വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG Test: വിക്കറ്റ് വേട്ടക്കാരില്‍ അശ്വിന്‍ തലപ്പത്ത്, പിന്നാലെ അക്ഷറും, ടോപ് ഫൈവ് ഇതാ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് നാല് മത്സര ടെസ്റ്റ് പരമ്പര അവസാനിച്ചിരിക്കുകയാണ്. തോല്‍വിയോടെ തുടങ്ങിയ ആതിഥേയരായ ഇന്ത്യ പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ഗംഭീര ജയം നേടിയാണ് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനമാണ് പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമായത്. ഇംഗ്ലണ്ടിന് ഒരവസരവും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നല്‍കിയില്ല. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ടോപ് ഫൈവ് വിക്കറ്റ് വേട്ടക്കാരെ നോക്കാം.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇംഗ്ലണ്ടിനെതിരേ അശ്വമേധം തന്നെയാണ് നടന്നത്. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ ശരിക്കും വട്ടംകറക്കാന്‍ അശ്വിനായി. നാല് മത്സരത്തില്‍ നിന്ന് 188.1 ഓവറാണ് (1129 ബോള്‍) അശ്വിന്‍ എറിഞ്ഞത്. അക്കൗണ്ടിലാക്കിയത് 42 വിക്കറ്റും. മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു നാല് വിക്കറ്റ് പ്രകടനവും അശ്വിന്‍ നടത്തി. ജോ റൂട്ട്,ജോണി ബെയര്‍സ്‌റ്റോ,ബെന്‍ സ്‌റ്റോക്‌സ് തുടങ്ങിയ വമ്പന്മാരെല്ലാം അശ്വിന് മുന്നില്‍ മുട്ടുകുത്തി.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച അക്ഷറിന് സ്വപ്‌നതുല്യമായ അരങ്ങേറ്റം തന്നെയാണ് ലഭിച്ചത്. മൂന്ന് മത്സരത്തില്‍ 127.4 ഓവറാണ് (766 പന്തുകള്‍) അക്ഷര്‍ എറിഞ്ഞത്. 27 വിക്കറ്റുകള്‍ അക്കൗണ്ടിലാക്കി. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ നാല് വിക്കറ്റ് പ്രകടനവും നടത്താന്‍ അക്ഷറിനായി. ഇടം കൈയന്‍ സ്പിന്നറായ അക്ഷര്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ ശരിക്കും വിറപ്പിച്ചു.

ജാക്ക് ലീച്ച്

ജാക്ക് ലീച്ച്

ഇംഗ്ലണ്ടിന് ആശ്വസിക്കാന്‍ കഴിയുന്ന ബൗളിങ് പ്രകടനം പുറത്തെടുത്ത ഏക താരം ജാക്ക് ലീച്ചാണ്. ആദ്യമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കാനെത്തിയ താരം നാല് മത്സരങ്ങളില്‍ നിന്ന് എറിഞ്ഞത് 161 ഓവറുകളാണ് (966 പന്തുകള്‍). വീഴ്്ത്തിയത് 18 വിക്കറ്റും. മൂന്ന് തവണ നാല് വിക്കറ്റ് പ്രകടനം നടത്തിയെങ്കിലും ഒരു തവണ പോലും അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ജാക്ക് ലീച്ചിനായില്ല.

ജെയിംസ് ആന്‍ഡേഴ്‌സന്‍

ജെയിംസ് ആന്‍ഡേഴ്‌സന്‍

38ാം വയസിലും തളരാത്ത പോരാളി. 3 മത്സരത്തില്‍ നിന്ന് 65.5 ഓവറുകളാണ് (395 പന്ത്) ആന്‍ഡേഴ്‌സന്‍ എറിഞ്ഞത്. വീഴ്ത്തിയത് എട്ട് വിക്കറ്റും. ഒരു തവണ പോലും മൂന്നിലധികം വിക്കറ്റ് നേടാന്‍ ആന്‍ഡേഴ്‌സനായില്ല. സ്പിന്നര്‍മാര്‍ക്ക് പിന്തുണയുള്ള പിച്ചില്‍ തിളങ്ങാന്‍ സാധിച്ച ഏക ഇംഗ്ലണ്ട് പേസറാണ് ആന്‍ഡേഴ്‌സന്‍. സ്റ്റുവര്‍ട്ട് ബ്രോഡും ജോഫ്ര ആര്‍ച്ചറും പരമ്പരയില്‍ നനഞ്ഞ പടക്കമായിരുന്നു.

മോയിന്‍ അലി

മോയിന്‍ അലി

ഒരു മത്സരം മാത്രമാണ് മോയിന്‍ അലി കളിച്ചത്. 61 ഓവര്‍ എറിഞ്ഞ (366 പന്ത്) താരം എട്ട് വിക്കറ്റാണ് വീഴ്ത്തിയത്. രണ്ട് ഇന്നിങ്‌സിലും നാല് വിക്കറ്റ് പ്രകടനം നടത്താന്‍ മോയിന്‍ അലിക്കായി. എന്നാല്‍ റണ്‍സ് വഴങ്ങുന്നതില്‍ താരം പിശുക്കുകാട്ടിയില്ല. രണ്ടാം ടെസ്റ്റിന്റെ ടീമില്‍ ഉള്‍പ്പെട്ട മോയിന്‍ അലി അവസാന രണ്ട് ടെസ്റ്റിലും ടീമിന് പുറത്തായിരുന്നു.

Story first published: Sunday, March 7, 2021, 13:04 [IST]
Other articles published on Mar 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X