വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'ഇന്ത്യ ഭയപ്പെടേണ്ട സാഹചര്യമില്ല, പിന്നെ എന്തിനാണ് ഇത്തരമൊരു പിച്ച്'- അക്തര്‍

കറാച്ചി: ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് നടന്ന അഹമ്മദാബാദിലെ മൊട്ടേറ സ്‌റ്റേഡിയത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സ്പിന്നിനെ പരിധിവിട്ട് സഹായിക്കുന്ന പിച്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. നാലാം ടെസ്റ്റിനും ഇതേ മൈതാനം തന്നെയാണ് വേദി. ഇപ്പോഴിതാ പിച്ച് വിവാദത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാക് ഇതിഹാസ പേസര്‍ ഷുഹൈബ് അക്തര്‍.

ഇംഗ്ലണ്ടിനെക്കാളും മികച്ച ടീം കരുത്തുണ്ടെന്നും ഭയപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലാത്തതിനാല്‍ ഇത്തരമൊരു പിച്ചൊരുക്കേണ്ട ആവിശ്യം ഇല്ലായിരുന്നുവെന്നുമാണ് അക്തര്‍ അഭിപ്രായപ്പെട്ടത്. 'ഇരു ടീമിലും മികച്ചവരും ശക്തരും ഇന്ത്യയാണെന്നാണ് കരുതുന്നത്. സാധാരണ പിച്ചൊരുക്കിയാല്‍ത്തന്നെ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനാവും. ഇന്ത്യ ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. അതിനാല്‍ അത്തരത്തിലുള്ള വിക്കറ്റ് തയ്യാറാക്കേണ്ട യാതൊരു ആവിശ്യവുമില്ല'-അക്തര്‍ തന്റെ യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.

shoaibakhtar

അഡ്‌ലെയ്ഡില്‍ ഇന്ത്യക്ക് അനുകൂലമായി പിച്ച് നിര്‍മ്മിക്കുമോ? മെല്‍ബണില്‍ ഇന്ത്യക്ക് അനുകൂലമായി പിച്ച് നിര്‍മ്മിക്കുമോ? എങ്ങനെയാണ് ഇന്ത്യ ഇവിടെയെല്ലാം ജയിച്ചത്?നല്ല മൈതാനത്ത് കളിക്കാനും വിജയിക്കാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. അതിനാല്‍ ഇന്ത്യ ഇക്കാര്യങ്ങളെല്ലാം മനസിലാക്കണം. മികച്ച ടീമാണ് ഇന്ത്യയുടേത്. ആതിഥേയ ടീമിന് 3,4 ദിവസങ്ങളില്‍ മുന്‍തൂക്കം ലഭിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇവിടെ ജോ റൂട്ട് വരെ വിക്കറ്റ് എടുക്കുന്നതാണ് ദൗര്‍ഭാഗ്യകരമെന്നും അശ്വിന്‍ പറഞ്ഞു.

രണ്ട് ദിവസംകൊണ്ടാണ് പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ത്യ ജയിച്ചത്. അതും 10 വിക്കറ്റിന്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് സര്‍വാധിപത്യം നല്‍കുന്ന രീതിയിലായിരുന്നു പിച്ച്. പിങ്ക് ബോളിലാണ് മത്സരം നടന്നത്. ഇന്ത്യയെ സംബന്ധിച്ച് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെക്കാള്‍ പരിചയസമ്പത്ത് കുറവാണ്. അതിനാലാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് പ്രധാന ആക്ഷേപം.

'ഇത്തരം പിച്ചുകളില്‍ ടെസ്റ്റ് മത്സരം നടത്തരുതെന്നാണ് എന്റെ അഭിപ്രായം. അനാവശ്യമായി പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ പന്ത് തിരിയുന്ന മൈതാനത്ത് രണ്ട് ദിവസം കൊണ്ട് മത്സരം അവസാനിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണെന്ന് കരുതുന്നില്ല. നാട്ടിലെ മുന്‍തൂക്കം എന്നത് മനസിലാക്കാം. എന്നാല്‍ ഇത്രയും മുന്‍തൂക്കം ലഭിക്കുന്നത് നല്ലതല്ല. ഇന്ത്യ 400 റണ്‍സ് നേടുകയും ഇംഗ്ലണ്ട് 200 റണ്‍സ് നേടുകയും ചെയ്താല്‍ ഇംഗ്ലണ്ട് മോശമായാണ് കളിച്ചതെന്ന് എങ്ങനെ പറയാനാവും'-അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, March 2, 2021, 12:45 [IST]
Other articles published on Mar 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X