വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യന്‍ പെണ്‍പട ഇറങ്ങുന്നു; പ്രതീക്ഷ ഈ താരങ്ങളില്‍

ആന്റിഗ്വ: വെസ്റ്റിന്‍ഡീസില്‍ നടന്നുകൊണ്ടിരിക്കുന്ന വനിതാ ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30-നാണ് ഇന്ത്യ ഇംഗ്ലണ്ട് മത്സരം. കഴിഞ്ഞവര്‍ഷം നടന്ന വനിതകളുടെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് 9 റണ്‍സിന് തോറ്റ ഇന്ത്യ മധുരപ്രതികാരം ലക്ഷ്യമാക്കിയാണ് സെമിയില്‍ കളിക്കാനിറങ്ങുക.

മിതാലി രാജും, ഹര്‍മന്‍ പ്രീത് കൗറും, സ്മൃതി മന്ദാനയും, ജമീമ റോഡ്രിഗസും നയിക്കുന്ന ബാറ്റിങ്ങിലാണ് ഇന്ത്യയുടെ പ്രതീക്ഷയത്രയും. ഇവര്‍ ഫോമിലായാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ പ്രവേശനം എളുപ്പമാകും. ബൗളിങ്ങില്‍ ലെഗ് സ്പിന്നര്‍മാരായ പൂനം യാദവ്, രാധ യാദവ് ഓഫ് സ്പിന്നര്‍മാരായ ദീപ്തി ശര്‍മ, ദയാലന്‍ ഹേമലത എന്നിവരും ലോകകപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പ്രാഥമികഘട്ടത്തില്‍ നാലു മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്.

india

അതേസമയം, ഇംഗ്ലണ്ടിന്റെ സെമി പ്രവേശം ആധികാരികമല്ല. ഗ്രൂപ്പ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ തോറ്റ അവര്‍ രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തുന്നത്. ശ്രീലങ്കയുമായുള്ള ഒരു കളി സമനിലയിലുമായി. പേസര്‍മാരായ അന്‍യ് ഷബ്രോളും നറ്റാലി സ്‌കിവേറുമാണ് ഇംഗ്ലീഷ് ബൗളിങ്ങിന്റെ കരുത്ത്. ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരെ നേരിടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞാല്‍ മത്സരം കടുക്കും.

ഒരു പേസറെ മാത്രം നിലനിര്‍ത്തി സ്പിന്നിന് പ്രാധാന്യം നല്‍കുന്ന തരത്തിലാണ് കോച്ച് രമേഷ് പവാര്‍ ടി20യില്‍ ടീമിന്റെ ഒരുക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെയും ഇതേ തന്ത്രം തന്നെയായിരിക്കും പരീക്ഷിക്കുക. ഓസ്‌ട്രേലിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിശ്രമം അനുവദിച്ച മിതാലി രാജ് ഇംഗ്ലണ്ടിനെതിരെ സെമി ഫൈനല്‍ കളിക്കും. ഏകദിനത്തില്‍ കൈവിട്ട ലോകകപ്പ് ടി20യില്‍ നേടി വീരോജിതമായി മടങ്ങാന്‍ ഹര്‍മന്‍ പ്രീതിന്റെ നേതൃത്വത്തിലുള്ള ടീമിന് കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രതില്‍ അത് വേറിട്ട അധ്യായമാകും.

റെക്കോര്‍ഡുകളുടെ തോഴനായി വസിം ജാഫര്‍; 11,000 കടന്ന് മുന്നോട്ട്, വീണ്ടും സെഞ്ച്വറി

Story first published: Thursday, November 22, 2018, 14:24 [IST]
Other articles published on Nov 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X