വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതാ ടി20 ലോകകപ്പ്: ഹാട്രിക്ക് ജയത്തോടെ ഓസീസ് സെമിയില്‍... പ്രതീക്ഷ നിലനിര്‍ത്തി പാകിസ്താനും

ഗയാന: ഐസിസി വനിതാ ലോക ട്വന്റി20യില്‍ ഓസ്‌ട്രേലിയക്കും പാകിസ്താനും ജയം. ഗ്രൂപ്പ് ബിയില്‍ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ പാകിസ്താന്‍ അയര്‍ലാന്‍ഡിനെ മറികടക്കുകയായിരുന്നു. ന്യൂസിലാന്‍ഡിനെതിരേ 33 റണ്‍സിന്റെ വിജയമാണ് മുന്‍ ജേതാക്കള്‍ കൂടിയായ ഓസീസ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഓസീസിന്റെ ഹാട്രിക്ക് വിജയം കൂടിയായിരുന്നു ഇത്. ഹാട്രിക്ക് വിജയത്തോടെ ടൂര്‍ണമെന്റില്‍ സെമിഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമായും ഓസീസ് മാറി.

ഐപിഎല്‍: കെകെആറിന്റെ സ്റ്റാറാവാന്‍ സ്റ്റാര്‍ക്കില്ല... ഓസീസ് സൂപ്പര്‍ താരത്തെ ഒഴിവാക്കി ഐപിഎല്‍: കെകെആറിന്റെ സ്റ്റാറാവാന്‍ സ്റ്റാര്‍ക്കില്ല... ഓസീസ് സൂപ്പര്‍ താരത്തെ ഒഴിവാക്കി

എന്നാല്‍, ആദ്യ രണ്ട് മല്‍സരങ്ങളിലും പരാജയപ്പെട്ട പാകിസ്താന്‍ മൂന്നാമങ്കത്തില്‍ അയര്‍ലാന്‍ഡിനെ 38 റണ്‍സിന് തോല്‍പ്പിക്കുകയായിരുന്നു. വിജയത്തോടെ നേരിയ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താനും പാകിസ്താനായി. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ഓസീസാണ് ഗ്രൂപ്പ് ബിയില്‍ തലപ്പത്ത്. കളിച്ച രണ്ട് മല്‍സരങ്ങളിലും ജയിച്ച ഇന്ത്യ നാല് പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. വ്യാഴാഴ്ച അയര്‍ലാന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് അനായാസം സെമിഫൈനലിലേക്ക് മുന്നേറാനാവും. ഇതോടെ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാലും പാകിസ്താന് സെമി ടിക്കറ്റ് നേടാനാവില്ല. അയര്‍ലാന്‍ഡിനെതിരായ മല്‍സരം കഴിഞ്ഞാല്‍ ഈ മാസം 17ന് ഓസീസിനെതിരേയാണ് ഗ്രൂപ്പ്ഘട്ടത്തില്‍ ഇന്ത്യയുടെ അവസാന മല്‍സരം. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ പാകിസ്താന്‍.

healy

ആദ്യം ബാറ്റ് ചെയ്ത ഓസീസ് അലീസ്സ ഹീലിയുടെ (53) അര്‍ധസെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 153 റണ്‍സ് അടിച്ചെടുത്തു. മറുപടിയില്‍ 17.3 ഓവറില്‍ 120 റണ്‍സിന് ന്യൂസിലാന്‍ഡ് പോരാട്ടം അവസാനിക്കുകയായിരുന്നു. 48 റണ്‍സെടുത്ത സുസി ബാറ്റെസാണ് കിവീസിന്റെ ടോപ്‌സ്‌കോറര്‍. ടൂര്‍ണമെന്റില്‍ കിവീസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി കൂടിയാണിത്.

അതേസമയം, ജവേരിയ ഖാന്റെ (74*) തകര്‍പ്പന്‍ ഇന്നിങ്‌സാണ് അയര്‍ലാന്‍ഡിനെതിരേ പാകിസ്താന് മികച്ച വിജയം നേടിക്കൊടുത്തത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ജവേരിയയുടെ അര്‍ധസെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 139 റണ്‍സെടുത്തപ്പോള്‍ ഐറിഷ് പോരാട്ടം നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 101 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ അയര്‍ലാന്‍ഡിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി കൂടിയാണിത്.

Story first published: Wednesday, November 14, 2018, 15:44 [IST]
Other articles published on Nov 14, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X