വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പിങ്ക് ബോളിലെ തോല്‍വിക്ക് കാരണം പിച്ചല്ല, തുറന്ന് സമ്മതിച്ച് ഇംഗ്ലണ്ട് ബാറ്റിങ് കോച്ച്

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റിലെ പിച്ചിനെച്ചൊല്ലിയുള്ള വിവാദം പുകയുകയാണ്. നിരവധി പ്രമുഖര്‍ പിച്ചിനെ പഴിച്ച് രംഗത്തെത്തിയപ്പോള്‍ ചിലര്‍ പിച്ചിനെ അനുകൂലിച്ചും ബാറ്റിങ് നിരയുടെ പിഴവിനെയും ചൂണ്ടിക്കാട്ടി രംഗത്തെത്തി. രണ്ട് ദിവസംകൊണ്ട് അവസാനിച്ച മത്സരത്തിലെ പിച്ചിനെതിരേ ഔദ്യോഗികമായി ഇംഗ്ലണ്ട് പരാതി നല്‍കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ തോല്‍വിക്ക് കാരണം പിച്ചല്ല ടീമിന്റെ ബാറ്റിങ് പ്രകടനമാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ബാറ്റിങ് പരിശീലകന്‍ ജൊനാതന്‍ ട്രോട്ട്.

'എല്ലാവര്‍ക്കും കളിക്കാന്‍ സാധിക്കുന്ന പിച്ചാണെന്ന് ഞാന്‍ കരുതി.ട്രൈയായിരുന്നു പിച്ച്. ഞങ്ങള്‍ക്കായിരുന്നു പിച്ച് ആദ്യം ഉപയോഗിക്കാന്‍ അവസരം ലഭിച്ചത്. ഞങ്ങള്‍ കൂടുതല്‍ റണ്‍സെടുത്ത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമിച്ചത്. ഞങ്ങള്‍ക്ക് നന്നായി പന്തെറിയാന്‍ സാധിച്ചു. ഇന്ത്യയെ അധികം റണ്‍സെടുക്കാതെ തടുത്തുനിര്‍ത്താനുമായി.

jonathantrott

കുറ്റപ്പെടുത്തലുകള്‍ നടത്താതെ ഞങ്ങള്‍ക്ക് കൂടുതല്‍ നന്നായി ചെയ്യാമായിരുന്നുവെന്ന് കരുതുന്നതാണ് എനിക്കിഷ്ടം.200-250 റണ്‍സ് എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. അതിനാല്‍ പിച്ചിനെ പഴിചാരുന്നത് ഞങ്ങള്‍ സ്വയം അപമാനിക്കുന്നതുപോലെയാണ്. പിച്ച് സ്പിന്നിനെ പിന്തുണയ്ക്കുന്നുണ്ടായിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ രണ്ട് ടീമിനും അത് ഒരുപോലെയായിരുന്നു'-ട്രോട്ട് പറഞ്ഞു.

ഇംഗ്ലണ്ട് ക്യാപ്റ്റനും മുഖ്യ പരിശീലകനും പിച്ചിനെയാണ് പഴിചാരിയത്. അമിതമായി സ്പിന്നിന് മുന്‍തൂക്കം നല്‍കുന്ന പിച്ച് ടെസ്റ്റിന് അനുയോജ്യമല്ലെന്ന നിലപാടായിരുന്നു ഇരുവര്‍ക്കും. അതിനാല്‍ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. എന്നാല്‍ ബാറ്റിങ് പരിശീലകന്‍ നിലപാട് വ്യക്തമാക്കിയതോടെ ഔദ്യോഗികമായി പരാതി നല്‍കാന്‍ ഇംഗ്ലണ്ട് തയ്യാറായേക്കില്ലെന്ന് തന്നെ കരുതാം.

ഇംഗ്ലണ്ട് താരങ്ങള്‍ ഡ്രസിങ് റൂമില്‍ വളരെ നിരാശരായിരുന്നു. ഞങ്ങള്‍ കളിച്ച രീതിയില്‍ എല്ലാവര്‍ക്കും വലിയ സങ്കടമുണ്ട്. എന്നാല്‍ അത് കഴിഞ്ഞുപോയിരിക്കുന്നു. അടുത്ത മത്സരത്തിലേക്കാണ് ഇനി നോക്കേണ്ടത്. സ്വയം ക്ഷമപറയുന്ന രീതിയിലുള്ള മനോഭാവം ആര്‍ക്കുമില്ലെന്നാണ് കരുതുന്നത്. അടുത്ത മത്സരത്തില്‍ വാശിയോടെ പൊരുതാന്‍ താരങ്ങള്‍ തയ്യാറാണെന്നും ട്രോട്ട് പറഞ്ഞു.

നാലാം ടെസ്റ്റില്‍ ഫ്‌ളാറ്റ് പിച്ചൊരുക്കണമെന്നാണ് ഇംഗ്ലണ്ട് പരിശീലകന്‍ ആവിശ്യപ്പെട്ടത്. അതിനാല്‍ത്തന്നെ നാലാം മത്സരത്തില്‍ ബാറ്റിങ്ങിന് അനുകൂലമായ പിച്ച് ബിസിസിഐ തയ്യാറാക്കിയേക്കുമെന്നാണ് വിവരം. മാര്‍ച്ച് നാലിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തന്നെയാണ് നാലാം ടെസ്റ്റും നടക്കുന്നത്.

Story first published: Sunday, February 28, 2021, 13:37 [IST]
Other articles published on Feb 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X