വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS T20: ജയിച്ചാല്‍ പരമ്പര, മൂന്നാം ടി20യില്‍ പൊടിപാറും, പ്രിവ്യൂ, സാധ്യതാ 11

ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യ രണ്ടാം മത്സരത്തില്‍ വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ജയം എളുപ്പമായിരിക്കില്ല

1

ഹൈദരാബാദ്: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ കിരീട ജേതാക്കളെ നാളെ അറിയാം. ഞായറാഴ്ച നടക്കുന്ന മൂന്നാം മത്സരത്തില്‍ ജയിക്കുന്ന ടീമാവും പരമ്പര നേടുക. ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന് ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ മൂന്നാം മത്സരം നിര്‍ണ്ണായകമായി മാറി. മഴ കളിച്ച രണ്ടാം മത്സരത്തില്‍ എട്ട് ഓവറാണ് കളി നടന്നത്. വെടിക്കെട്ട് ബാറ്റിങ്ങോടെ ജയിച്ച ആത്മവിശ്വാസത്തിലാവും ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുക.

വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന മത്സരത്തിന് ഹൈദരാബാദാണ് വേദിയാവുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ടിവിയിലും ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യ രണ്ടാം മത്സരത്തില്‍ വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ജയം എളുപ്പമായിരിക്കില്ല. ശക്തമായ പോരാട്ടം തന്നെ ഇന്ത്യക്ക് നേരിടേണ്ടി വരുമെന്നുറപ്പ്.

വരവ് രാജകീയം, പക്ഷെ ആളിക്കത്തിയതുപോലെ അണഞ്ഞു!, ഇന്ത്യയുടെ മൂന്ന് പേരിതാവരവ് രാജകീയം, പക്ഷെ ആളിക്കത്തിയതുപോലെ അണഞ്ഞു!, ഇന്ത്യയുടെ മൂന്ന് പേരിതാ

1

രണ്ടാം ടി20യില്‍ ഇന്ത്യ ജയിച്ചെങ്കിലും ആശങ്കകളേറെ. രോഹിത് ശര്‍മ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചത് പ്രതീക്ഷ നല്‍കുന്നുവെങ്കിലും മറ്റ് താരങ്ങളുടെ പ്രകടനം വിലയിരുത്തുമ്പോള്‍ നിരാശപ്പെടേണ്ടി വരും. വിരാട് കോലിക്ക് ആദ്യ രണ്ട് മത്സരത്തിലും കാര്യമായൊന്നും ചെയ്യാനായിട്ടില്ല. രണ്ടാം ടി20യില്‍ സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡെക്കായിരുന്നു. കെ എല്‍ രാഹുല്‍ പ്രതീക്ഷ നല്‍കി തുടങ്ങിയെങ്കിലും വലിയ സ്‌കോര്‍ നേടാനായില്ല.

ഹര്‍ദിക് പാണ്ഡ്യ എതിരാളികളെ വിറപ്പിക്കുന്നവനാണെങ്കിലും സ്ഥിരത പ്രശ്‌നമാണ്. രണ്ടാം ടി20യില്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ ഹര്‍ദിക്കിനായിരുന്നില്ല. ഫിനിഷറെന്ന നിലയില്‍ ഹര്‍ദിക്കിനെ പൂര്‍ണ്ണമായും വിശ്വസിക്കാനാവാത്ത അവസ്ഥ. ദിനേഷ് കാര്‍ത്തികിന്റെ ഫിനിഷിങ് മികവ് രണ്ടാം മത്സരത്തിലൂടെ വീണ്ടും വ്യക്തമായി. അവസാന ഓവറില്‍ ജയിക്കാന്‍ ഇന്ത്യക്ക് 9 റണ്‍സ് വേണമെന്നിരിക്കെ സിക്‌സും ഫോറും പറത്തി രണ്ട് പന്തിനുള്ളില്‍ കാര്‍ത്തിക് കളി തീര്‍ത്തു.

രോഹിത്ത് അരങ്ങേറിയതിന് ശേഷം ടി20 അരങ്ങേറ്റം, ഇപ്പോള്‍ പരിശീലകര്‍, അഞ്ച് ഇന്ത്യക്കാരിതാ

2


റിഷഭ് പന്തിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയെങ്കിലും ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ല. റിഷഭിനെ ഇന്ത്യ മൂന്നാം ടി20യില്‍ പുറത്തിരുത്താനാണ് സാധ്യത. കാര്‍ത്തിക്-റിഷഭ് എന്നിവരെ രണ്ട് പേരെയും ഒരുമിച്ച് പ്ലേയിങ് 11 പരിഗണിക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ റിഷഭിനെ പുറത്തിരുത്താന്‍ നിര്‍ബന്ധിതരാവും. അക്ഷര്‍ പട്ടേല്‍ രവീന്ദ്ര ജഡേജയുടെ അഭാവം നന്നായി നികത്തുന്നു. ജഡേജയേക്കാള്‍ പന്തുകൊണ്ട് ഉപകാരിയായി അക്ഷര്‍ മാറുന്നു.

എന്നാല്‍ ഇന്ത്യയുടെ പേസ് ബൗളിങ് ആശങ്കയുണ്ടാക്കുന്നു. ജസ്പ്രീത് ബുംറയെ വിശ്വസിക്കാമെങ്കിലും ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് പ്രതീക്ഷക്കൊത്ത് മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ഡെത്ത് ഓവറില്‍ ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനം നിരാശയുണ്ടാക്കുന്നു. ഇതിന് പരിഹാരം കാണുക ഇന്ത്യക്ക് എളുപ്പമല്ല.

IND vs AUS: സൂര്യകുമാര്‍ വലിയ താരം, പക്ഷെ അവനൊരു പ്രശ്‌നമുണ്ട്!, ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍

3

മറുവശത്ത് ഓസ്‌ട്രേലിയ കരുത്തരുടെ നിരയാണ്. ആരോണ്‍ ഫിഞ്ച് തുടക്കത്തിലേ മികവ് കാട്ടുന്നുണ്ടെങ്കിലും ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ മോശം ഫോം ടീമിന് തലവേദനയാവുന്നു. രണ്ടാം ടി20യില്‍ മാക്‌സ് വെല്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു. മാത്യു വേഡിന്റെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യക്ക് വലിയ തലവേദനയാവുന്നു. ബൗളിങ് നിരയില്‍ ആദം സാംബ മികവ് കാട്ടുമ്പോഴും പേസര്‍മാര്‍ മികവിനൊത്ത് ഉയരുന്നില്ലെന്നതാണ് വസ്തുത.

4

സാധ്യതാ 11: ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍.

ഓസ്‌ട്രേലിയ-ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, ജോഷ് ഇന്‍ഗിസ്, ടിം ഡേവിഡ്, മാത്യു വേഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ഇല്ലിസ്, ആദം സാംബ, ജോഷ് ഹെയ്‌സല്‍വുഡ്‌

Story first published: Saturday, September 24, 2022, 11:30 [IST]
Other articles published on Sep 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X