വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ കോച്ച് ദ്രാവിഡ് തന്നെ, കാലാവധി രണ്ടു വര്‍ഷം- ശമ്പളം ശാസ്ത്രിയേക്കാള്‍ ഡബിള്‍!

ലോകകപ്പോടെ ശാസ്ത്രിയുടെ കാലാവധി അവസാനിക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍ മുന്‍ നായകനും ഇതിഹാസ താരവുമായിരുന്ന രാഹുല്‍ ദ്രാവിഡ് തന്നെ. ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചിരിക്കുകയാണ്. നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പോടെ നിലവിലെ കോച്ച് രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കുകയാണ്. തുടര്‍ന്നാണ് ദ്രാവിഡ് ചുമതലയേറ്റെടുക്കുക. ലോകകപ്പിനു ശേഷം ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ടി20, ടെസ്റ്റ് പരമ്പരകളിലാണ് അദ്ദേഹത്തിനു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ ദൗത്യം.

ദ്രാവിഡ് ഇന്ത്യയുടെ താല്‍ക്കാലിക പരിശീലകനാവുമെന്നായിരുന്നു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വന്ന റിപ്പോര്‍ട്ടുകള്‍. സ്ഥിരം കോച്ചാവാന്‍ അദ്ദേഹം വിസമ്മതിച്ചതായും അതുകൊണ്ട് ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ താല്‍ക്കാലിക കോച്ചായി അദ്ദേഹം പ്രവര്‍ത്തിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്. എന്നാല്‍ ദ്രാവിഡ് സ്ഥിരം കോച്ചാവാന്‍ ഇപ്പോള്‍ സമ്മതം മൂളിയെന്നാണ് വിവരം.

ശാസ്ത്രിയേക്കാള്‍ ശമ്പളം

ശാസ്ത്രിയേക്കാള്‍ ശമ്പളം

നിലവിലെ കോച്ച് രവി ശാസ്ത്രിക്കു നല്‍കിയതിനേക്കാള്‍ ഇരട്ടിയിലേറെ ശമ്പളമാണ് രാഹുല്‍ ദ്രാവിഡിന് ബിസിസിഐ ഓഫര്‍ ചെയ്തിരിക്കുന്നത്. ശാസ്ത്രിക്കു പ്രതിവര്‍ഷം 5.5 കോടിയാണ് പ്രതിഫലമായി നല്‍കിയിരുന്നത്. ബോണസും ഇതോടൊപ്പം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ദ്രാവിഡിന് പ്രതിവര്‍ഷം 10 കോടി രൂപയും ബോണസുമാണ് ശമ്പളമായി ലഭിക്കുക.
ഇതു രണ്ടാം തവണയാണ് അദ്ദേഹം പരിശീലകസ്ഥാനത്തേക്കു വരുന്നത്. അടുത്തിടെ ഇന്ത്യന്‍ ടീം ശിഖര്‍ ധവാനു കീഴില്‍ ശ്രീലങ്കയില്‍ ടി20, ഏകദിന പരമ്പരകളില്‍ കളിച്ചപ്പോള്‍ ദ്രാവിഡ് താല്‍ക്കാലിക കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയുടെ മുന്‍നിര ടീം ശാസ്ത്രിക്കു കീഴില്‍ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നതിനാലാണ് ലങ്കയിലേക്കു ദ്രാവിഡിനു താല്‍ക്കാലിക കോച്ചായി നറുക്കുവീഴുന്നത്.

ദ്രാവിഡ് എങ്ങനെ സ്ഥിരം കോച്ചായി?

ദ്രാവിഡ് എങ്ങനെ സ്ഥിരം കോച്ചായി?

ഇന്ത്യന്‍ ടീമിന്റെ സ്ഥിരം കോച്ചാവാന്‍ രാഹുല്‍ ദ്രാവിഡിന് നേരത്തേ താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് വിവരം. ന്യൂസിലാന്‍ഡുമായുള്ള അടുത്ത പരമ്പരയില്‍ മാത്രം താല്‍ക്കാലിക പരിശീലകനാവാമെന്നായിരുന്നു അദ്ദേഹം ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം മാറ്റിയാണ് ഇപ്പോള്‍ ദ്രാവിഡ് സ്ഥിരം കോച്ചാവാന്‍ സമ്മതം മൂളിയിരിക്കുന്നത്.
സ്ഥിരം പരിശീലകസ്ഥാനം ദ്രാവിഡിനെ ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചതിന് പിന്നില്‍ രണ്ടു പേര്‍ക്കു സുപ്രധാന റോളുണ്ട്. മുന്‍ ടീമംഗവും അടുത്ത സുഹൃത്തും ഇപ്പോള്‍ ബിസിസിഐയുടെ പ്രസിഡന്റുമായ സൗരവ് ഗാംഗുലി, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരുടെ പ്രേരണയ്ക്കു വഴങ്ങിയാണ് ദ്രാവിഡ് സ്ഥിരം കോച്ചാവാന്‍ തയ്യാറായതെന്നു റിപ്പോര്‍ട്ടുകളുണ്ട്.

 ഗാംഗുലിയും ഷായും ദ്രാവിഡിനെ വിളിച്ചു

ഗാംഗുലിയും ഷായും ദ്രാവിഡിനെ വിളിച്ചു

ദുബായില്‍ നടന്ന ഐപിഎല്‍ ഫൈനല്‍ കാണുന്നതിനായി സൗരവ് ഗാംഗുലിയും ജയ് ഷായും ദുബായിലെത്തിയിരുന്നു. ഇതിനിടെയാണ് ഇരുവരും ദ്രാവിഡിനെ ഫോണില്‍ വിളിക്കുകയും ഇന്ത്യയുടെ സ്ഥിരം കോച്ചാവാന്‍ അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിച്ചതുമെന്നും അണിയറ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തു ഒരുപാട് സമയം തുടരേണ്ടതുണ്ടെന്നു ദ്രാവിഡിനെ ഗാംഗുലിയും ജയ് ഷായും ബോധ്യപ്പെടുത്തുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് എല്ലായ്‌പ്പോഴും പ്രഥമ പരിഗണന നല്‍കിയിട്ടുള്ള വ്യക്തിയായതിനാല്‍ തന്നെ ഗാംഗഗുലിക്കും ഷായ്ക്കും കാര്യങ്ങള്‍ എളുപ്പമാവുകയും ഇരുവരുടെയും ഓഫര്‍ ദ്രാവിഡ് അംഗീകരിക്കുകയും ചെയ്യുകയായിരുന്നുവെന്നും ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

പരിശിലീകസംഘം

പരിശിലീകസംഘം

രവി ശാസ്ത്രിയുടെ പരിശീലക സംഘത്തിലെ മുഴുവന്‍ പേരെയും പൂര്‍ണമായി മാറ്റിയേക്കില്ലെന്നാണ് സൂചനകള്‍. ബാറ്റിങ് കോച്ചായി വിക്രം റാത്തോഡ് തന്ന തുടരുമെന്നാണ് വിവരം. എന്നാല്‍ ബൗളിങ് കോച്ചായ ഭരത് അരുണിനെ നിലനിര്‍ത്തിയേക്കില്ല. പരസ് മാംബ്രെയായിരിക്കും പുതിയ ബൗളിങ് കോച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരിശീലകനെന്ന നിലയില്‍ നേരത്തേ തന്നെ മിടുക്ക് തെളിയിച്ച വ്യക്തിയാണ് ആരാധകര്‍ വന്‍മതിലെന്നു വിശേഷിപ്പിക്കുന്ന ദ്രാവിഡ്. നേരത്തേ ഇന്ത്യയുടെ അണ്ടര്‍ 19, എ ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വി ഷാ നയിച്ച ഇന്ത്യന്‍ ടീം ജേതാക്കളായപ്പോള്‍ പരിശീലകസ്ഥാനത്തുണ്ടായിരുന്നത് ദ്രാവിഡായിരുന്നു.

Story first published: Saturday, October 16, 2021, 10:58 [IST]
Other articles published on Oct 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X