വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്:ഇംഗ്ലണ്ടിന് ഭേദപ്പെട്ട ലീഡ്, അഞ്ചാം ദിനം നിര്‍ണ്ണായകം

സതാംപ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട ലീഡ്. നാലാം ദിനം കളി പിരിയുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 284 എന്ന നിലയിലാണ് ആതിഥേയരായ ഇംഗ്ലണ്ട്. രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ 170 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമാണ്.

ജോഫ്ര ആര്‍ച്ചറും (5) മാര്‍ക്ക് വുഡ്ഡുമാണ് (1) ക്രീസില്‍. അര്‍ധ സെഞ്ച്വറി നേടിയ സാക്ക് ക്രൗലിയും (76) ഡോം സിബ്ലിയുമാണ് (50) ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (46),റോറി ബേണ്‍സ് (42), ജോ ഡെന്‍ലി (29) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.ജോസ് ബട്‌ലറിന് (9) തിളങ്ങാനായില്ല. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ഷനോന്‍ ഗബ്രിയേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റോഷ്ടണ്‍ ചേസ്, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ടും ജേസണ്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി.

2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് പിഴച്ചതെവിടെ? ടോം മൂഡി പറയുന്നു2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് പിഴച്ചതെവിടെ? ടോം മൂഡി പറയുന്നു

wivsengtest

നേരത്തെ ഇംഗ്ലണ്ടിന്റെ 204 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 318 റണ്‍സാണ് അടിച്ചെടുത്തത്. ക്രയ്ഗ് ബ്രാത്ത് വെയ്റ്റ് (65), ഷെയ്ന്‍ ഡൗറിച്ച്(61) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് വെസ്റ്റ് ഇന്‍ഡീസിന് കരുത്തായത്. ഷംറാ ബ്രോക്‌സ് (39),റോഷ്ടണ്‍ ചേസ് (47), ജോണ്‍ കാംബെല്‍ (28)എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ജേസണ്‍ ഹോള്‍ഡര്‍ (5), അല്‍സാരി ജോസഫ് (18), ജെമെയ്ന്‍ ബ്ലാക്ക്‌വുഡ് (12), ഷായ് ഹോപ്പ് (16), കീമാര്‍ റോച്ച് (1*), ഷനോന്‍ ഗബ്രിയേല്‍ (4) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

ഇംഗ്ലണ്ടിനുവേണ്ടി നായകന്‍ ബെന്‍ സ്‌റ്റോക്‌സ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. 14 ഓവറില്‍ 49 റണ്‍സ് വഴങ്ങിയാണ് സ്‌റ്റോക്‌സിന്റെ പ്രകടനം. ഈ പ്രകടനത്തോടെ പുതിയൊരു റെക്കോഡും സ്‌റ്റോക്‌സ് സ്വന്തമാക്കി. ടെസ്റ്റില്‍ 4000 റണ്‍സും 150 വിക്കറ്റും ഏറ്റവും വേഗത്തില്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ഓള്‍റൗണ്ടറെന്ന റെക്കോഡാണ് സ്‌റ്റോക്‌സ് നേടിയത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സാണ് ഈ റെക്കോഡില്‍ മുന്നില്‍.

wivsengtest

സോബേഴ്‌സ് 63 മത്സരത്തില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ 64 ടെസ്റ്റില്‍ നിന്നാണ് സ്‌റ്റോക്‌സിന്റെ നേട്ടം. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവും, കിവീസ് നായകന്‍ ഡാനിയല്‍ വെട്ടോറിയും ഈ റെക്കോഡിന്റെ ഭാഗമാണ്. ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നും ഡോം ബെസ്സ് രണ്ടും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും ഇംഗ്ലണ്ടിനുവേണ്ടി സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിന്റെ ആറ് വിക്കറ്റും ഷനോന്‍ ഗബ്രിയേലിന്റെ നാല് വിക്കറ്റുമാണ് ഇംഗ്ലണ്ടിനെ തട്ടകത്തില്‍ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 20 ഓവറില്‍ വെറും 42 റണ്‍സ് മാത്രം വഴങ്ങിയാണ് ഹോള്‍ഡറിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനം. ഈ വര്‍ഷം ഇതിനോടകം 39 വിക്കറ്റിന് മുകളില്‍ നേടാന്‍ ഹോള്‍ഡറിന് സാധിച്ചു.

14.66 ശരാശരിയാണ് അദ്ദേഹത്തിന്റെ ബൗളിങ്. ഇംഗ്ലണ്ട് നിരയില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് (43) ടോപ് സ്‌കോറര്‍. ജോസ് ബട്ലര്‍ (35), ഡോം ബെസ്സ് (31), റോറി ബേണ്‍സ് (30) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഒലി പോപ്പ് (12), സാക്ക്ക്രൗലി (10), ജോ ഡെന്‍ലി (18), ഡോംസിബ്ലി (0), ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. സ്ഥിരം നായകന്‍ ജോ റൂട്ടിന്റെ അഭാവത്തില്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്.

Story first published: Sunday, July 12, 2020, 10:23 [IST]
Other articles published on Jul 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X