വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വില്ലനായി മഴ,ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റിന്റെ മൂന്നാം ദിനം തടസപ്പെടുന്നു

1
46754

മാഞ്ചസ്റ്റര്‍:ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്നാം ദിനം മഴമൂലം തടസപ്പെടുന്നു. ശക്തമായ മഴമൂലം മൂന്നാം ദിനം ഒരുപന്ത് പോലും എറിയാന്‍ സാധിച്ചിട്ടില്ല. ഒന്നാം ടെസ്റ്റിലും മഴ മത്സരത്തിന് വില്ലനായിരുന്നു. മഴ ഇനിയും തുടര്‍ന്നാല്‍ ഇംഗ്ലണ്ടിനത് കടുത്ത തിരിച്ചടിയാവും.ആദ്യ മത്സരത്തില്‍ തോറ്റ ആതിഥേയരായ ഇംഗ്ലണ്ടിന് രണ്ടാം ടെസ്റ്റിലെ ജയം അഭിമാന പ്രശ്‌നമാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 469 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

westindies-england

മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെന്ന നിലയിലാണ്.ഒമ്പത് വിക്കറ്റ് ശേഷിക്കെ ആതിഥേയരായ ഇംഗ്ലണ്ടിനെക്കാള്‍ 437 റണ്‍സിന് പിന്നിലാണ് വെസ്റ്റ് ഇന്‍ഡീസുള്ളത്. ക്രയ്ഗ് ബ്രാത്ത് വെയ്റ്റിനൊപ്പം (6) നൈറ്റ് വാച്ച്മാന്‍ അല്‍സാരി ജോസഫാണ് (14) ക്രീസില്‍. ജോണ്‍ കാംബെല്ലിന്റെ (12) വിക്കറ്റാണ് വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായത്. സാം കറാനാന്റെ പന്തില്‍ കാംബെല്‍ എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു.

നേരത്തെ ഓപ്പണര്‍ ഡോം സിബ്ലി (372 പന്തില്‍ 120) ബെന്‍ സ്‌റ്റോക്‌സ് (356 പന്തില്‍ 176) എന്നിവരുടെ സെഞ്ച്വറികളാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് കരുത്തായത്.സ്റ്റോക്‌സ് 17 ബൗണ്ടറിയും രണ്ട് സിക്‌സും പറത്തിയപ്പോള്‍ അഞ്ച് ബൗണ്ടിയാണ് സിബ്ലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ഒരു ഘട്ടത്തില്‍ 81 റണ്‍സിന് മൂന്ന് വിക്കറ്റെന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിന് കരുത്തായത് നാലാം വിക്കറ്റിലെ സ്റ്റോക്‌സ്-സിബ്ലി കൂട്ടുകെട്ടാണ്.260 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. സെഞ്ച്വറിക്ക് ശേഷം അതിവേഗം റണ്‍സുയര്‍ത്തിയ സ്റ്റോക്‌സിനെ കിമാര്‍ റോച്ച് വിക്കറ്റ് കീപ്പര്‍ ഡൗറിച്ചിന്റെ കൈയിലെത്തിക്കുകയായിരുന്നു.സിബ്ലിയെ റോഷ്ടണ്‍ ചേസിന്റെ പന്തില്‍ കിമാര്‍ റോച്ച് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.ജോസ് ബട്‌ലര്‍ (79 പന്തില്‍ 40) മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

westindies-england

വാലറ്റത്ത് ഡോം ബെസ്സിന്റെ (26 പന്തില്‍ 31*) വെടിക്കെട്ട് ബാറ്റിങ്ങും ഇംഗ്ലണ്ടിന് കരുത്തായി.സ്റ്റുവര്‍ട്ട് ബ്രോഡും (14 പന്തില്‍ 11) പുറത്താവാതെ നിന്നു.റോറി ബേണ്‍സ് (15),സാക്ക് ക്രോളി (0),ജോ റൂട്ട് (23),ഒലി പോപ്പ് (7),ക്രിസ് വോക്‌സ് (0),സാം കറാന്‍ (17) എന്നിവരാണ് പുറത്തായ മറ്റ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി സ്പിന്നര്‍ റോഷ്ടണ്‍ ചേസ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കിമാര്‍ റോച്ച് രണ്ടും അല്‍സാരി ജോസഫ്,ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

മൂന്ന് മത്സര പരമ്പരയില്‍ 1-0ന് വെസ്റ്റ് ഇന്‍ഡീസ് മുന്നിലാണ്. ഒന്നാം ടെസ്റ്റില്‍ നാല് വിക്കറ്റിനാണ് സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസ് വിജയിച്ചത്. ജോ റൂട്ടിന്റെ അഭാവത്തില്‍ ബെന്‍ സ്‌റ്റോക്‌സായിരുന്നു ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിച്ചത്. ആദ്യ ടെസ്റ്റിലെ പേസര്‍മാരായിരുന്ന ജോഫ്ര ആര്‍ച്ചര്‍,ജെയിംസ് ആന്‍ഡേഴ്‌സണ്‍,മാര്‍ക്ക് വുഡ് എന്നിവര്‍ക്ക് പകരമായി സ്റ്റുവര്‍ട്ട് ബ്രോഡ്,ക്രിസ് വോക്‌സ്,സാം കറാന്‍ എന്നിവര്‍ക്കാണ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ അവസരം നല്‍കിയത്.

Story first published: Saturday, July 18, 2020, 19:48 [IST]
Other articles published on Jul 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X