വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി: ദില്ലിയെ വിറപ്പിച്ച് വിദര്‍ഭ... രക്ഷകനായി ധ്രുവ് ഷോറെ, തകര്‍പ്പന്‍ സെഞ്ച്വറി

ടോസിനു ശേഷം വിദര്‍ഭ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു

By Manu

ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കന്നി ഫൈനലില്‍ ഇറങ്ങിയ വിദര്‍ഭ തുടക്കം മോശമാക്കിയില്ല. വമ്പന്‍മാരായ ദില്ലിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആദ്യദിനം വിദര്‍ഭയ്ക്കു കഴിഞ്ഞു. ധ്രുവ് ഷോറെയുടെ (123*) തകര്‍പ്പന്‍ സെഞ്ച്വറിയാണ് വന്‍ ദുരന്തത്തില്‍ നിന്നും ദില്ലിയെ രക്ഷിച്ചത്. ഹിമ്മത്ത് സിങാണ് (66) മറ്റൊരു സ്‌കോറര്‍.

1

ടോസിനു ശേഷം വിദര്‍ഭ എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു. മുന്‍ ഇന്ത്യന്‍ ഓപ്പണറും സൂപ്പര്‍ താരവുമായ ഗൗതം ഗംഭീര്‍ അടക്കമുള്ള മൂന്നു മുന്‍നിര വിക്കറ്റുകള്‍ പിഴുത വിദര്‍ഭ ദില്ലിയെ ഞെട്ടിക്കുക തന്നെ ചെയ്തു. ഒടുവില്‍ ധ്രുവിന്റെയും ഹിമ്മത്തിന്റെയും ഇന്നിങ്‌സുകളാണ് ദില്ലിയെ രക്ഷിച്ചത്. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ദില്ലി ആറു വിക്കറ്റിന് 271 റണ്‍സെടുത്തിട്ടുണ്ട്. ധ്രുവിനോടൊപ്പം അഞ്ചു റണ്‍സുമായി വികാസ് മിശ്രയാണ് ക്രീസില്‍. വിദര്‍ഭയ്ക്കു വേണ്ടി ആദിത്യ തകാരെയും രജ്‌നീഷ് ഗുര്‍ബാനിയുമാണ് ദില്ലിയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും പിടിച്ചുകെട്ടിയത്.

2

ദില്ലിയുടെ തുടക്കം മോശമായിരുന്നു. ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ തന്നെ കുനാല്‍ ചന്ദേലയെ പുറത്താക്കി വിദര്‍ഭ ആദ്യ ഷോക്ക് നല്‍കി. തകാരെയ്ക്കാണ് വിക്കറ്റ്. ടീം സ്‌കോര്‍ 30ല്‍ നില്‍ക്കെ ഗംഭീറിനെയും പുറത്താക്കി വിദര്‍ഭ ദില്ലിയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. അക്ഷയ് വഖാരെയാണ് ഗംഭീറിനെ ബൗള്‍ഡാക്കുകയായിരുന്നു. നിതീഷ് റാണയുടെ വിക്കറ്റാണ് (21) പിന്നീട് ദില്ലിക്കു നഷ്ടമായത്. റാണയെ ചന്ദേല വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

Story first published: Friday, December 29, 2017, 16:38 [IST]
Other articles published on Dec 29, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X