വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അനുഷ്‌കയ്ക്ക് ചായ കൊണ്ടുക്കൊടുക്കുന്ന സെലക്ടര്‍മാര്‍, രൂക്ഷ വിമര്‍ശനവുമായി ഫാറൂഖ് എഞ്ചിനീയര്‍

ദില്ലി: ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഫാറൂഖ് എഞ്ചിനീയര്‍. ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാനുള്ള യോഗ്യത എംഎസ്‌കെ പ്രസാദ് നയിക്കുന്ന ഇപ്പോഴത്തെ ദേശീയ സെലക്ഷന്‍ കമ്മിറ്റിക്കില്ല. നിലവില്‍ ടീം സെലക്ഷനിലും സെലക്ടര്‍മാര്‍ക്കിടയിലും നായകന്‍ വിരാട് കോലിക്ക് നിര്‍ണായക സ്വാധീനമുണ്ടെന്ന് 81 -കാരനായ ഫാറൂഖ് എഞ്ചിനീയര്‍ തുറന്നടിച്ചു.

ദേശീയ സെലക്ഷന്‍ കമ്മിറ്റിയെ മിക്കി മൗസ് കമ്മിറ്റിയെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇദ്ദേഹം വിശേഷിപ്പിച്ചത്. 2019 ലോകകപ്പിനിടെ കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ്മയ്ക്ക് ചായ കൊണ്ടുക്കൊടുക്കാനായിരുന്നു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ കൂടുതല്‍ താത്പര്യം കാട്ടിയത്, അഭിമുഖത്തില്‍ ഫാറൂഖ്് എഞ്ചിനിയര്‍ പരിഹസിച്ചു.

അനുഷ്ക ശർമ്മ

മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റിയാണ് ഇപ്പോഴുള്ളത്. നായകന്‍ വിരാട് കോലിക്ക് സെലക്ഷന്‍ കമ്മിറ്റിയില്‍ നിര്‍ണായക സ്വാധീനമുണ്ട്. ഇതു നല്ല കാര്യംതന്നെ. പക്ഷെ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് ടീമിനെ തിരഞ്ഞെടുക്കാന്‍ എന്തു യോഗ്യതയാണുള്ളത്? 10 ടെസ്റ്റ് മാച്ചുകള്‍ പോലും കളിക്കാത്തവരാണ് ദേശീയ സെലക്ടര്‍മാരായി ചമഞ്ഞു നടക്കുന്നതെന്ന് ഫാറൂഖ് എഞ്ചിനിയര്‍ പറഞ്ഞു. ലോകകപ്പിനിടെ സെലക്ടര്‍മാരില്‍ ഒരാളെ പരിചയപ്പെട്ട സംഭവവും ഇദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്.

'ഇന്ത്യയുടെ കോട്ട് ധരിച്ച് സെലക്ടറാണെന്നും പറഞ്ഞ് ഒരാളെ പരിചയപ്പെടുകയുണ്ടായി. ക്രിക്കറ്റില്‍ ഒരുതവണ അയാളെ ഞാന്‍ കണ്ടിട്ടില്ല. ലോകകപ്പിനിടെ അയാളും സംഘവും ആകെ ചെയ്തത് അനുഷ്‌ക ശര്‍മ്മയ്ക്ക് ചായ കൊണ്ടുക്കൊടുക്കുകയായിരുന്നു', ഫാറൂഖ് എഞ്ചിനിയര്‍ വെളിപ്പെടുത്തി. അടിയുറച്ച ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കണമെങ്കില്‍ ഇപ്പോഴത്തെ സെലക്ഷന്‍ കമ്മിറ്റി പിരിച്ചുവിടണം. ദിലീപ് വെങ്‌സര്‍ക്കാറിനെ പോലുള്ള മുന്‍ ഇന്ത്യന്‍ താരങ്ങള്‍ വേണം സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളാവാനെന്നും ഫാറൂഖ് എഞ്ചിനിയര്‍ വ്യക്തമാക്കി.

Story first published: Thursday, October 31, 2019, 17:24 [IST]
Other articles published on Oct 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X