വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതാ ടി20 ലോകകപ്പ്: സ്മൃതി വെടിക്കെട്ടില്‍ ഓസീസിനെയും തകര്‍ത്തു; ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്‍മാര്‍

Twenty20 Indian Women Team

ഗയാന: ഐസിസി വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ഗ്രൂപ്പ് ബിയില്‍ നടന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ ഇന്ത്യ തകര്‍ക്കുകയായിരുന്നു. ഓപ്പണര്‍ സ്്മൃതി മന്ദാനയുടെ വെടിക്കെട്ടും സ്പിന്‍ ബൗളര്‍മാരുടെ മിന്നും പ്രകടനത്തിന്റേയും പിന്‍ബലത്തില്‍ 48 റണ്‍സിനാണ് ഇന്ത്യ ഓസീസിനെ തരിപ്പണമാക്കിയത്. ടി20യില്‍ ഓസീസിന്റെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വി കൂടിയാണിത്.

ടൂര്‍ണമെന്റില്‍ കളിച്ച നാല് മല്‍സരങ്ങളിലും വെന്നിക്കൊടി നാട്ടിയ ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഓസീസിനെ പിന്തള്ളി ഗ്രൂപ്പ് ചാംപ്യന്‍മാരാവുകയും ചെയ്തു. ടി20 ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ നാല് മല്‍സരങ്ങളിലും വെന്നിക്കൊടി നാട്ടുന്നത്. ടി20യില്‍ തുടര്‍ച്ചയായ 12 വിജയങ്ങള്‍ക്കു ശേഷം ഓസീസിന്റെ ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്. നേരത്തെ തന്നെ ഇരു ടീമും ഗ്രൂപ്പ് ബിയില്‍ നിന്ന് സെമി ടിക്കറ്റ് സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള മല്‍സരത്തില്‍ തോല്‍ക്കുന്ന ടീമുമായി ഈ മാസം 22ന് നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഇന്ത്യ കൊമ്പുകോര്‍ക്കും.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതി മന്ദാനയുടേയും (83) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റേയും (43) തകര്‍പ്പന്‍ ഇന്നിങ്‌സുകളുടെ പിന്‍ബലത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 167 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ടി20യില്‍ ഓസീസിനെതിരേ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ കൂടിയാണിത്. 55 പന്തില്‍ ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു സ്മൃതിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ടി20യില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണ് മല്‍സരത്തില്‍ പിറന്നത്. 27 പന്ത് നേരിട്ട ഹര്‍മന്‍പ്രീത് മൂന്ന് വീതം സിക്‌സറും ബൗണ്ടറിയും നേടി. മറ്റു താരങ്ങള്‍ക്കൊന്നും ഇന്ത്യന്‍ ഇന്നിങ്‌സില്‍ കാര്യമായി റോളൊന്നുമുണ്ടായിരുന്നില്ല. ഓസീസിനായി എലിസ്സെ പെറി മൂന്നും ഡെലിസ്സ കിമ്മിന്‍സ്, ആഷ്‌ലിഗ് ഗാര്‍ഡ്‌നര്‍ എന്നിവര്‍ രണ്ടും വീതം വിക്കറ്റ് വീഴ്ത്തി.

മറുപടിയില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഓസീസ് പോരാട്ടം 19.4 ഓവറില്‍ 119 റണ്‍സിന് അവസാനിക്കുകയായിരുന്നു. പുറത്താവാതെ 28 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 39 റണ്‍സെടുത്ത എലിസ്സെ പെറിയാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. ഇന്ത്യക്കായി അനുജ പാട്ടീല്‍ മൂന്നും ദീപ്തി ശര്‍മ, രാധാ യാദവ്, പൂനം യാദവ് എന്നിവര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി. സ്മൃതി മന്ദാനയെ കളിയിലെ താരമായി തിരഞ്ഞെടുത്തു.

Story first published: Sunday, November 18, 2018, 7:24 [IST]
Other articles published on Nov 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X