വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: സ്വയം ഔട്ടായ കോലി, ഔട്ടായിട്ടും വഴങ്ങാത്ത വില്ല്യംസണ്‍!! ചോദ്യം ചെയ്ത് മുന്‍ താരം

ദക്ഷിണാഫ്രിക്കയുടെ മുന്‍ സ്പിന്നറാണ് രംഗത്തു വന്നിരിക്കുന്നത്

By Manu

ബെര്‍മിങ്ഹാം: മാന്യമാരുടെ കളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിന് നിരക്കാത്ത പ്രവര്‍ത്തിയാണ് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന വിമര്‍ശനങ്ങള്‍ ശക്തമാവുന്നു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കളിയിലെ പെരുമാറ്റത്തിന്റെ പേരിലാണ് വില്ല്യംസണ്‍ പഴി കേള്‍ക്കുന്നത്. നേരത്തേ പാകിസ്താനെതിരേ നടന്ന മല്‍സരത്തില്‍ പന്ത് ബാറ്റില്‍ തട്ടാതെ ക്യാച്ച് ചെയ്തിട്ടും സ്വയം ഔട്ട് സമ്മതിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി ക്രീസ് വി്ട്ടിരുന്നു.

ലോകകപ്പ്: ധോണിക്കു പോലും പിഴച്ചു!! പിന്നെയാ ഡികോക്ക്? ദക്ഷിണാഫ്രിക്കന്‍ പതനത്തിന് പഴിക്കാന്‍ വരട്ടെ ലോകകപ്പ്: ധോണിക്കു പോലും പിഴച്ചു!! പിന്നെയാ ഡികോക്ക്? ദക്ഷിണാഫ്രിക്കന്‍ പതനത്തിന് പഴിക്കാന്‍ വരട്ടെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ന്യൂസിലാന്‍ഡ് നാലു വിക്കിന്റെ ത്രസിപ്പിക്കുന്ന ജയം കൊയ്തപ്പോള്‍ വിജയശില്‍പ്പിയായത് അപരാജിത സെഞ്ച്വറി നേടിയ വില്ല്യംസണായിരുന്നു. എന്നാല്‍ മാന്യതയ്ക്കു നിരക്കാത്തതു ചെയ്തതു കൊണ്ടാണ് വില്ല്യംസണിന് ടീമിനെ രക്ഷിക്കാനായതെന്ന് ദക്ഷിണാഫ്രിക്കയുടെ ആരാധകരും ചില മുന്‍ താരങ്ങളും ആരോപിക്കുന്നു. വില്ല്യംസണിനെ കടുത്ത ഭാഷയിലാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ സ്പിന്നറായ പോള്‍ ആംഡസ് വിമര്‍ശിച്ചത്.

വിമര്‍ശനത്തിനു കാരണം

വിമര്‍ശനത്തിനു കാരണം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ പന്ത് ബാറ്റിന് അരികില്‍ തട്ടിയ ശേഷം വിക്കറ്റ് കീപ്പര്‍ പിടികൂടിയിട്ടും ക്രീസില്‍ തുടര്‍ന്നതാണ് വില്ല്യംസണിന് നേരെ വിമര്‍ശനമുയരാന്‍ കാരണം. കളിയുടെ 38ാം ഓവറിലായിരുന്നു സംഭവം. 76 റണ്‍സോടെ ബാറ്റ് ചെയ്യുകയായിരുന്ന വില്ല്യംസണ്‍ ഇമ്രാന്‍ താഹിറിനെതിരേ ഷോട്ടിനു ശ്രമിച്ചെങ്കിലും ബാറ്റിന് അരികില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് ക്യാച്ച് ചെയ്തു.
താഹിറും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസിയും വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. എന്നാല്‍ ഡികോക്ക് വലിയ ആവേശം കാണിക്കാത്തതിനെ തുടര്‍ന്ന് ഡിആര്‍എസ് വേണ്ടെന്നു ഡുപ്ലെസി തീരുമാനിക്കുകയായിരുന്നു.

എന്തു കൊണ്ട് ക്രീസ് വിട്ടില്ല?

എന്തു കൊണ്ട് ക്രീസ് വിട്ടില്ല?

പന്ത് ബാറ്റിനരികില്‍ തട്ടിയിട്ടുണ്ടെന്നും താന്‍ ഔട്ടാണെന്നും വില്ല്യംസണിന് ബോധ്യമായിട്ടും എന്തു കൊണ്ടാണ് അദ്ദേഹം സ്വയം ക്രീസ് വിടാതിരുന്നതെന്ന് ആഡംസ് ചോദിക്കുന്നു. ട്വറ്ററിലൂടെയാണ് വില്ല്യംസിനെതിരേ ആഡംസ് രംഗത്തുവന്നത്. പന്ത് വില്ല്യംസണിന്റെ ബാറ്റില്‍ ഉരസുന്ന ചിത്രത്തോട് കൂടിയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ക്രീസ് വിടാതിരുന്ന വില്ല്യംസണിനെ മങ്കാദിങിലൂടെ പുറത്താക്കിയാല്‍ അസ്വസ്ഥനാവില്ലേയെന്നും ആഡംസ് ചോദിക്കുന്നു.

ഡുപ്ലെസി പറഞ്ഞത്...

ഡുപ്ലെസി പറഞ്ഞത്...

പന്ത് വില്ല്യംസണിന്റെ ബാറ്റിന് അരികില്‍ തട്ടിയ ശേഷമാണ് ക്യാച്ചെടുത്തതെന്നു തങ്ങള്‍ക്കു അറിയില്ലായിരുന്നുവെന്നാണ് മല്‍സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഡുപ്ലെസി വിശദമാക്കിയത്.
ഇതു നടക്കുമ്പോള്‍ താന്‍ ലോങ്ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. ഡികോക്കാണ് ഇത് സംഭവിക്കുമ്പോള്‍ തൊട്ടരികിലുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കൂടി അഭിപ്രായം തേടിയ ശേഷം മാത്രമേ താന്‍ തീരുമാനം എടുക്കുകയുള്ളൂവെന്നും ഡുപ്ലെസി പറഞ്ഞു.

Story first published: Thursday, June 20, 2019, 14:48 [IST]
Other articles published on Jun 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X