വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐസിസി ടി20 റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പുമായി കുല്‍ദീപും ശിഖര്‍ ധവാനും

കുൽദീപ് ഇനി മൂന്നാം സ്ഥാനത്ത് | Oneindia Malayalam

ദുബായ്: ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയ്ക്കുശേഷം പുറത്തുവിട്ട ഐസിസി ടി20 റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പുമായി ഇന്ത്യന്‍ ബൗളര്‍ കുല്‍ദീപ് യാദവും ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനും. ഇന്ത്യയ്‌ക്കെതിരെ മികച്ച ബൗളിങ് കാഴ്ചവെച്ച് ഓസീസ് താരം ആദം സാംപയും റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കി. കുല്‍ദീപും സാംപയും ഇതാദ്യമായി ആദ്യ അഞ്ചില്‍ ഇടം നേടുകയും ചെയ്തു.

ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനി ഓസ്‌ട്രേലിയയില്‍ കാണില്ല... ഇവര്‍ക്കിത് അവസാന ഊഴം, നിരയില്‍ പ്രമുഖര്‍ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനി ഓസ്‌ട്രേലിയയില്‍ കാണില്ല... ഇവര്‍ക്കിത് അവസാന ഊഴം, നിരയില്‍ പ്രമുഖര്‍

ബാറ്റ്‌സ്മാന്മാരില്‍ ശിഖര്‍ ധവാന്‍ അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയറിലെ ഉയര്‍ന്ന റാങ്ക് ആയ 11 ലെത്തി. അതേസമയം, കെഎല്‍ രാഹുലും രോഹിത് ശര്‍മയും രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായി ആറിലേക്കും ഒന്‍പതിലേക്കും വീണു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ 41 പന്തില്‍ 76 റണ്‍സടിച്ച ധവാന്‍ മൂന്നാം മത്സരത്തില്‍ 22 പന്തില്‍ 41 റണ്‍സെടുത്തിരുന്നു.

kuldeepyadav

കൈക്കുഴ ബൗളര്‍ കുല്‍ദീപ് യാദവ് 20 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നത്. സാംപ 17 സ്ഥാനങ്ങള്‍ ഉയര്‍ന്ന് അഞ്ചാമതെത്തി. ഇരുവരുടെയും കയറ്റം രണ്ട് പേസ് ബൗളര്‍മാരെ ആദ്യ ഇരുപതില്‍ നിന്നും പുറത്താക്കി. ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ ബംഗ്ലാദേശ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാന്‍ എന്നിവരാണ് പുറത്തായവര്‍.

ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ പാക് താരം ബാബര്‍ അസം ആണ് ഒന്നാമത്. ബൗളര്‍മാരില്‍ അഫ്ഗാന്‍ താരം റാഷിദ് ഖാനും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓള്‍ റൗണ്ടര്‍മാരില്‍ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ് വെല്‍ ഒന്നാം റാങ്കിലുണ്ട്. 138 പോയന്റുമായി പാക്കിസ്ഥാന്‍ ആദ്യ സ്ഥാനത്ത് തുടരുമ്പോള്‍ 126 പോയന്റുമായി ഇന്ത്യ രണ്ടാമതും 118 പോയന്റുമായി ഇംഗ്ലണ്ട് മൂന്നാമതുമാണ്.

Story first published: Tuesday, November 27, 2018, 8:16 [IST]
Other articles published on Nov 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X