വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Covid-19: ഡല്‍ഹിയുടെ മുന്‍ ക്രിക്കറ്റര്‍ സഞ്ജയ് ഡോബല്‍ അന്തരിച്ചു

ഒരാഴ്ച മുമ്പാണ് രോഗം സ്ഥിരീകരിച്ചത്‌

ദില്ലി: ഡല്‍ഹിയുടെ മുന്‍ ക്രിക്കറ്റ് താരം സഞ്ജയ് ഡോബല്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു. 53 വയസ്സായിരുന്നു. ഭാര്യ രണ്ട് ആണ്‍മക്കളുമുള്‍പ്പെട്ടതാണ് കുടുംബം. രണ്ട് മക്കളും ക്രിക്കറ്റര്‍മാരാണ്. മൂത്ത മകന്‍ സിദ്ധാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രാജസ്ഥാന്റെ താരമാണ്. രണ്ടാമത്തെ മകന്‍ ഏകാന്‍ഷ് ഡല്‍ഹിയുടെ അണ്ടര്‍ 23 ടീമിലും അംഗമാണ്. നേരത്തേ ഡോബല്‍ കളിക്കുകയും സപ്പോര്‍ട്ട് സ്റ്റാഫായി പ്രവര്‍ത്തിക്കുകയും ചെയ്ത ടീം കൂടിയാണിത്.

1

ഒരാഴ്ച മുമ്പാണ് കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഡോബലിനെ ബഹാദുര്‍ഗഡിലെ ആശുപത്രിയില്‍ പ്രവേശിപപ്പിച്ചതെന്ന് ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഒഫീഷ്യല്‍ പിടിഐയോട് പറഞ്ഞു. ആശുപത്രിയില്‍ വച്ച് കൊവിഡ് പരിശോധനയ്ക്കു വിധേയനാക്കിയപ്പോള്‍ ഫലം പോസിറ്റീവായിരുന്നു. ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതോടെ മെചച്ചപ്പെട്ട ചികില്‍സയ്ക്കായി ഡോബലിനെ ദ്വാരക ആശുപത്രിയിലേക്കു മാറ്റി. അദ്ദേഹത്തിന് പ്ലാസ്മ നല്‍കിയെങ്കിലും ചികില്‍സ ഫലിച്ചില്ലെന്നു ഒഫീഷ്യല്‍ വ്യക്തമാക്കി.

ഡല്‍ഹി ക്രിക്കറ്റിലെ അറിയപ്പെടുന്ന വ്യക്തിത്വം കൂടിയായിരുന്നു ഡോബല്‍. പ്രശസ്തനായ കോച്ച് താരക് സിന്‍ഹയുടെ ശിഷ്യന്‍ കൂടിയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ അറിയപ്പെടുന്ന സോണറ്റ് ക്രിക്കറ്റ് ക്ലബ്ബിനായി ഡോബല്‍ കളിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റര്‍മാരായ ശിഖര്‍ ധവാന്‍, ആശിഷ് നെഹ്‌റ, മനോജ് പ്രഭാകര്‍, ആകാഷ് ചോപ്ര, റിഷഭ് പന്ത് എന്നിവരെല്ലാം ഉയര്‍ന്നു വന്ന ക്ലബ്ബ് കൂടിയാണിത്.

തന്റെ വിശ്വസ്തനായിരുന്ന പെര്‍ഫോമറായിരുന്നു ഡോബലെന്നു മുന്‍ കോച്ച് സിന്‍ഹ അനുസ്മരിച്ചു. കൗമാരകാലത്ത് അവന്‍ പരിശീലനത്തിനായി തന്നെ സമീപിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. വളരെയധികം പ്രതിഭയുള്ള താരമായിരുന്നു അവന്‍. മധ്യനിരയില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവയ്ക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനും മികച്ച ഓഫ്‌സ്പിന്നറുമായിരുന്നു ഡോബല്‍. തനിച്ച് മല്‍സരങ്ങള്‍ ജയിപ്പിക്കാനുള്ള മിടുക്ക് അവനുണ്ടായിരുന്നതായും ഡോബല്‍ കൂട്ടിച്ചേര്‍ത്തു.

എയര്‍ ഇന്ത്യയിലെ ജീവനക്കാരനായിരുന്ന ഡോബലിന് ഡല്‍ഹി ക്രിക്കറ്റിലെ വമ്പന്‍മാരായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരുമായെല്ലാം നല്ല സൗഹൃദമാണുണ്ടായിരുന്നത്. ഡല്‍ഹിക്കു വേണ്ടി രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ഒരിക്കല്‍പ്പോലും അവസരം ലഭിച്ചിട്ടില്ലെങ്കിലും ജൂനിയര്‍ ക്രിക്കറ്റര്‍മാരുടെ പരിശീലകനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Story first published: Tuesday, June 30, 2020, 8:45 [IST]
Other articles published on Jun 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X