തിളങ്ങി. പത്ത് വിക്കറ്റുകളും പിഴുതത് സ്പിന്നര്‍ അജാസ് പട്ടേലാണ്.

3

മറുപടിയില്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ കിവികള്‍ക്കു മറുപടിയില്ലായിരുന്നു. വെറും 28.1 ഓവറില്‍ ന്യൂസിലാന്‍ഡ് നിരയിലെ മുഴുവന്‍ പേരും കൂടാരം കയറി. 17 റണ്‍സെടുത്ത കൈല്‍ ജാമിസാണ് ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ ടോം ലാതം 10 റണ്‍സും നേടി. ഇന്ത്യക്കു വേണ്ടി ആര്‍ അശ്വിന്‍ നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റുകളെടുത്തു. അക്ഷര്‍ പട്ടേലിനു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.

Story first published: Saturday, December 4, 2021, 16:32 [IST]
Other articles published on Dec 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X