IPL 2026: രാജസ്ഥാൻ റോയൽസിന് കുരുക്ക്! വൈഭവിന്റെ പ്രായത്തെയും പഠനത്തെയും ചൊല്ലി കേസ്, കുഴഞ്ഞ് വിവാദം
ഐപിഎൽ 2026-ലെ ബാറ്റിംഗ് സെൻസേഷനായി മാറിയ വൈഭവ് സൂര്യവംശി ഇപ്പോൾ ഒരു പുതിയ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. കർണാടകയിൽ നിന്നുള്ള ഒരു ആക്ടിവിസ്റ്റാണ് വൈഭവിനെ ടീമിലെടുത്ത രാജസ്ഥാൻ റോയൽസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്റെ ഔദ്യോഗിക പ്രായം സംബന്ധിച്ച അവ്യക്തതയും ക്രിക്കറ്റ് കരിയറിനിടയിൽ വിദ്യാഭ്യാസം അവഗണിക്കപ്പെടുമോ എന്നതുമാണ് പരാതിയിലെ പ്രധാന പോയിന്റുകൾ.
വൈഭവിന്റെ പ്രകടനവും ബിഷപ്പിന്റെ നിരീക്ഷണവും
ഈ ഐപിഎൽ സീസണിൽ വൈഭവ് പുറത്തെടുത്ത പ്രകടനങ്ങൾ ആരാധകരെയും ക്രിക്കറ്റ് നിരീക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചിരുന്നു. ജസ്പ്രീത് ബുംറയെപ്പോലൊരു ലോകോത്തര ബൗളറെ പോലും യാതൊരു ഭയവുമില്ലാതെ നേരിടാൻ വൈഭവിനായി. ഇയാൻ ബിഷപ്പിന്റെ വാക്കുകളിൽ, ഒരു ബേസ്‌ബോൾ സ്വിംഗിനോട് സാമ്യമുള്ള വൈഭവിന്റെ ബാറ്റിംഗ് ശൈലി ഏതൊരു ബൗളറെയും സമ്മർദ്ദത്തിലാക്കാൻ പോന്നതാണ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയും മുംബൈ ഇന്ത്യൻസിനെതിരെയും മികച്ച രീതിയിൽ റൺസ് കണ്ടെത്താൻ താരത്തിന് സാധിച്ചിരുന്നു.

ബാറ്റിംഗിലെ ചില സാങ്കേതിക പോരായ്മകൾ ബിഷപ്പ് ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും വൈഭവിന്റെ മാനസിക കരുത്ത് (Psychological makeup) സമാനതകളില്ലാത്തതാണ്. അണ്ടർ-19 ലോകകപ്പിൽ കണ്ടതുപോലെ 'ബാക്ക് ഓഫ് ലെങ്ത്' പന്തുകൾക്കെതിരെ പുൾ ഷോട്ട് കളിക്കാൻ ശ്രമിക്കുമ്പോൾ ടോപ്പ് എഡ്ജ് ലഭിക്കാനുള്ള സാധ്യതയാണ് അദ്ദേഹത്തിന്റെ ഏക വീക്ക്നെസ്. എന്നാൽ അത്തരം പന്തുകൾ കൃത്യമായി എറിയാൻ സാധിച്ചില്ലെങ്കിൽ അവ അതിവേഗം ഗാലറിക്ക് പുറത്തെത്തുമെന്ന മുന്നറിയിപ്പും ബിഷപ്പ് നൽകുന്നു.
പ്ലേഓഫ് ആവേശത്തിനിടെ പുതിയ വെല്ലുവിളി
രാജസ്ഥാൻ റോയൽസ് പ്ലേഓഫ് ഉറപ്പിക്കാൻ 4 മത്സരങ്ങളിൽ നിന്ന് 2 വിജയങ്ങൾ കൂടി തേടുമ്പോഴാണ് ടീമിനെ ഈ വിവാദം തേടിയെത്തുന്നത്. നിലവിൽ 16 പോയിന്റുകൾ എന്ന മാജിക് നമ്പറിലേക്ക് എത്താൻ ഡൽഹിയോട് തോറ്റ രാജസ്ഥാന് ഈ വിവാദം വലിയ തലവേദനയായേക്കും. വൈഭവിന്റെ പ്രകടനം ടീമിന് മുതൽക്കൂട്ടായിരിക്കെ, നിയമപരമായ ഈ നീക്കം ടീമിനെ എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
മുംബൈയെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സും പ്ലേ ഓഫ് റേസിൽ സജീവമായി തുടരുന്ന ഈ സാഹചര്യത്തിൽ രാജസ്ഥാൻ ഇപ്പോൾ ഹോൾഡ് ചെയ്യുന്ന നാലാം സ്ഥാനത്തിനായാണ് മത്സരം കടുക്കുന്നത്. ഡൽഹിയും ഗുജറാത്തും ചെന്നൈയും ലക്ഷ്യം വെക്കുന്നത് ഇതേ സ്ഥാനത്തിനായാണ്. ചെന്നൈയുടെ അടുത്ത മത്സരം ഡൽഹിക്ക് എതിരെയാണ് എന്നിരിക്കെ, അത് ഇരു ടീമുകൾക്കും ഒരു മസ്റ്റ് വിൻ മത്സരമായി മാറുകയാണ്. അതിന് ശേഷം ചെന്നൈ രണ്ട് മത്സരങ്ങൾ കളിക്കുക ലക്നൗ സൂപ്പർ ജയിന്റ്സിനെതിരെയാണ്. ആ രണ്ട് മത്സരങ്ങളും ഇരു ടീമുകളെയും സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ടതാണ്.
ഇന്ന് ഐപിഎല്ലിൽ രണ്ട് മത്സരങ്ങളാണ് നടക്കുക. സൺറൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്തയെയും പഞ്ചാബ് കിങ്സ് ഗുജറാത്ത് ടൈറ്റൻസിനെയും നേരിടും. എട്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിജയങ്ങൾ മാത്രമുള്ള കൊൽക്കത്ത മുംബൈയ്ക്ക് മുകളിൽ എട്ടാം സ്ഥാനത്താണ്. ഒമ്പതും പത്തും സ്ഥാനത്തുള്ള മുംബൈയ്ക്കും ലക്നൗവിനും നാല് പോയിന്റ് വീതമാണ് ഉള്ളത്. ഏഴും ആറും സ്ഥാനത്തുള്ള ഡൽഹിക്കും ചെന്നൈയ്ക്കും നിലവിൽ എട്ട് പോയിന്റുകളുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications