വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സിഡ്‌നിയില്‍ ഇന്ത്യയുടെ ചരിത്ര പ്രകടനം, നാലാം ഇന്നിങ്‌സിലെ മികവിന് റെക്കോഡ്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ആതിഥേയര്‍ മുന്നോട്ടുവെച്ച 407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെന്ന നിലയിലാണ്. 17.5 ഓവര്‍ബാക്കി നില്‍ക്കെ ഇന്ത്യക്ക് ജയിക്കാന്‍ 108 റണ്‍സ്‌കൂടി വേണം. ഹനുമ വിഹാരിയും (6) ആര്‍ അശ്വിനുമാണ് (24) ക്രീസില്‍. നിലവില്‍ സമനിലയ്ക്കായുള്ള തീവ്ര ശ്രമത്തിലാണ് ഇന്ത്യ. ഇതിനോടകം 114.1 ഓവര്‍ ഇന്ത്യ പിന്നിട്ട് കഴിഞ്ഞു. ഇത് ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ റെക്കോഡാണ്.

നാലാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ചെറുത്തുനില്‍പ്പാണ് ഇത്. 1980ന് ശേഷം ആദ്യമായാണ് ഇന്ത്യ നാലാം ഇന്നിങ്‌സില്‍ ഇത്രയും ഓവര്‍ ബാറ്റ് ചെയ്യുന്നത്. ഓസ്‌ട്രേലിയയില്‍ പേസ് ബൗളിങ് തട്ടകത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്,പാറ്റ് കമ്മിന്‍സ്,ജോഷ് ഹെയ്‌സല്‍വുഡ് തുടങ്ങിയ ഓസീസ് പേസാക്രമണത്തെ പ്രതിരോധിച്ച് ഇത്രയും ഓവര്‍ പിടിച്ചുനില്‍ക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ചരിത്ര നേട്ടം തന്നെയാണ്. പലപ്പോഴും നാലാം ഇന്നിങ്‌സില്‍ കൂട്ടത്തകര്‍ച്ചയാണ് ഇന്ത്യ നേരിടാറുള്ളത്. വിദേശ മൈതാനത്ത് പ്രത്യേകിച്ചും. എന്നാല്‍ ഇത്തവണ എല്ലാം ചരിത്രവും തിരുത്തുന്ന ബാറ്റിങ്ങാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചിരിക്കുന്നത്.

rishabpanttest

അവസാന 10 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ മികച്ച നാലാം ഇന്നിങ്‌സിലെ ബാറ്റിങ്ങാണിത്. 2015ല്‍ സിഡ്‌നിയില്‍ത്തന്നെ ഇന്ത്യ 89.5 ഓവര്‍ നാലാം ഇന്നിങ്‌സില്‍ പിടിച്ചുനിന്നിരുന്നു. ഈ റെക്കോഡാണ് തിരുത്തപ്പെട്ടത്. ഓസ്‌ട്രേലിയയിലെ മികച്ച നാലാം ഇന്നിങ്‌സ് പ്രകടനം ദക്ഷിണാഫ്രിക്കയുടെ പേരിലാണ്.

2012ല്‍ അഡ്‌ലെയ്ഡില്‍ 148 ഓവറാണ് ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്തത്. 2016ല്‍ ബ്രിസ്ബണില്‍ പാകിസ്താന്‍ 145 ഓവര്‍ ബാറ്റ് ചെയ്തിട്ടുണ്ട്. 2018ല്‍ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരേ അഡ്‌ലെയ്ഡില്‍ 119.5 ഓവര്‍ ബാറ്റ് ചെയ്തിരുന്നു. 2012ല്‍ ഹോബര്‍ട്ടില്‍ ശ്രീലങ്ക 119.2 ഓവറും നാലാം ഇന്നിങ്‌സില്‍ പിടിച്ചുനിന്നിട്ടുണ്ട്.

നിലവിലെ ബാറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ പ്രതീക്ഷിക്കുമ്പോള്‍ ഇന്ത്യ ഓസ്‌ട്രേലിയയിലെ മികച്ച നാലാം ഇന്നിങ്‌സ് ചെറുത്ത് നില്‍പ്പിന്റെ കണക്കുകളില്‍ മൂന്നാം സ്ഥാനത്തേക്കുയരാന്‍ സാധ്യതയുണ്ട്. തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിങ് നിര കാഴ്ചവെക്കുന്നത്. റിഷഭ് പന്തിന്റെ (97) വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയാണ് ഓസ്‌ട്രേലിയയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ചേതേശ്വര്‍ പുജാരയ്‌ക്കൊപ്പം (77) നാലാം വിക്കറ്റില്‍ 148 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ റിഷഭിനായി. രോഹിത് ശര്‍മയും (52) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി.

Story first published: Monday, January 11, 2021, 12:49 [IST]
Other articles published on Jan 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X