വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യയിലും ടെസ്റ്റ് സെഞ്ച്വറി, റിഷഭ് പന്ത് ഇനി ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോഡിനൊപ്പം

അഹമ്മദാബാദ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് ഒരിക്കല്‍ക്കൂടി ടീമിന്റെ രക്ഷകനായിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ 205 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 146 എന്ന നിലയിലേക്ക് തകര്‍ന്നപ്പോള്‍ സെഞ്ച്വറിയോടെ റിഷഭ് (101) ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഏഴാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറുമായുണ്ടാക്കിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ ലീഡിലേക്ക് നയിച്ചത്.

ഇന്ത്യയിലെ റിഷഭ് പന്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയും ടെസ്റ്റിലെ മൂന്നാമത്തെ സെഞ്ച്വറിയുമാണിത്. നേരത്തെ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും റിഷഭ് പന്ത് ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുണ്ട്. ഇതോടെ മുന്‍ ഓസീസ് ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോഡിനൊപ്പമെത്താനും റിഷഭിനായി. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഇന്ത്യയിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഏക വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റായിരുന്നു. ഇപ്പോള്‍ റിഷഭും ഈ റെക്കോഡിനൊപ്പം പേര് ചേര്‍ത്തിരിക്കുകയാണ്.

2018ലെ ഇംഗ്ലണ്ട് പരമ്പരയില്‍ ഓവലില്‍ നടന്ന മത്സരത്തില്‍ 114 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. 2019ല്‍ സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ 159 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. ഇത്തവണ ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ റിഷഭിനായിരുന്നു. ഗാബയിലെ ഓസ്‌ട്രേലിയയുടെ അപ്രമാധിത്യം തകര്‍ത്ത് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത് 23കാരനായ റിഷഭായിരുന്നു.

rishabhpant

മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്തനായി റിഷഭ് മാറുകയാണ്. തന്റെ 20ാം ടെസ്റ്റ് മാത്രം കളിക്കുന്ന റിഷഭ് 45.26 ശരാശരിയില്‍ 1358 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 6 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 71.47 എന്ന മികച്ച സ്‌ട്രൈക്കറേറ്റിലാണ് റിഷഭിന്റെ ബാറ്റിങ്. ഏത് സമ്മര്‍ദ്ദഘട്ടത്തിലും അനായാസം റിഷഭ് റണ്‍സുയര്‍ത്തുയര്‍ന്നത് എതിര്‍ ബൗളര്‍മാര്‍ക്ക് കടുത്ത വെല്ലുവിളി തന്നെയാണ്.

വിക്കറ്റ് കീപ്പര്‍മാരിലെ ഇതിഹാസമായി വിശേഷിപ്പിക്കുന്ന ഗില്‍ക്രിസ്റ്റിന് ഓസ്‌ട്രേലിയയില്‍ ഏഴ് ടെസ്റ്റ് സെഞ്ച്വറിയും ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസീലന്‍ഡ്, പാകിസ്താന്‍, സിംബാബ്‌വെ എന്നിവര്‍ക്കെതിരേ രണ്ട് സെഞ്ച്വറിയുമാണ് നേടിയത്. ഇന്ത്യയില്‍ ഏഴ് ടെസ്റ്റ് മത്സരമാണ് ഗില്ലി കളിച്ചത്. 28.5 ശരാശരിയില്‍ രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 342 റണ്‍സാണ് അദ്ദേഹം നേടിയത്. മുംബൈയില്‍ 122 റണ്‍സും ബംഗളൂരുവില്‍ 104 റണ്‍സുമാണ് ഗില്‍ക്രിസ്റ്റിന്റെ സെഞ്ച്വറി പ്രകടനങ്ങള്‍.

ഇംഗ്ലണ്ടിനെതിരായ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ നിരവധി പ്രമുഖര്‍ റിഷഭിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. എംഎസ് ധോണിക്ക് പകരക്കാരനായി ഫിനിഷര്‍ റോളിലേക്ക് റിഷഭ് സ്ഥിരം സ്ഥാനക്കാരനായി മാറുമെന്നുറപ്പാണ്.

Story first published: Saturday, March 6, 2021, 9:54 [IST]
Other articles published on Mar 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X