വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കൈക്ക് പരിക്ക്, ഫീല്‍ഡിങ്ങിനിറങ്ങാതെ ഗില്‍, പിങ്ക് ടെസ്റ്റില്‍ മായങ്ക് എത്തുമോ?

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഫീല്‍ഡിങ്ങിനിറങ്ങാതെ ശുഭ്മാന്‍ ഗില്‍. മൂന്നാം ദിനത്തില്‍ ഇടം കൈക്ക് പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഗില്‍ നാലാം ദിനത്തില്‍ ഫീല്‍ഡിങ്ങിനിറങ്ങാതിരുന്നത്. അപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗില്ലിന്റെ ഇടം കൈയില്‍ പന്ത് പതിച്ചാണ് പരിക്കേറ്റത്. മൂന്നാം ദിനം താരം ഫീല്‍ഡിങ് തുടര്‍ന്നെങ്കിലും വേദന കൂടിയതോടെ താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കി.

പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നാലാം ദിനം ഗില്‍ ഫീല്‍ഡ് ചെയ്യാനില്ലെന്ന് ബിസിസിഐ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഗില്ലിന് തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഗില്ലിന് പരിക്ക് ഭേദമായില്ലെങ്കില്‍ ഓപ്പണറായി മായങ്ക് അഗര്‍വാള്‍ തിരിച്ചെത്തും.

shubmangilltest

ഇന്ത്യയില്‍ 99.50 ബാറ്റിങ് ശരാശരിയുള്ള മായങ്കിന് ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ അവസരം നല്‍കിയില്ല. ഓസ്‌ട്രേലിയയില്‍ നടത്തിയ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് ഗില്‍ ഓപ്പണറായി ഇന്ത്യയിലും സ്ഥാനം പിടിച്ചത്. മായങ്കിന് ഓസ്‌ട്രേലിയയില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതെ പോയതും തിരിച്ചടിയായി.

ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ താരത്തിനായില്ല. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ 14 റണ്‍സാണ് നേടിയത്. സ്പിന്നില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ ഗില്‍ ബുദ്ധിമുട്ടുന്നുണ്ട്. അഹമ്മദാബാദിലെ ഡേ നൈറ്റ് ടെസ്റ്റിലും പിച്ച് സ്പിന്നിന് അനുകൂലമാവാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ഗില്ലിന് പകരം മായങ്ക് എത്താനുള്ള സാധ്യത കൂടുതലാണ്.

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ 3-1,2-1 എന്ന നിലയില്‍ ഇന്ത്യക്ക് പരമ്പര നേടേണ്ടതുണ്ട്. മൂന്നാം ടെസ്റ്റിലും ജയിച്ചാല്‍ ഇന്ത്യക്ക് 2-1 എന്ന നിലയിലേക്ക് ലീഡെടുക്കാന്‍ സാധിക്കും. പിന്നീട് അഹമ്മദാബാദില്‍ത്തന്നെ നടക്കുന്ന നാലാം മത്സരം സമനിലയായാലും ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാന്‍ സാധിക്കും. ആദ്യ ടെസ്റ്റില്‍ 227 റണ്‍സിന്റെ വമ്പന്‍ ജയം ഇംഗ്ലണ്ട് നേടിയിരുന്നു.

രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ ഒന്നാം ഇന്നിങ്‌സിലെ സെഞ്ച്വറിയും അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തോടൊപ്പമുള്ള സെഞ്ച്വറിയുമാണ് ഇന്ത്യക്ക് കരുത്തായത്. ഇംഗ്ലണ്ടിനെ സ്പിന്‍ കെണിയില്‍ വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. അരങ്ങേറ്റ ടെസ്റ്റില്‍ അക്ഷര്‍ പട്ടേലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തി.

Story first published: Tuesday, February 16, 2021, 13:15 [IST]
Other articles published on Feb 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X