വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'ഈ തകര്‍ച്ച ഹൃദയഭേദകം', ഇംഗ്ലണ്ടിന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് സ്‌ട്രോസ്

നോട്ടിങ്ഹാം: ഇന്ത്യക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് പിഴച്ചുവെന്നുവേണം കരുതാന്‍. പുല്ല് കൂടുതലുള്ള പേസ് പിച്ചൊരുക്കി ഇന്ത്യയെ വീഴ്ത്താമെന്ന ഇംഗ്ലണ്ടിന്റെ മോഹത്തിന് അതേ നാണയത്തിലാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,ശര്‍ദുല്‍ ഠാക്കൂര്‍,മുഹമ്മദ് സിറാജ് എന്നിവരെല്ലാം പിച്ചിനെ നന്നായി മുതലാക്കിയപ്പോള്‍ 183 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി.

IND vs ENG: 'മഞ്ഞക്കണ്ണടയില്‍' തിളങ്ങി റിഷഭ്, ഇത് സാം കറാന്റേതെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍IND vs ENG: 'മഞ്ഞക്കണ്ണടയില്‍' തിളങ്ങി റിഷഭ്, ഇത് സാം കറാന്റേതെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

1

സ്വന്തം തട്ടകത്തിലാണ് ഇത്തരമൊരു ബാറ്റിങ് തകര്‍ച്ചയെന്നതാണ് ഇംഗ്ലണ്ടിന് വലിയ നാണക്കേടുണ്ടാക്കുന്നത്. നായകന്‍ ജോ റൂട്ടിന്റെ (64) പ്രകടനം മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാനായുള്ളത്. ജോണി ബെയര്‍സ്‌റ്റോ (29),സാക് ക്രോളി (27),സാം കറാന്‍ (27*) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. 200 റണ്‍സ് പോലും നേടാനാവാത്ത ഇംഗ്ലണ്ടിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ ഇംഗ്ലണ്ടിന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്രൂ സ്‌ട്രോസ്.

Also Read: IND vs ENG: തട്ടകത്തില്‍ ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച, ഇന്ത്യക്കെതിരായ അഞ്ച് കുറഞ്ഞ ടോട്ടലുകളിതാ

ഹൃദയം തകര്‍ക്കുന്ന പ്രകടനം

ഹൃദയം തകര്‍ക്കുന്ന പ്രകടനം

ഇന്ത്യന്‍ ബൗളര്‍മാര്‍ മനോഹരമായി പന്തെറിഞ്ഞു.വളരെ കൃത്യതയോടെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ വേട്ടയാടി. ബാറ്റ്‌സ്മാന്‍മാര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കാനും സാധിച്ചു.ഇംഗ്ലണ്ട് ആരാധകര്‍ക്ക് ഈ പ്രകടനം അംഗീകരിക്കുക വളരെ പ്രയാസമാണ്. പരമ്പരയുടെ ആദ്യ ദിവസം തന്നെയാണ് ഇത്തരമൊരു തകര്‍ച്ച നേരിട്ടത്. ഈ മത്സരത്തില്‍ ഇനിയും ഒരുപാട് കളിക്കാനുണ്ട്.എന്നാല്‍ ഈ വിടവുകള്‍ വളരെ വലുതാണ്-ആന്‍ഡ്രൂ സ്‌ട്രോസ് പറഞ്ഞു. ഇനിക്കെതിരേ അവസാനം കളിച്ച ഒമ്പത് ടെസ്റ്റ് ഇന്നിങ്‌സില്‍ ഏഴ് തവണയും ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് 200നുള്ളില്‍ ഒതുങ്ങിയെന്നാതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

Also Read: INDvENG: അശ്വിനെ ഒഴിവാക്കിയത് അബദ്ധം! ഉറപ്പായും വേണമായിരുന്നു- കാരണങ്ങളറിയാം

സ്ഥിരതയില്ലാത്തത് വലിയ പ്രശ്‌നം

സ്ഥിരതയില്ലാത്തത് വലിയ പ്രശ്‌നം

ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരക്ക് സ്ഥിരതയില്ല. അവസാന 18 മാസങ്ങളായി ഇത്തരം നിരവധി കാര്യങ്ങള്‍ നമ്മള്‍ കാണുകയാണ്. ക്രോളി 27 റണ്‍സ്,ബെയര്‍‌സ്റ്റോ 29 റണ്‍സ് സിബ്ലി 18 എന്നിങ്ങനെ റണ്‍സെടുത്താണ് പുറത്തായത്. നിലയുറപ്പിച്ച ശേഷം വലിയ സ്‌കോര്‍ നേടാനാവാതെ പുറത്താവുന്നു. പുതിയ ബാറ്റ്‌സ്മാന്‍ എത്തുമ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നിലയുറപ്പിക്കും മുമ്പെ പുറത്താക്കുന്നു.

Also Read: INDvENG: 'പന്ത് റിവ്യു സിസ്റ്റം'- ഇതാണ് റിവ്യൂ, റിഷഭിനും കോലിക്കും കൈയടിച്ച് ഫാന്‍സ്

ദീര്‍ഘനാളുകളായി ഈ പ്രശ്‌നമുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ടീമിനെ ഒരുമിച്ച് കൊണ്ടുപോകാന്‍ റൂട്ടിനാവുന്നില്ലെന്നും സ്‌ട്രോസ് പറഞ്ഞു. ഇംഗ്ലണ്ടിനോട് പരമ്പര തോറ്റ് നാട്ടില്‍ തിരിച്ചെത്തിയ ഇംഗ്ലണ്ട് തട്ടകത്തില്‍ ന്യൂസീലന്‍ഡിനോടും പരമ്പര കൈവിട്ടു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും തകര്‍ച്ച നേരിടുന്നത്.

Also Read: T20 World cup: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ സെലക്ടര്‍, യുവ താരം പുറത്ത്!- സഞ്ജുവിന് 50/50

അനുഭവസമ്പന്നരായ താരങ്ങളില്ല

അനുഭവസമ്പന്നരായ താരങ്ങളില്ല

ഇംഗ്ലണ്ട് നിരയില്‍ അനുഭവസമ്പന്നരായ താരങ്ങളുടെ അഭാവമുണ്ട്. നിലവിലെ ടീമിലെ താരങ്ങളെ പരിശോധിച്ചാല്‍ ബാറ്റിങ് നിരയില്‍ ജോ റൂട്ട്,ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍ എന്നിവര്‍ മാത്രമാണ് കളിച്ച് പരിചയസമ്പത്തുള്ളവര്‍. റോറി ബേണ്‍സ്,ഡോം സിബ്ലി,സാക്ക് ക്രോളി,ഡാന്‍ ലോറന്‍സ് എന്നിവരെല്ലാം താരതമ്യേനെ വലിയ അനുഭവസമ്പത്തില്ലാത്തവരാണ്. കൂടാതെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടിന്റെ അഭാവവും ടീമിനുണ്ട്.

Also Read: ദാദയായത് വെറുതെയല്ല! ഈ റെക്കോര്‍ഡുകള്‍ ഗാംഗുലിക്കു മാത്രം

11

ഇന്ത്യക്കെതിരേ ഒന്നാം ഇന്നിങ്‌സില്‍ ജോസ് ബട്‌ലര്‍ പൂജ്യത്തിന് പുറത്തായത് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായി. ടോപ് ഓഡറിന്റെ തകര്‍ച്ചക്ക് ശേഷം റൂട്ടും-ബെയര്‍സ്‌റ്റോയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വലിയ സ്‌കോറിലേക്ക് ഉയരാനായിട്ടില്ല. സാം കറാന്റെ വാലറ്റത്തെ പ്രകടനം കൂടി ഇല്ലായിരുന്നെങ്കില്‍ ഇതിലും വലിയ തകര്‍ച്ച ഇംഗ്ലണ്ട് നേരിട്ടേനെ. ഇന്ത്യയുടെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാനുള്ള ബൗളിങ് കരുത്ത് ഇംഗ്ലണ്ടിനുണ്ട്. അതിനാല്‍ത്തന്നെ രണ്ടാം ദിനം പോരാട്ടം മുറുകുമെന്നുറപ്പ്.

Story first published: Thursday, August 5, 2021, 14:58 [IST]
Other articles published on Aug 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X