വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലി വീണ്ടും ക്ലീന്‍ബൗള്‍ഡ്, വില്ലനായത് ജാക്ക് ലീച്ച്, ഇനി അപൂര്‍വ്വ നേട്ടത്തിനൊപ്പം

അഹമ്മദാബാദ്: പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ച്വറി കാത്തിരുന്നവര്‍ക്ക് നിരാശ. 58 പന്തുകള്‍ നേരിട്ട കോലി വെറും 27 റണ്‍സാണ് സ്വന്തമാക്കിയത്. മൂന്ന് ബൗണ്ടറികളടക്കം നിലയുറപ്പിച്ച് വരികയായിരുന്ന കോലിയെ ജാക്ക് ലീച്ച് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ഇംഗ്ലണ്ട് സ്പിന്നറുടെ പന്തിന്റെ ദിശ കൃത്യമായി മനസിലാക്കുന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പരാജയപ്പെടുകയായിരുന്നു.

സ്പിന്നിനെ നന്നായി കളിക്കുന്ന കോലിയെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ചരിത്ര നേട്ടത്തിന്റെ ഭാഗമാവാനും ജാക്ക് ലീച്ചിന് സാധിച്ചു. ടെസ്റ്റില്‍ കോലിയെ ക്ലീന്‍ബൗള്‍ഡാക്കുന്ന അഞ്ചാമത്തെ സ്പിന്നര്‍ എന്ന നേട്ടമാണ് ലീച്ച് സ്വന്തമാക്കിയത്. ടെസ്റ്റില്‍ കോലിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത ആദ്യ സ്പിന്‍ ബൗളര്‍ ഇംഗ്ലണ്ടിന്റെ ഗ്രയിം സ്വാനാണ്. 2012ലെ പരമ്പരയിലാണ് നേട്ടം.

2015ല്‍ ബംഗ്ലാദേശിന്റെ ജുബൈര്‍ ഹുസൈനും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 2017ലെ പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് ഒക്കിഫിയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ മോയിന്‍ അലിയും വിരാട് കോലിയെ ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു. ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ മീഡിയം പേസര്‍ ബെന്‍ സ്റ്റോക്‌സും കോലിയെ ക്ലീന്‍ബൗള്‍ഡാക്കിയിരുന്നു.

viratkohli

വിരാട് കോലി ഒരു സെഞ്ച്വറികൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡ് സ്വന്തമാക്കാനാവും.നിലവില്‍ 41 സെഞ്ച്വറിയുമായി റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പമാണ് കോലി. അവസാനമായി 2019ല്‍ ബംഗ്ലാദേശിനെതിരെയാണ് കോലി സെഞ്ച്വറി നേടിയത്. പിന്നീട് ഈ നേട്ടത്തിലെത്താന്‍ സാധിക്കാത്ത കോലിക്ക് ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടാന്‍ സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

ആദ്യ ദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 112 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യ ഇംഗ്ലണ്ടിനെക്കാള്‍ 13 റണ്‍സിന് മാത്രം പിന്നിലാണ്. വമ്പന്‍ ലീഡാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

പ്രതീക്ഷ നല്‍കി രോഹിത് ശര്‍മ (57) ക്രീസില്‍ തുടരുന്നുണ്ട്. അജിന്‍ക്യ രഹാനെയാണ് (1) ഒപ്പമുള്ളത്. രണ്ടാം ദിനത്തില്‍ രോഹിത് എത്രനേരം ക്രീസില്‍ നില്‍ക്കുന്നുവെന്നത് ഇന്ത്യക്ക് നിര്‍ണ്ണായകമാവും. അക്ഷര്‍ പട്ടേലിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിലേക്ക് ഒതുക്കിയത്.

Story first published: Thursday, February 25, 2021, 9:02 [IST]
Other articles published on Feb 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X