വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ' രോഹിത് ശര്‍മയുടെ ശത്രു രോഹിത് തന്നെ'- വിക്കറ്റ് തുലച്ച രോഹിതിനെതിരേ വിമര്‍ശനം

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 369 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. മഴ മൂലം കളി തടസപ്പെടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 62 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ ശുബ്മാന്‍ ഗില്‍ (7), രോഹിത് ശര്‍മ (44) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഗബ്ബയില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സീനിയര്‍ താരമായ രോഹിത് പരാജയപ്പെട്ടു. നതാന്‍ ലിയോണെതിരേ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് രോഹിത് പുറത്തായത്.

മികച്ച സ്‌കോറിലേക്ക് ടീം പോകവെയാണ് രോഹിതിന്റെ അപ്രതീക്ഷിത പുറത്താകല്‍. നിലവിലെ ടീമിന്റെ അവസ്ഥ അനുസരിച്ച് സീനിയര്‍ താരങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണ്. മികച്ച തുടക്കം ലഭിച്ച രോഹിതിന് വലിയൊരു ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സാധിക്കുമായിരുന്നെങ്കിലും അത്തരത്തിലൊരു ശ്രമം രോഹിതിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് തുലച്ച രോഹിതിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. രോഹിത് കൂടുതല്‍ ക്ഷമയോടെ ബാറ്റ് ചെയ്യണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

രോഹിത് ശര്‍മയുടെ ശത്രു രോഹിത് തന്നെയാണെന്നാണ് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്. മികച്ചൊരു ഇന്നിങ്‌സ് കളിച്ച് ടീമിനെ നല്ല നിലയിലേക്ക് എത്തിക്കാനുള്ള അവസരമാണ് രോഹിത് പാഴാക്കിയത്. ടെസ്റ്റില്‍ കൂടുതല്‍ ക്ഷമയോടെ ബാറ്റ് ചെയ്യുകയാണ് വേണ്ടതെന്ന് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രോഹിതിനെ ഓര്‍മ്മിപ്പിക്കുന്നു.

rohitsharma

സിഡ്‌നിയിലും വമ്പന്‍ ഷോട്ടിന് ശ്രമിച്ചാണ് രോഹിത് പുറത്തായത്. അര്‍ധ സെഞ്ച്വറിയോടെ പ്രതീക്ഷ നല്‍കിയ രോഹിത് പാറ്റ് കമ്മിന്‍സിന്റെ ഷോട്ട് ബോളിനെ പുള്‍ ചെയ്യാന്‍ ശ്രമിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇപ്പോഴിതാ ഗബ്ബയിലും വമ്പന്‍ ഷോട്ടിന് ശ്രമിച്ചാണ് രോഹിതിന്റെ പുറത്താകല്‍. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിതില്‍ വലിയ പ്രതീക്ഷയുണ്ടെങ്കിലും ലഭിച്ച സുവര്‍ണ്ണാവസരത്തെ മുതലാക്കാന്‍ രോഹിതിന് സാധിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാവുകയാണ്.

രോഹിതിന്റെ പുറത്താകലിന് പിന്നാലെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തിയിരുന്നു. അനാവശ്യമായ ഷോട്ട് കളിച്ച് രോഹിത് വിക്കറ്റ് നല്‍കിയെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. അമിത പ്രതിരോധത്തിലൂന്നാത്ത ബാറ്റിങ്ങാണ് രോഹിത് കാഴ്ചവെച്ചത്. 74 പന്തില്‍ ആറ് ബൗണ്ടറി അദ്ദേഹം നേടി. എന്നാല്‍ അല്‍പ്പം കൂടി സ്പിന്നിനെ കരുതലോടെ നേരിട്ടിരുന്നെങ്കില്‍ സെഞ്ച്വറിയെങ്കിലും രോഹിതിന് നേടാമായിരുന്നു.

ഗബ്ബയില്‍ രണ്ടാം ദിനം മഴ വില്ലനായതോടെ നേരത്തെ കളി അവസാനിപ്പിച്ചു. രണ്ട് വിക്കറ്റിന് 62 എന്ന നിലയിലുള്ള ഇന്ത്യക്ക് മൂന്നാം ദിനത്തിലെ തുടക്കം നിര്‍ണ്ണായകമാണ്. ചേതേശ്വര്‍ പുജാരയും (8) നായകന്‍ അജിന്‍ക്യ രഹാനെയുമാണ് (2) ക്രീസില്‍.

Story first published: Saturday, January 16, 2021, 13:01 [IST]
Other articles published on Jan 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X