വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: അവസാന മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 19 റണ്‍സ്, നാട്ടില്‍ വാര്‍ണര്‍ക്ക് നാണക്കേട്

ഗബ്ബ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെയാണ് ഡേവിഡ് വാര്‍ണര്‍ ഓസീസ് ടീമിലേക്ക് മടങ്ങിയെത്തിയത്. ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ വാര്‍ണര്‍ക്ക് ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ കാര്യമായൊന്നും ചെയ്യാനായിട്ടില്ല. അവസാന മൂന്ന് ഇന്നിങ്‌സില്‍ 5,13,1 എന്നിങ്ങനെയാണ് വാര്‍ണറിന്റെ സ്‌കോര്‍. അവസാന മൂന്ന് ഇന്നിങ്‌സില്‍ നിന്ന് നേടിയത് വെറും 19 റണ്‍സ് മാത്രം. നാട്ടിലെ തുടര്‍ച്ചയായ മൂന്ന് ഇന്നിങ്‌സിലെ വാര്‍ണറുടെ ഏറ്റവും മോശം പ്രകടനമാണിത്.

ഗബ്ബയില്‍ ഒന്നാം ഇന്നിങ്‌സില്‍ മുഹമ്മദ് സിറാജാണ് ഡേവിഡ് വാര്‍ണറെ പുറത്താക്കിയത്. സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് വാര്‍ണറിന്റെ മടക്കം. സിഡ്‌നിയിലും ഒരു തവണ സിറാജിന് മുന്നിലാണ് വാര്‍ണര്‍ പുറത്തായത്. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും വാര്‍ണര്‍ മോചിതനായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ നിന്ന് വ്യക്തം. ഓപ്പണിങ് കൂട്ടുകെട്ട് ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയതോടെ വാര്‍ണറെ കളിപ്പിക്കാന്‍ ഓസ്‌ട്രേലിയ നിര്‍ബന്ധിതരാവുകയായിരുന്നു.

warnertest

സിഡ്‌നിയിലും ബ്രിസ്ബണിലും മികച്ച റെക്കോഡുള്ള താരമാണ് വാര്‍ണര്‍. നാട്ടില്‍ വാര്‍ണറിന്റെ മികവ് ഒന്ന് വേറെ തന്നെയാണ്. ബ്രിസ്ബണിലെ അദ്ദേഹത്തിന്റെ ശരാശരി 63ന് മുകളിലാണ്. അവസാനമായി പാകിസ്താനെതിരേ ബ്രിസ്ബണില്‍ കളിച്ചപ്പോള്‍ 154 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. ഈ മൈതാനത്ത് നാല് സെഞ്ച്വറി വാര്‍ണറുടെ പേരിലുണ്ട്. 63.42ആണ് നാട്ടിലെ വാര്‍ണറുടെ ടെസ്റ്റ് ശരാശരി.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായിരുന്നു ഡേവിഡ് വാര്‍ണര്‍. മികച്ച പ്രകടനം കാഴ്ചവെച്ച വാര്‍ണര്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും തിളങ്ങിയെങ്കിലും മൂന്നാം ഏകദിനത്തിനിടെ പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ ടി20 പരമ്പരയും ആദ്യ രണ്ട് ടെസ്റ്റും വാര്‍ണര്‍ക്ക് നഷ്ടമായിരുന്നു. വാര്‍ണര്‍ക്ക് ഓപ്പണിങ്ങില്‍ തിളങ്ങാന്‍ സാധിക്കാത്തത് ഓസ്‌ട്രേലിയക്ക് വലിയ തിരിച്ചടിയാണ്.

നിലവില്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം ഇന്ത്യ ജയിച്ചു. സിഡ്‌നിയില്‍ ഇന്ത്യ പൊരുതി സമനില നേടി. അതിനാല്‍ത്തന്നെ ബ്രിസ്ബണിലെ ജയമാവും പരമ്പര വിജയിയെ തീരുമാനിക്കുക. 1988ന് ശേഷം ഓസ്‌ട്രേലിയ തോല്‍വി അറിയാത്ത മൈതാനമാണിത്. അതിനാല്‍ത്തന്നെ ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളി തന്നെയാണുള്ളത്. ഒന്നാം ഇന്നിങ്‌സില്‍ 369 എന്ന ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചിട്ടുണ്ട്.

Story first published: Saturday, January 16, 2021, 9:45 [IST]
Other articles published on Jan 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X