വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സാഹസത്തിനൊരുങ്ങി ബിസിസിഐ, നാലാം ടെസ്റ്റില്‍ ബാറ്റിങ് പിച്ചൊരുക്കും

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലാണ് നടന്നത്. ഇന്ത്യ 10 വിക്കറ്റിന് വിജയിച്ച മത്സരത്തില്‍ സ്പിന്നര്‍മാരാണ് കൂടുതല്‍ തിളങ്ങിയത്. പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി നിര്‍മ്മിച്ചതോടെ രണ്ട് ദിവസംകൊണ്ട് മത്സരം അവസാനിച്ചു. ഇതോടെ വലിയ വിമര്‍ശനം ഇന്ത്യക്കും ബിസിസി ഐക്കും എതിരേ ഉയര്‍ന്നു. മുന്‍ താരങ്ങളടക്കം നിരവധിയാളുകള്‍ സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചൊരുക്കിയ ബിസിസിഐയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഇതോടെ നാലാം മത്സരത്തില്‍ സാഹസത്തിന് ബിസിസിഐ തയ്യാറെടുക്കുകയാണെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിമര്‍ശകരുടെ വായടപ്പിക്കേണ്ടത് അത്യാവശ്യകാര്യമായതിനാല്‍ നാലാം ടെസ്റ്റില്‍ ബാറ്റിങ് പിച്ചൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസി ഐ. റണ്ണൊഴുകുന്ന മൈതാനത്ത് ബാറ്റിങ് കരുത്ത് പരീക്ഷിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

bcci

'മികച്ച പ്രതലമാണ് പ്രതീക്ഷിക്കുന്നത്. ബൗണ്‍സിങ് പിച്ചില്‍ റണ്ണൊഴുകുമെന്നാണ് കരുതുന്നത്. പരമ്പരാഗത ചുവപ്പ് ബോളില്‍ റണ്‍സൊഴുകുന്നത് കാണാം. മാര്‍ച്ച് 4-8 ഉയര്‍ന്ന സ്‌കോര്‍ വരുന്ന മത്സരം പ്രതീക്ഷിക്കാം'-സീനിയര്‍ ബിസിസി ഐ വൃത്തത്തെ ഉദ്ധരിച്ച് ഔട്ട്‌ലുക്ക് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സാഹചര്യത്തില്‍ ബിസിസി ഐ ഇത്തരമൊരു മാറ്റത്തിന് വിധേയമാകേണ്ടതും അത്യാവശ്യമാണ്.

വിമര്‍ശകരുടെ വായടപ്പിക്കുക മാത്രമല്ല മൂന്നാം ടെസ്റ്റിന് സമാനമായ പിച്ച് നാലാം ടെസ്റ്റിലും ഒരുക്കിയാല്‍ ഇംഗ്ലണ്ട് ഔദ്യോഗികമായി പരാതിയുമായി മുന്നോട്ട് പോകുമെന്നുറപ്പാണ്. ഇത് ഇന്ത്യയുടെയും ബിസിസി ഐയുടെയും സല്‍പ്പേരിനെ കളങ്കപ്പെടുത്തുകയും മറ്റ് നടപടി നേരിടേണ്ടി വരികയും ചെയ്യും. ഇതിനോടകം ഇംഗ്ലണ്ട് മാച്ച് റഫറി ജവഗന്‍ ശ്രീനാഥിന് ഔദ്യോഗികമായി പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.

ബാറ്റിങ് പിച്ചൊരുക്കിയാല്‍ ഇംഗ്ലണ്ടിനും അത് ഗുണം ചെയ്യും. പേസിനെ തുണയ്ക്കുന്ന പിച്ചാണെങ്കില്‍ ഇംഗ്ലണ്ടിന് കൂടുതല്‍ സന്തോഷം. നാലാം ടെസ്റ്റില്‍ ഫ്‌ളാറ്റ് പിച്ചാണ് ഇംഗ്ലണ്ട് ആവിശ്യപ്പെടുന്നതെന്നാണ് ഇംഗ്ലണ്ട് പരിശീലകന്‍ തന്നെ വ്യക്തമാക്കിയത്. കൂടാതെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെല്ലാം പേസിനെ നന്നായി കളിക്കുന്നവരാണ്. അതിനാല്‍ ഫ്‌ളാറ്റ് പിച്ചൊരുക്കി ഇംഗ്ലണ്ടിനെ സന്തോഷിപ്പിക്കുകയെന്നതും ബിസിസി ഐയുടെ ലക്ഷ്യമാണെന്ന് കരുതാം.

നാല് മത്സര പരമ്പരയില്‍ നിലവില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. നാലാം ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് ഫൈനലില്‍ കടക്കാം. പക്ഷെ നാലാം ടെസ്റ്റില്‍ തോറ്റാല്‍ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും തമ്മില്‍ ഫൈനല്‍ കളിക്കും. ഇന്ത്യക്കും മികച്ച ബാറ്റിങ് കരുത്തുള്ളതിനാല്‍ ഇരു ടീമിന്റെയും ബാറ്റിങ് കരുത്ത് പരീക്ഷിക്കപ്പെടുന്ന മത്സരമായി നാലാം ടെസ്റ്റ് മാറുമെന്ന് പ്രതീക്ഷിക്കാം.

Story first published: Sunday, February 28, 2021, 10:07 [IST]
Other articles published on Feb 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X