വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ലീച്ചിന് മുന്നില്‍ മുട്ടിടിച്ച് പുജാര, പരമ്പരയില്‍ കീഴടങ്ങിയത് നാല് തവണ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലുടെനീളം മോശം ഫോമിലുള്ള ചേതേശ്വര്‍ പുജാരക്ക് നാലാം ടെസ്റ്റിലും തിളങ്ങാനായില്ല. ഒന്നാം ഇന്നിങ്‌സില്‍ 66 പന്ത് നേരിട്ട് 17 റണ്‍സാണ് പുജാര നേടിയത്. ജാക്ക് ലീച്ചിന്റെ സ്പിന്‍ കെണിയില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുജാര പുറത്തായത്. ഈ പരമ്പരയിലുടെനീളം പുജാരയുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് ലീച്ച്.

ഇത് നാലാം തവണയാണ് പുജാരയെ ലീച്ച് പുറത്താക്കുന്നത്. എല്‍ബിക്കെതിരേ പുജാര റിവ്യൂ ചെയ്‌തെങ്കിലും ഔട്ട് വിധിക്കുകയായിരുന്നു. പാഡിന് പിന്നിലായിരുന്നു ബാറ്റ്. അതിനാല്‍ ആദ്യം പന്ത്‌കൊണ്ടത് പാഡിലാണെന്ന് റിവ്യൂവില്‍ വ്യക്തമാവുകയായിരുന്നു. ലീച്ചിന്റെ പന്തിന്റെ ലൈന്‍ മനസിലാക്കുന്നതില്‍ പുജാര പരാജയപ്പെടുകയാണ്. നാല് പുറത്താകലിലേലും പന്തുകള്‍ ഏറെക്കുറെ സമാനമായിരുന്നു.

indvseng4thtest

ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റ്‌സ്മാനായ പുജാരയ്ക്ക് ടെസ്റ്റില്‍ മികച്ച റെക്കോഡുകളുമുണ്ട്. ഇക്കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയ്ക്കായി ശ്രദ്ധേയ പ്രകടനം പുജാര കാഴ്ചവെച്ചിരുന്നു. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ മികവ് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. കൂടുതല്‍ തവണയും സ്പിന്നര്‍മാര്‍ക്കെതിരെയാണ് അദ്ദേഹം പുറത്തായിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരില്‍ രോഹിത് ശര്‍മ ഒഴികെയുള്ളവരെല്ലാം ശരാശരിയിലും താഴെയാണ്. വിരാട് കോലി,പുജാര,അജിന്‍ക്യ രഹാനെ എന്നിവരെല്ലാം നിരാശപ്പെടുത്തുകയാണ്. കോലി വീണ്ടും പൂജ്യത്തിന് പുറത്തായി. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ സൗരവ് ഗാംഗുലിക്കൊപ്പം എത്തിയിരിക്കുകയാണ് കോലി. ഇരുവരും 13 തവണ അക്കൗണ്ട് തുറക്കും മുന്നെ മടങ്ങി.

ടെസ്റ്റില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ എം എസ് ധോണിക്കൊപ്പമെത്താനും കോലിക്കായി. ഇരുവരും എട്ട് തവണയാണ് പൂജ്യത്തിന് മടങ്ങിയത്. ഒരു സെഞ്ച്വറിയകലെ കോലിയെ കാത്ത് ചരിത്ര റെക്കോഡുകളുണ്ടെങ്കിലും തുടര്‍ച്ചയായി പരാജയപ്പെടുന്ന കോലി ആരാധകരെ നിരാശപ്പെടുത്തുകയാണ്.

നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ 205 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 80 റണ്‍സിന് നാല് വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. ശുബ്മാന്‍ ഗില്‍ (0),പുജാര (17),കോലി (0),രഹാനെ (27) എന്നിവരെയാണ് നഷ്ടമായത്. ആറ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 125 റണ്‍സിന് പിന്നാലാണ് ആതിഥേയരായ ഇന്ത്യ. നാലാം മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ മാത്രമെ ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനാവു.

Story first published: Friday, March 5, 2021, 11:52 [IST]
Other articles published on Mar 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X