വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലണ്ടിനെ 205ലൊതുക്കി, ഇന്ത്യക്കു ഗില്ലിനെ ആദ്യ ഓവറില്‍ നഷ്ടം

അക്ഷര്‍ ഇന്ത്യക്കു വേണ്ടു നാലു വിക്കറ്റുകളെടുത്തു

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 205ലേക്കു ബാറ്റ് വീശിയ ഇന്ത്യക്കു ശുഭ്മാന്‍ ഗില്ലിനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 24 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പത് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ 181 റണ്‍സ് കൂടി വേണം. രോഹിത് ശര്‍മയും (8) ചേതേശ്വര്‍ പുജാരയുമാണ് (15) ക്രീസില്‍.

3

സ്‌കോര്‍ ബോര്‍ഡില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഗില്ലിനെ ഇന്ത്യക്കു നഷ്ടമായിരുന്നു. ആദ്യ ഓവറിലെ മൂന്നാമത്തെ ബോളില്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് യുവതാരത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. അപരാജിതമായ രണ്ടാം വിക്കറ്റില്‍ രോഹിത്- പുജാര സഖ്യം 24 റണ്‍സ് നേടിക്കഴിഞ്ഞു. പതിവു ശൈയില്‍ നിന്നും വ്യത്യസ്തമായി വേഗം കുറഞ്ഞ ഇന്നിങ്‌സാണ് രോഹിത് കളിക്കുന്നത്. എട്ടു റണ്‍സെടുക്കാന്‍ 34 ബോളുകള്‍ താരത്തിനു വേണ്ടിവന്നു. ഒരു ബൗണ്ടറി ഇതിലുള്‍പ്പെടുന്നു. പുജാരയാവട്ടെ 36 ബോളില്‍ ഒരു ബൗണ്ടറിയോടെയാണ് 15 റണ്‍സ് നേടിയത്.

നേരത്തേ അക്ഷര്‍ പട്ടേല്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍പിടിച്ചപ്പോള്‍ ഇംഗ്ലണ്ട് 205ന് കൂടാരംകയറുകയായിരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഇന്ത്യ വരിഞ്ഞുകെട്ടുകയായിരുന്നു. നാലു വിക്കറ്റുകളുമായി അക്ഷറാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച ബൗളിങ് കാഴ്ചവച്ചത്. മൂന്നു വിക്കറ്റെടുത്ത ആര്‍ അശ്വിനും രണ്ടു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും മികച്ച പിന്തുണയേകി. വാഷിങ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റ് ലഭിച്ചു.

1

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് (55), ഡാനിയേല്‍ ലോറന്‍സ് (46) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പൊരുതിനോക്കിയത്. ഓലി പോപ്പ് (29), ജോണി ബെയര്‍സ്‌റ്റോ (28) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. സാക്ക് ക്രോളി (9), ഡൊമിനിക്ക് സിബ്ലി (2), നായകന്‍ ജോ റൂട്ട് (5), ബെന്‍ ഫോക്‌സ് (1), ഡൊമിനിക്ക് ബെസ്സ് (3) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

പിങ്ക് ബോള്‍ ടെസ്റ്റിനു സമാനമായി അക്ഷര്‍ തന്നെയാണ് ഈ മല്‍സരത്തിലും ഇംഗ്ലണ്ടിനു മികച്ച തുടക്കം നിഷേധിച്ചത്. തന്റെ ആദ്യ ഓവറില്‍ തന്നെ സിബ്ലിയെ ബൗള്‍ഡാക്കി അക്ഷര്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചു. തൊട്ടടുത്ത ഓവറില്‍ ഓവറില്‍ അക്ഷര്‍ ഇംഗ്ലണ്ടിനു അടുത്ത പ്രഹരമേല്‍പ്പിച്ചു. ഇത്തവണ മറ്റൊരു ഓപ്പണറായ ക്രോളിക്കാണ് അടിതെറ്റിയത്. ക്രീസിന് പുറത്തേക്കിറങ്ങി അക്ഷറിനെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച ക്രോളിയെ മിഡ്ഓഫില്‍ മുഹമ്മദ് സിറാജ് ക്യാച്ച് ചെയ്യുകയായിരുന്നു.

2

റൂട്ടിനെ ഈ മല്‍സരത്തിലും ഇന്ത്യ ക്രീസില്‍ അധികനേരം നില്‍ക്കാന്‍ അനുവദിച്ചില്ല. മുഹമ്മദ് സിറാജിന്റെ മിന്നല്‍വേഗത്തില്‍ വന്ന ബോള്‍ റൂട്ടിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ ഇംഗ്ലണ്ട് മൂന്നിന് 30 റണ്‍സെന്ന നിലയിലേക്കു വീണു. എന്നാല്‍ നാലാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോ-സ്‌റ്റോക്‌സ് സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം ഇംഗ്ലണ്ടിനെ കരകയറ്റി. 48 റണ്‍സ് ഈ സഖ്യം നേടി. ഈ ജോടി കരുത്താര്‍ജിക്കവെ സിറാജിലൂടെ ഇന്ത്യ തിരിച്ചടിച്ചു. ബെയര്‍സ്‌റ്റോയെ സിറാജ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ സ്‌റ്റോക്‌സ്- ഫേക്‌സ് ജോടി മറ്റൊരു മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 43 റണ്‍സ് ഈ സഖ്യം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, March 4, 2021, 17:06 [IST]
Other articles published on Mar 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X