വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG Test: കൂടുതല്‍ റണ്‍സ്, വിക്കറ്റ്, ടോപ് സ്‌കോറര്‍, പ്രധാന റെക്കോഡുകള്‍ എല്ലാം അറിയാം

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ഓഗസ്റ്റ് നാലിന് തുടക്കമാവുകയാണ്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര ഇരു ടീമിനും അഭിമാന പോരാട്ടമാണ്. പരമ്പര ആരംഭിക്കുന്നതിന് മുമ്പ് തന്നെ മൂന്ന് താരങ്ങളെ പരിക്ക് മൂലം ഇന്ത്യക്ക് നഷ്ടമായിട്ടുണ്ട്. വാഷിങ്ടണ്‍ സുന്ദര്‍,ശുഭ്മാന്‍ ഗില്‍,ആവേഷ് ഖാന്‍ എന്നിവരെ ഇന്ത്യക്ക് നഷ്ടമായപ്പോള്‍ പകരം പൃഥ്വി ഷായേയും സൂര്യകുമാര്‍ യാദവിനെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനും ചില സൂപ്പര്‍ താരങ്ങളുടെ അഭാവം തിരിച്ചടിയാണ്. പരിക്കേറ്റ ജോഫ്രാ ആര്‍ച്ചര്‍ ആദ്യ രണ്ട് ടെസ്റ്റും കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇപ്പോഴിതാ മാനസിക പിരിമുറുക്കത്തെത്തുടര്‍ന്ന് ബെന്‍ സ്റ്റോക്‌സ് അനിശ്ചിത കാലത്തേക്ക് അവധിയില്‍ പോയിരിക്കുകയാണ്. ഇത് ഇംഗ്ലണ്ടിനെ സംബന്ധിച്ചും കടുത്ത തിരിച്ചടി തന്നെയാണ്.

അവസാനമായി ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ ഇന്ത്യയില്‍ വെച്ചാണ് ഏറ്റുമുട്ടിയത്. ഇംഗ്ലണ്ടിനെ സ്പിന്‍ പിച്ചൊരുക്കി നാണംകെടുത്തിയാണ് ഇന്ത്യ മടക്കി അയച്ചത്. ഇതിന് പ്രതികാരം വീട്ടാന്‍ പേസ് പിച്ചൊരുക്കിയാവും ആതിഥേയരായ ഇംഗ്ലണ്ട് കാത്തിരിക്കുന്നത്. ഡ്യൂക്‌സ് ബോളിലാണ് മത്സരമെന്നത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ വെല്ലുവിളിയാവുന്നു. ഇരു ടീമും തമ്മില്‍ വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ 126 ടെസ്റ്റ് മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ഇംഗ്ലണ്ട് 49 മത്സരങ്ങളില്‍ വിജയം നേടിയപ്പോള്‍ 30 മത്സരങ്ങളിലാണ് ഇന്ത്യ ജയിച്ചത്. 49 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ ഒരു മത്സരം പോലും ഇതുവരെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടില്ല. 23.8 ആണ് ഇന്ത്യയുടെ വിജയ ശരാശരി. 38.8 ആണ് ഇംഗ്ലണ്ടിന്റെ വിജയ ശരാശരി. 1932 ജൂണ്‍ 25നാണ് ആദ്യമായി ഇരു ടീമും തമ്മില്‍ ടെസ്റ്റ് കളിച്ചത്. ഒരു ജയം കൂടി നേടിയാല്‍ ഇന്ത്യക്കെതിരേ 50 ടെസ്റ്റ് ജയമെന്ന നേട്ടം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിനാവും.

റണ്‍വേട്ടക്കാരിലെ ഇന്ത്യയുടെ ടോപ് ത്രീ

റണ്‍വേട്ടക്കാരിലെ ഇന്ത്യയുടെ ടോപ് ത്രീ

ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ ടെസ്റ്റ് റണ്‍സുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 1990-2012കാലഘട്ടത്തിനിടെ 53 ഇന്നിങ്‌സില്‍ നിന്ന് 2535 റണ്‍സാണ് സച്ചിന്‍ നേടിയത്. ശരാശരി 51.73. ഉയര്‍ന്ന സ്‌കോര്‍ 193. ഏഴ് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും സച്ചിന്റെ പേരിലുണ്ട്.

രണ്ടാം സ്ഥാനത്തുള്ള സുനില്‍ ഗവാസ്‌കര്‍ 67 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 2483 റണ്‍സാണ്. 38.20 ശരാശരി. നാല് സെഞ്ച്വറിയും 16 അര്‍ധസെഞ്ച്വറിയും ഗവാസ്‌കറിന്റെ പേരിലുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 221.

മൂന്നാം സ്ഥാനത്തുള്ള രാഹുല്‍ ദ്രാവിഡ് 37 ഇന്നിങ്‌സില്‍ നിന്ന് 1950 റണ്‍സാണ് നേടിയത്. 60.93 ശരാശരി. 217 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഏഴ് സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും ദ്രാവിഡിന്റെ പേരിലുണ്ട്. നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി 41 ഇന്നിങ്‌സില്‍ നിന്ന് 45.84 ശരാശരിയില്‍ 1742 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 235 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഇംഗ്ലണ്ടിന്റെ ടോപ് ത്രീ

ഇംഗ്ലണ്ടിന്റെ ടോപ് ത്രീ

മുന്‍ ഇംഗ്ലണ്ട് നായകന്‍ അലെസ്റ്റര്‍ കുക്കാണ് തലപ്പത്ത്. 54 ഇന്നിങ്‌സില്‍ നിന്ന് 47.66 ശരാശരിയില്‍ 2431 റണ്‍സാണ് കുക്ക് നേടിയത്. ഏഴ് സെഞ്ച്വറിയും ഒമ്പത് സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. 294 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ടാം സ്ഥാനത്ത് നിലവിലെ നായകന്‍ ജോ റൂട്ടാണ്. 36 ഇന്നിങ്‌സില്‍ നിന്ന് 1789 റണ്‍സാണ് റൂട്ട് നേടിയത്. 54.21 ആണ് ശരാശരി. അഞ്ച് ഫോറും ഒമ്പത് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഗ്രഹാം ഗൂച്ചാണ് മൂന്നാം സ്ഥാനത്ത്. 33 ഇന്നിങ്‌സില്‍ നിന്ന് 1725 റണ്‍സാണ് അദ്ദേഹം നേടിയത്. 55.64 ശരാശരി. ഉയര്‍ന്ന സ്‌കോര്‍ 333. അഞ്ച് സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും ഗൂച്ച് നേടി.

വിക്കറ്റ് വേട്ടക്കാരിലെ ഇന്ത്യയുടെ ടോപ് ത്രീ

വിക്കറ്റ് വേട്ടക്കാരിലെ ഇന്ത്യയുടെ ടോപ് ത്രീ

ഇന്ത്യയുടെ ബിഎസ് ചന്ദ്രശേഖറാണ് ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയത്. 1964-1979 കാലഘട്ടത്തില്‍ 38 ഇന്നിങ്‌സില്‍ നിന്ന് 95 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. എട്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. മികച്ച ബൗളിങ് പ്രകടനം 79 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതാണ്. രണ്ടാം സ്ഥാനത്ത് അനില്‍ കുംബ്ലെയാണ്.

Also Read: ചിലര്‍ അവസരം തുലച്ചപ്പോള്‍ മുതലാക്കിയവര്‍; ലോകകപ്പിനുള്ള ടീമില്‍ ഈ മൂന്ന് പേരുണ്ടായേക്കാം!

36 ഇന്നിങ്‌സില്‍ നിന്ന് 92 വിക്കറ്റാണ് കുംബ്ലെ വീഴ്ത്തിയത്. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.115 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ആര്‍ അശ്വിനാണ് മൂന്നാം സ്ഥാനത്ത്. 35 ഇന്നിങ്‌സില്‍ നിന്ന് 88 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്.അഞ്ച് വിക്കറ്റ് പ്രകടനം ആറ് തവണയും ഒരു തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.

Also Read: IND vs ENG: 'അക്കാര്യത്തില്‍ ഇംഗ്ലണ്ടാണ് കേമര്‍, ഇന്ത്യ ബുദ്ധിമുട്ടും' കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അക്തര്‍

ഇംഗ്ലണ്ടിന്റെ ടോപ് ത്രീ

ഇംഗ്ലണ്ടിന്റെ ടോപ് ത്രീ

ജെയിംസ് ആന്‍ഡേഴ്‌സനാണ് തലപ്പത്ത്. 56 ഇന്നിങ്‌സില്‍ നിന്ന് 118 വിക്കറ്റാണ് അദ്ദേഹം നേടിയത്. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി. 20 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനം. സ്റ്റുവര്‍ട്ട് ബ്രോഡാണ് രണ്ടാം സ്ഥാനത്ത്.39 ഇന്നിങ്‌സില്‍ നിന്ന് 70 വിക്കറ്റുകളാണ് നേടിയത്. രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി. 25 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.ബോബ് വില്ലീസാണ് മൂന്നാം സ്ഥാനത്ത്. 30 ഇന്നിങ്‌സില്‍ നിന്ന് 62 വിക്കറ്റാണ് അദ്ദേഹം നേടിയത്.മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി. മികച്ച ബൗളിങ് പ്രകടനം 53 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് പ്രകടനം നടത്തിയതാണ്.

Also Read: IND vs ENG: സ്‌റ്റോക്‌സിന്റെ പകരക്കാരനെത്തി, ഓവര്‍ട്ടന്‍ ചില്ലറക്കാരനല്ല, ഇന്ത്യയെ വിറപ്പിക്കുമോ?

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

333 റണ്‍സ് നേടിയ ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ചിന്റെ പേരിലാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ കരുണ്‍ നായര്‍ 303* റണ്‍സാണ് നേടിയത്. അലെസ്റ്റര്‍ കുക്ക് (294), ബോയ്‌കോട്ട് (246*), ഇയാന്‍ ബെല്‍ (235), വിരാട് കോലി (235), വിനോദ് കാംബ്ലി (224) എന്നിവരാണ് മാത്രമാണ് പ്രധാന സ്‌കോറര്‍മാര്‍. നിലവില്‍ ഇന്ത്യന്‍ താരങ്ങളില്‍ കോലിയും പുജാരയും മാത്രമാണ് ഇംഗ്ലണ്ടിനെതിരേ ഇരട്ട സെഞ്ച്വറി നേടിയത്.

Story first published: Sunday, August 1, 2021, 10:33 [IST]
Other articles published on Aug 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X