വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'എങ്ങനെ ദേഷ്യം വരാതിരിക്കും', വിക്കറ്റ് നഷ്ടമായതോടെ ശാന്തത കൈവിട്ട് പുജാര

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന് ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 578 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ സന്ദര്‍ശകരേക്കാള്‍ 321 റണ്‍സ് പിന്നിലാണ് ഇന്ത്യ. വാഷിങ്ടണ്‍ സുന്ദറും (33*) ആര്‍ അശ്വിനുമാണ് (8) ക്രീസില്‍.

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ചേതേശ്വര്‍ പുജാരയുടെ (73) പുറത്താകലാണ് മത്സരത്തില്‍ വഴിത്തിരിവായത്. 143 പന്തുകള്‍ നേരിട്ട് 11 ഫോറുള്‍പ്പെടെ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന പുജാരയുടെ പുറത്താകല്‍ തികച്ചും ദൗര്‍ഭാഗ്യകരമായിരുന്നു.

indvsengtest

51ാം ഓവറിലാണ് സംഭവം. ഡോം ബെസ്സിന്റെ ഷോര്‍ട്ട് ബോളില്‍ മനോഹരമായി പുജാര പുള്‍ ചെയ്‌തെങ്കിലും അപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഒലി പോപ്പിന്റെ തോളില്‍ തട്ടിയ പന്ത്് മിഡ് വിക്കറ്റിലേക്ക് ഉയര്‍ന്ന് റോറി ബേണ്‍സിന്റെ കൈകളില്‍ ഭദ്രമായി അവസാനിച്ചു. ഒലി പോപ്പ് കുനിഞ്ഞെങ്കിലും പുജാരയുടെ ഭാഗ്യക്കേടില്‍ പോപ്പിന്റെ തോളില്‍ തട്ടി പന്ത് ഉയരുകയായിരുന്നു.

പൊതുവേ ശാന്തശീലനായ പുജാരയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാഡില്‍ ബാറ്റുകൊണ്ട് അടിച്ച് ആക്രോശിച്ചാണ് പുജാര കളം വിട്ടത്. അഞ്ചാമനായി പുജാര മടങ്ങുമ്പോള്‍ 192 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. പുജാരയുടെ വിക്കറ്റ് വീണതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നാലാം ദിനം വാഷിങ്ടണ്‍ സുന്ദര്‍-ആര്‍ അശ്വിന്‍ കൂട്ടുകെട്ട് ഇന്ത്യക്ക് നിര്‍ണ്ണായകമാവും. 200 റണ്‍സില്‍ കൂടുതല്‍ ലീഡ് വഴങ്ങേണ്ടി വന്നാല്‍ ഇന്ത്യക്കത് തിരിച്ചടിയാവും.

ഇന്ത്യയുടെ ബൗളിങ് നിര പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ വന്നതോടെ കൂറ്റന്‍ സ്‌കോര്‍ തന്നെ ഇംഗ്ലണ്ട് അടിച്ചെടുത്തു. ജോ റൂട്ട് (218),ഡോം സിബ്ലി (87),ബെന്‍ സ്‌റ്റോക്‌സ് (82) എന്നിവരുടെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് കരുത്തേകിയത്. മൂന്നാം ദിനമായതിനാല്‍ ആക്രമിച്ച് കളിക്കാനുള്ള ഇന്ത്യയുടെ പദ്ധതി പാളുകയായിരുന്നു. ജോഫ്രാ ആര്‍ച്ചര്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടപ്പോള്‍ ഡോം ബെസ് സ്പിന്‍ ബൗളിങ്ങിലൂടെ ഇന്ത്യയെ വട്ടം കറക്കി. ആര്‍ച്ചര്‍ രണ്ടും ബെസ് നാലും വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നിരാശപ്പെടുത്തിയിടത്താണ് ബെസിന്റെ പ്രകടനം.

രോഹിത് ശര്‍മ (6),ശുബ്മാന്‍ ഗില്‍ (29),വിരാട് കോലി (11),അജിന്‍ക്യ രഹാനെ (1) എന്നിവര്‍ നിരാശപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. റിഷഭ് പന്തും (91) പുജാരയും (73) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 88 പന്തുകള്‍ നേരിട്ട റിഷഭ് 9 ഫോറും 5 സിക്‌സുമാണ് നേടിയത്.

Story first published: Sunday, February 7, 2021, 18:15 [IST]
Other articles published on Feb 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X