വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിംഗിള്‍ വിവാദം... ക്രുനാലിന് സ്ട്രൈക്ക് നല്‍കാത്തത്തിന് കാരണമുണ്ട്!! വെളിപ്പെടുത്തി കാര്‍ത്തിക്

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി20യിലായിരുന്നു സംഭവം

By Manu
ദിനേശ് കാർത്തിക് അന്ന് കളിക്കിടെ നടന്നത് എന്തെന്ന് വെളിപ്പെടുത്തുന്നു

മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ പുതിയ മാച്ച് ഫിനിഷറായി വിശേഷിപ്പിക്കപ്പെടുന്ന ദിനേഷ് കാര്‍ത്തിക് അടുത്തിടെ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇന്ത്യയുടെ തോല്‍വിക്കു ശേഷമാണ് താരം ക്രൂശിക്കപ്പെട്ടത്. അവസാന ഓവറില്‍ സിംഗിളെടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു ഇത്.

രാഹുല്‍ ഈസ് ബാക്ക്... രണ്ടാം മല്‍സരത്തിലും കസറി!! ഇനി തഴയാനാവില്ല, വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് രാഹുല്‍ ഈസ് ബാക്ക്... രണ്ടാം മല്‍സരത്തിലും കസറി!! ഇനി തഴയാനാവില്ല, വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്

ക്രുനാല്‍ പാണ്ഡ്യ നോണ്‍ സ്‌ട്രൈക്കറായിരുന്നപ്പോഴാണ് കാര്‍ത്തിക് സിംഗിളെടുക്കാന്‍ കൂട്ടാക്കാതിരുന്നത്. കളിയില്‍ ഇന്ത്യ നാലു റണ്‍സിന് തോല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ പര്യടനത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ കാര്‍ത്തിക് ഇതാദ്യമായി സിംഗിള്‍ വിവാദത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

സിക്‌സര്‍ നേടാമെന്ന് വിശ്വസിച്ചു

സിക്‌സര്‍ നേടാമെന്ന് വിശ്വസിച്ചു

സിക്‌സര്‍ നേടാമെന്ന് താന്‍ ഉറച്ചു വിശ്വസിച്ചിരുന്നതായും ഇതേ തുടര്‍ന്നാണ് അന്ന് സിംഗിള്‍ എടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും കാര്‍ത്തിക് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ക്രുനാലും താനും മികച്ച രീതിയിലാണ് അന്നു ബാറ്റ് ചെയ്തത്. ഒരു ഘട്ടത്തില്‍ കൈവിട്ട് പോയെന്നു തോന്നിയ കളിയില്‍ ഇന്ത്യയെ ജയത്തിന് തൊട്ടരികിലെത്തിക്കാന്‍ സാധിച്ചു. ജയിക്കാന്‍ കഴിയുമെന്ന് തന്നെയാണ് താനും ക്രുനാലും ഉറച്ചു വിശ്വസിച്ചിരുന്നത്. അന്ന് അവസാന ഓവറില്‍ സിംഗിള്‍ നേടേണ്ടൈന്ന് ക്രുനാലിനോട് പറയാന്‍ കാരണം തൊട്ടടുത്ത പന്തില്‍ സിക്‌സര്‍ അടിക്കാമെന്ന വിശ്വാസത്തോടെയായിരുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു.

 ക്രുനാലിലും ഉറച്ച വിശ്വാസം

ക്രുനാലിലും ഉറച്ച വിശ്വാസം

സ്വന്തം കഴിവില്‍ മാത്രമല്ല ക്രുനാലിന്റെ കഴിവിലും തനിക്ക് വിശ്വാസമുണ്ടായിരുന്നു. അന്ന് സിംഗിള്‍ നിഷേധിച്ചത് ക്രുനാലില്‍ തനിക്കു വിശ്വാസം കുറവായതിനാലാണ് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും കാര്‍ത്തിക് വ്യക്തമാക്കി. മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയില്‍ സമ്മര്‍ദ്ദഘട്ടങ്ങളില്‍ വലിയ ഷോട്ടുകള്‍ കളിക്കാനാവുമെന്ന്
സ്വയം വിശ്വസിച്ചേ തീരൂ. അതിനൊപ്പം തന്റെ ബാറ്റിങ് പങ്കാളിയിലും വിശ്വസിക്കേണ്ടതുണ്ട്. അന്ന് നിര്‍ഭാഗ്യവശാല്‍ പ്രതീക്ഷിച്ച ഷോട്ട് കളിക്കാനായില്ല. ഇത്തരം കാര്യങ്ങള്‍ ക്രിക്കറ്റില്‍ സംഭവിക്കാറുള്ളതാണെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

നിര്‍ണായക ഓവര്‍

നിര്‍ണായക ഓവര്‍

ന്യൂസിലാന്‍ഡിനെതിരേയുള്ള നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ അവസാന ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ 16 റണ്‍സാണ് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ കാര്‍ത്തിക് ഡബിള്‍ നേടി. രണ്ടാം പന്തില്‍ റണ്ണില്ല. മൂന്നാമത്തെ പന്തില്‍ സിംഗിള്‍ നേടാമായിരുന്നിട്ടും വേണ്ടെന്ന് കാര്‍ത്തിക് ക്രുനാലിനോടു പറഞ്ഞു. നാലാം പന്തില്‍ സിംഗിള്‍. തൊട്ടടുത്ത പന്ത് വൈഡ്. അഞ്ചാം പന്തില്‍ വീണ്ടും സിംഗിള്‍. അവസാന പന്തില്‍ കാര്‍ത്തിക് സികസര്‍ പായിച്ചെങ്കിലും അപ്പോഴേക്കും മല്‍സരം ഇന്ത്യയില്‍ നിന്നും കൈവിട്ടു പോയിരുന്നു.

ധോണിയും നേരത്തേ വിമര്‍ശിക്കപ്പെട്ടു

ധോണിയും നേരത്തേ വിമര്‍ശിക്കപ്പെട്ടു

ഇതാദ്യമായാണ് ക്രിക്കറ്റില്‍ ഇത്തരം സംഭവങ്ങളുണ്ടാവുന്നത്. നേരത്തേ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫിനിഷറെന്ന് വിശേഷിപ്പിക്കപ്പെടുന്ന എംഎസ് ധോണിയും ഇത്തരത്തില്‍ സിംഗിള്‍ നിഷേധിച്ചതിന്റെ പേരില്‍ പഴി കേട്ടിട്ടുണ്ട്. അന്ന് അമ്പാട്ടി റായുഡു ക്രീസില്‍ തനിക്കൊപ്പമുള്ളപ്പോഴാണ് സിംഗിള്‍ നേടേണ്ടെന്ന് ധോണി തീരുമാനിച്ചത്. കളിയില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു.

Story first published: Thursday, February 14, 2019, 10:45 [IST]
Other articles published on Feb 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X