വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരേ ശ്രീലങ്ക 135ന് പുറത്ത്, സന്ദര്‍ശകര്‍ ലീഡിലേക്ക്

ഗല്ലി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്ക 135ന് പുറത്ത്. തട്ടകത്തില്‍ വിശ്വസിച്ച് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം കളിപിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ ശ്രീലങ്കയുടെ സ്‌കോറിനെക്കാള്‍ വെറും 8 റണ്‍സിന് മാത്രം പിന്നിലാണ് സന്ദര്‍ശകരായ ഇംഗ്ലണ്ട്. നായകന്‍ ജോ റൂട്ടിനൊപ്പം (66),ജോണി ബെയര്‍സ്‌റ്റോവാണ് (47) ക്രീസില്‍.

സ്വപ്‌നത്തില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ശ്രീലങ്ക നേരിട്ടത്. പരിക്ക് മൂലം പ്രമുഖരായ നിരവധി താരങ്ങളുടെ അഭാവം ലങ്കന്‍ നിരയിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നയുടെ അഭാവത്തില്‍ ദിനേഷ് ചണ്ഡിമാലാണ് ടീമിനെ നയിച്ചത്. ലഹിരു തിരുമനെ (4),കുശാല്‍ പെരേര (20),കുശാല്‍ മെന്‍ഡിസ്,ഏഞ്ചലോ മാത്യൂസ് (27),ദിനേഷ് ചണ്ഡിമാല്‍ (28) എന്നിവര്‍ക്കൊന്നും മികച്ചൊരു ഇന്നിങ്‌സ് കാഴ്ചവെക്കാനായില്ല. മാത്യൂസിന്റെയും ചണ്ഡിമാലിന്റെയും ചെറിയ പ്രതിരോധം കൂടി ഇല്ലായിരുന്നെങ്കില്‍ ശ്രീലങ്കയ്ക്ക് സ്വന്തം മണ്ണില്‍ വലിയ നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്നേനെ.

 slveng

മാത്യൂസ് 54 പന്തുകള്‍ നേരിട്ട് ഒരു ഫോറും സിക്‌സും പറത്തിയപ്പോള്‍ 71 പന്തില്‍ 1 ഫോറാണ് ചണ്ഡിമാല്‍ നേടിയത്. നിരോഷന്‍ ഡിക്വെല്ലയ്ക്കും (12) മധ്യനിരയില്‍ തിളങ്ങാനായില്ല. ധസുന്‍ ഷണക (23),പിഡബ്ല്യുഎച്ച് ഡി സില്‍വ (19) എന്നിവരും വാലറ്റത്ത് നിര്‍ണ്ണായക റണ്‍സുകള്‍ ആതിഥേയര്‍ക്ക് നല്‍കി. ദില്‍റൂവന്‍ പെരേര (0),ലസിത് എംബുല്‍ഡാനിയ (0) എന്നിവര്‍ക്ക് ഒന്നും ചെയ്യാനായില്ല. ഇംഗ്ലണ്ടിനുവേണ്ടി ഡോം ബോസ് അഞ്ച് വിക്കറ്റ് വീഴ്ത്തി. 10.1 ഓവറില്‍ മൂന്ന് മെയ്ഡനടക്കം 30 റണ്‍സ് വഴങ്ങിയാണ് താരത്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജാക്ക് ലീച്ച് ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ സാക്ക് ക്രൗലി (9),ഡോം സിബ്ലി (4) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എന്നാല്‍ മൂന്നാം വിക്കറ്റിലെ ബെയര്‍സ്‌റ്റോ,റൂട്ട് കൂട്ടുകെട്ട് ഇംഗ്ലണ്ടിന് അടിത്തറയേകുകയായിരുന്നു. 110 റണ്‍സ് കൂട്ടുകെട്ട് ഇതിനോടകം ഇരുവരും ചേര്‍ന്ന് ഉണ്ടാക്കി. 91 പന്തുകള്‍ നേരിട്ട് ബെയര്‍‌സ്റ്റോ രണ്ട് ബൗണ്ടറി നേടിയപ്പോള്‍ 115 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറി ഉള്‍പ്പെടെയാണ് റൂട്ട് ക്രീസില്‍ തുടരുന്നത്. ലസിത് എംബുല്‍ഡാനിയയാണ് ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റും വീഴ്ത്തിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നാണം കെട്ട ശ്രീലങ്കയ്ക്ക് ഇംഗ്ലണ്ട് പരമ്പര വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നെങ്കിലും പരിക്ക് കടുത്ത വെല്ലുവിളി തീര്‍ത്തിരിക്കുകയാണ്. ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം ഇംഗ്ലണ്ട് ടീം നേരിട്ട് ഇന്ത്യയിലേക്കാവും എത്തുക. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ഫെബ്രുവരി അഞ്ചിനാണ് ആരംഭിക്കുക. നിലവില്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണുള്ളത്.

Story first published: Friday, January 15, 2021, 11:34 [IST]
Other articles published on Jan 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X