വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ വേദി ലോര്‍ഡ്‌സാവില്ല, സതാംപ്റ്റണിലെന്ന് റിപ്പോര്‍ട്ട്

അഹമ്മദാബാദ്: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി ലോര്‍ഡ്‌സില്‍ നിന്ന് സതാംപ്റ്റണിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. ക്രിക് ബസ്സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. സതാംപ്റ്റണില്‍ കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ലഭ്യമാകുമെന്നതിനാലാണ് ഇത്തരമൊരു മാറ്റത്തിന് തയ്യാറെടുക്കുന്നതെന്നാണ് വിവരം. ഡെയ്‌ലിമെയിലിന്റെ റിപ്പോര്‍ട്ട് പ്രകാരം കോവിഡ് 19 കുറവുള്ള സ്ഥലമെന്ന നിലയില്‍ പരിഗണിച്ചാണ് വേദി സതാംപ്റ്റണിലേക്ക് മാറ്റുന്നത്.

ജൂണ്‍ 18 മുതല്‍ 22വരെയാണ് ഫൈനല്‍. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാവും ഫൈനല്‍. ഇംഗ്ലണ്ടിലാണ് കലാശപ്പോരാട്ടം നടക്കുന്നതെന്നതിനാല്‍ മുന്‍തൂക്കം ന്യൂസീലന്‍ഡിനാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നേരത്തെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് മത്സരത്തിലും ഇന്ത്യയെ കിവീസ് പരാജയപ്പെടുത്തിയിരുന്നു. കൂടാതെ ഇംഗ്ലണ്ടിലെ സാഹചര്യം കൂടുതല്‍ അനുകൂലം ഇംഗ്ലണ്ടിനാണ്.

icc

ഇംഗ്ലണ്ടിലെ പിച്ചുകള്‍ പൊതുവേ പേസിന് അനുകൂലമാണ്. ഇതേ സാഹചര്യമാണ് ന്യൂസീലന്‍ഡിന്റേതും. കിവീസ് പിച്ചുകളും പേസിനെയാണ് പിന്തുണയ്ക്കുന്നത്. അതിനാല്‍ത്തന്നെ ഇന്ത്യയെക്കാള്‍ ആധിപത്യം കിവീസ് ബൗളര്‍മാര്‍ക്ക് ഇംഗ്ലണ്ട് പിച്ചില്‍ ലഭിക്കും. ഇന്ത്യയുടെ ബാറ്റിങ് നിര പേസ് പിച്ചുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ പരമ്പരയില്‍ പ്രതീക്ഷവെക്കാം.

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചത് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ പേസ് നിര കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു.ട്രന്റ് ബോള്‍ട്ടും ടിം സൗത്തിയും നെയ്ല്‍ വാഗ്നറുമെല്ലാം ഷോര്‍ട്ട് ബോളുകളിലൂടെ ഇന്ത്യയെ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്. ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ്,മുഹമ്മദ് സിറാജ്,മുഹമ്മദ് ഷമി എന്നിവരെല്ലാമാവും ഇന്ത്യയുടെ ബൗളിങ്ങിലെ മറുപടി.

പരിക്കേറ്റ് ഏറെനാളായി ടീമിന് പുറത്തുള്ള ഭുവനേശ്വര്‍ കുമാര്‍ ഇംഗ്ലണ്ടിനെതിരായ പരിമിത ഓവര്‍ ടീമിലൂടെ തിരിച്ചെത്തിയിട്ടുണ്ട്. ഫോം കണ്ടെത്താന്‍ സാധിച്ചാല്‍ ഭുവിയും ഫൈനലിലേക്ക് പരിഗണിക്കപ്പെട്ടേക്കും. ഇംഗ്ലണ്ടില്‍ ഇഷാന്തിനും ഭുവനേശ്വറിനുമെല്ലാം മികച്ച റെക്കോഡുകളുണ്ട്. അത് ആവര്‍ത്തിക്കാന്‍ കഴിയുമോയെന്നാണ് കണ്ടറിയേണ്ടത്.

കെയ്ന്‍ വില്യംസണ്‍-വിരാട് കോലി എന്ന ക്യാപ്റ്റന്‍മാര്‍ വീണ്ടും നേര്‍ക്കുനേര്‍ എത്തുന്നുവെന്നതാണ് മറ്റൊരു സവിശേഷത. രണ്ട് പേരും അണ്ടര്‍ 19 ക്യാപ്റ്റന്‍മാരായി നേര്‍ക്കുനേര്‍ കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിലെ നായകന്മാരായി മാറിയവരാണ്. റോസ് ടെയ്‌ലര്‍,ടോം ലാദം തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളുടെയും നിരയും കിവീസിനുണ്ട്. സമീപകാലത്തായി വിരാട് കോലി മോശം ഫോമിലാണ്. 2019ലെ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന് ശേഷം കോലിക്ക് സെഞ്ച്വറി നേടാനായിട്ടില്ല.

Story first published: Sunday, March 7, 2021, 15:12 [IST]
Other articles published on Mar 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X